Author: ഓൺലൈൻ ഡെസ്ക്

വാണിജ്യം: സ്വര്‍ണ വിപണിയില്‍ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. പത്ത് ഗ്രാമിന് ഏകദേശം 300 രൂപയുടെ കുറവുണ്ടായപ്പോള്‍ വെള്ളി വിലയില്‍ 3,000 രൂപയിലധികം തകര്‍ച്ചയുണ്ടായി. നിക്ഷേപകര്‍ കാത്തിരുന്ന ട്രംപ്-ഷി ജിന്‍പിങ് കൂടിക്കാഴ്ചയും അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകളുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ സ്വര്‍ണ വ്യാപാരം ആരംഭിച്ചത് നഷ്ടത്തിലാണ്. ജൂണ്‍ മാസത്തെ സ്വര്‍ണ കരാറുകള്‍ 0.18 ശതമാനം ഇടിഞ്ഞ് പത്ത് ഗ്രാമിന് 1,61,888 രൂപ എന്ന നിരക്കിലാണ് വ്യാപാരം തുടങ്ങിയത്. വെള്ളി വില മൂവായിരം രൂപയിലധികം താഴ്ന്നത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തി. ഇന്ത്യയിലെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചത് ആഭരണ വിപണിയെയും ഡിമാന്‍ഡിനെയും ബാധിക്കുമോ എന്ന ആശങ്കയും വിപണിയിലുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയാണ് വിലയിടിവിന് പ്രധാന കാരണം. വ്യാപാര ബന്ധങ്ങളിലെ അനിശ്ചിതത്വം മാറും വരെ നിക്ഷേപകര്‍ കരുതലോടെ നീങ്ങുകയാണ്. അമേരിക്കയിലെ പ്രൊഡ്യൂസര്‍ ഇന്‍ഫ്‌ലേഷന്‍ 2022ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന…

Read More

ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ ചുമതലയേറ്റതിന് പിന്നാലെ നിർണായക നീക്കങ്ങളുമായി മുന്നോട്ട് പോകുന്നു. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബില്ലിന്റെ കരട് മെയ് 26-ന് നിയമസഭയുടെ മേശപ്പുറത്ത് വെക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഏക സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കരട് രേഖയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. നിയമമാക്കുന്നതിന് മുൻപായി സഭയിൽ വിശദമായ ചർച്ചകൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജാതി, മതം, ലിംഗഭേദം എന്നിവയ്ക്ക് അതീതമായി എല്ലാ പൗരന്മാർക്കും തുല്യമായ വ്യക്തിനിയമങ്ങൾ ഉറപ്പാക്കുകയാണ് ഏക സിവിൽ കോഡിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. പ്രധാനമായും ചില കാര്യങ്ങളിൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. എല്ലാ മതസ്ഥർക്കും ഒരേ നിയമം ബാധകമാകും. വിവാഹവും വിവാഹമോചനവും രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കും. സ്വത്തവകാശം, പിന്തുടർച്ചാവകാശം എന്നിവയിൽ ഏകീകൃത സ്വഭാവം വരും. വിവാഹം കഴിക്കാതെ…

Read More

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാക്കേസിൽ സിബിഐ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. രാജസ്ഥാൻ പോലീസ് കണ്ടെത്തിയ 200 വിദ്യാർത്ഥികളുടെ പട്ടികയിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ളവർ ഉൾപ്പെട്ടതായി സൂചനയുണ്ട്. രാജസ്ഥാൻ പോലീസിന്റെ പ്രത്യേക സംഘത്തിൽ നിന്ന് കേസ് ഏറ്റെടുത്ത സിബിഐ, ജയ്പൂരിലെത്തി നിർണായക രേഖകൾ ശേഖരിച്ചു. ‘മാതൃകാ ചോദ്യപേപ്പർ’ എന്ന പേരിൽ ചോർന്ന ചോദ്യങ്ങൾ കൈപ്പറ്റിയവരിൽ കേരളത്തിലെ വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവരെ സിബിഐ ഉടൻ ചോദ്യം ചെയ്തേക്കും. കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ വിദ്യാർത്ഥി വഴിയാണ് സിക്കറിലേക്ക് ചോദ്യപേപ്പർ എത്തിയത്. ഇതേ കണ്ണി വഴിയാണോ കേരളത്തിലും ചോദ്യങ്ങൾ പ്രചരിച്ചതെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. നിലവിൽ നാല് പ്രത്യേക സിബിഐ സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ രാജസ്ഥാൻ പോലീസ് കസ്റ്റഡിയിലെടുത്ത ദിനേഷ് ബിൻവാൾ ബിജെപി നേതാവാണെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രമുഖ ബിജെപി നേതാക്കൾക്കൊപ്പം ഇയാൾ നിൽക്കുന്ന ചിത്രങ്ങൾ കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ പുറത്തുവിട്ടു. എന്നാൽ ഭരണപക്ഷത്തുനിന്ന് ഇതിനോട് പ്രതികരണമൊന്നും…

Read More

കൊല്ലം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ കൊല്ലം ചിറക്കരയിൽ വിദ്യാർത്ഥി ജീവനൊടുക്കി. ഇടവട്ടം സ്വദേശി പ്രജൂബ് പ്രകാശ് (17) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. പരീക്ഷയിൽ ഒരു വിഷയത്തിന് പരാജയപ്പെട്ടതിലുള്ള വിഷമമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. വർക്കല അയിരൂർ എംജിഎം മോഡൽ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു പ്രജൂബ്. ബുധനാഴ്ച സിബിഎസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദാരുണമായ സംഭവം നടന്നത്. ഫലം അറിഞ്ഞതിന് ശേഷം കിടപ്പുമുറിയിലേക്ക് പോയ പ്രജൂബിനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂളിലും നാട്ടിലും ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു പ്രജൂബ്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Read More

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഹൈക്കമാൻഡ് തീരുമാനം ഔദ്യോഗികമായി പുറത്തുവരും. എറണാകുളം പറവൂരിലെ വസതിയിൽ നിന്നും വി.ഡി. സതീശൻ തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വലിയ സാധ്യത കൽപ്പിക്കപ്പെടുന്നു. പറവൂരിലെ വസതിക്ക് മുന്നിൽ പുലർച്ചെ മുതൽ നിരവധി പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്. പ്രഖ്യാപനം വന്നാലുടൻ വിതരണം ചെയ്യാനായി മധുരപലഹാരങ്ങളും പ്രവർത്തകർ കരുതിയിട്ടുണ്ട്. തിരുവനന്തപുരത്ത് രമേശ് ചെന്നിത്തലയുടെ വീടിന് മുന്നിലും പ്രവർത്തകർ ഒത്തുകൂടുന്നുണ്ടെങ്കിലും സതീശനായിരിക്കും തിരഞ്ഞെടുക്കപ്പെടുക എന്ന വിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ അനുയായികൾ. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്നാണ് തീരുമാനം എടുത്തത്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇത് സംസ്ഥാന നേതൃത്വത്തിന് കൈമാറും. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ ഈ തീരുമാനം ഔദ്യോഗികമായി അറിയിക്കും. എല്ലാ എം.എൽ.എമാരോടും ഘടകകക്ഷി നേതാക്കളോടും തലസ്ഥാനത്ത് എത്താൻ കെ.പി.സി.സി നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More

ന്യൂഡൽഹി: ഭാരതത്തെ ഊർജ്ജ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന സുപ്രധാന തീരുമാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് യോഗം. 37,500 കോടി രൂപയുടെ കൽക്കരി വാതകവൽക്കരണ പദ്ധതിക്കും നെല്ലിന്റെ താങ്ങുവില വർദ്ധിപ്പിക്കാനുമുള്ള തീരുമാനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന ഇറക്കുമതി കുറയ്ക്കാനും ആഭ്യന്തര വിഭവശേഷി പരമാവധി പ്രയോജനപ്പെടുത്താനുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഏകദേശം 3,000 ലക്ഷം കോടി രൂപയുടെ ആകെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ 75 ദശലക്ഷം ടൺ കൽക്കരി ഉപയോഗിച്ചുള്ള പ്ലാന്റുകൾ ആരംഭിക്കും. 2030-ഓടെ 100 ദശലക്ഷം ടൺ കൽക്കരി ഗ്യാസിഫിക്കേഷൻ ശേഷി കൈവരിക്കുകയാണ് ലക്ഷ്യം. ഇത് വഴി മെഥനോൾ, ഹൈഡ്രജൻ, വളങ്ങൾ എന്നിവയുടെ ഉത്പാദനം ആഭ്യന്തരമായി വർദ്ധിപ്പിക്കാൻ സാധിക്കും. രാജ്യത്തുള്ള 401 ദശലക്ഷം ടൺ കൽക്കരി ശേഖരം അടുത്ത 200 വർഷത്തേക്ക് ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. കൂടാതെ കാർഷിക മേഖലയ്ക്ക് കരുത്തേകാൻ…

Read More

തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി ഗണേഷ് കുമാറിന് 40 വർഷങ്ങൾക്ക് മുൻപ് ലൈസൻസ് അനുവദിച്ചതിൽ ഗുരുതരമായ നിയമലംഘനം നടന്നതായി മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. 18 വയസ്സ് തികയുന്നതിന് മുൻപ് അദ്ദേഹത്തിന് ലൈസൻസ് ലഭിച്ചുവെന്ന വിവരം പുറത്തുവന്നതോടെ വിഷയത്തിൽ ഗതാഗത കമ്മീഷണർ സി. നാഗരാജു നിയമോപദേശം തേടാൻ തീരുമാനിച്ചു. വകുപ്പിന്റെ രേഖകൾ പ്രകാരം ഗണേഷ് കുമാറിൻ്റെ ജനനത്തീയതിയും ലൈസൻസ് അനുവദിച്ച തീയതിയും തമ്മിൽ വലിയ പൊരുത്തക്കേടുകളാണുള്ളത്. ജനനത്തീയതി 1966 മെയ് 25 ആണ്. എന്നാൽ അദ്ദേഹത്തിന് ലൈസൻസ് ലഭിച്ചത് 1984 ഫെബ്രുവരി 13-നും. നിയമപരമായി ഗിയറുള്ള വാഹനങ്ങൾ ഓടിക്കാൻ 18 വയസ്സ് തികയണമെന്നിരിക്കെ, അദ്ദേഹത്തിന് ലൈസൻസ് ലഭിക്കുമ്പോൾ പ്രായം 17 വയസ്സും 8 മാസവും മാത്രമായിരുന്നു. ദശകങ്ങൾക്ക് മുൻപ് നടന്ന സംഭവമായതിനാലാണ് വകുപ്പ് ഇപ്പോൾ നിയമപരമായ വശങ്ങൾ പരിശോധിക്കുന്നത്. സാരഥി സോഫ്റ്റ്‌വെയറിലേക്കുള്ള മാറ്റങ്ങൾക്കിടയിലും ഈ പിഴവ് ഇത്രയും കാലം ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. ലൈസൻസിലെ വിവരങ്ങൾ ആധാറിലെ പേരുമായി ഒത്തുപോകുന്ന രീതിയിലേക്ക് മാറ്റാനും…

Read More

ശ്രീനഗർ: ലഷ്കർ ഭീകരർക്ക് താമസവും ഭക്ഷണവും ഒരുക്കിയ സ്കൂൾ അധ്യാപകനെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. കിഷ്ത്വാർ ജില്ലയിലെ സർക്കാർ സ്കൂളിലെ അധ്യാപകനായ മഷ്കൂർ അഹമ്മദാണ് അറസ്റ്റിലായത്. ഇയാളുടെ സഹായി മനീർ അഹമ്മദിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജെയ്ഷെ മുഹമ്മദ് കമാൻഡർ സൈഫുള്ള ബലൂചിക്കും സംഘത്തിനുമാണ് മഷ്കൂർ അഹമ്മദ് താമസ സൗകര്യം ഒരുക്കിയത്. ഫെബ്രുവരി 22 ന് സുരക്ഷാ സേന സൈഫുള്ള ബലൂചിയെ വധിച്ചിരുന്നു. കഴിഞ്ഞ നാലുവർഷമായി ഛത്രൂവിലാണ് സൈഫുള്ള ബലൂചി താവളമാക്കിയിരുന്നത്. ചെങ്കുത്തായ മലകൾക്കും ഇടതൂർന്ന കാടുകൾക്കുമുള്ളിലെ ഗുഹയിലായിരുന്നു രഹസ്യതാവളം. സിംഗ്പോറയിലെ അതിദുർഘടമായ മേഖലയിൽ സൈഫുള്ള ബലൂചിയുടെ രഹസ്യതാവളം ജനുവരി 19 നാണ് സുരക്ഷാസേന കണ്ടെത്തിയത്. പിന്നാലെ ഇവയുടെ ചിത്രം സേന പുറത്തുവിട്ടിരുന്നു. നാല് മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ, പുതപ്പുകൾ, പാചകം ചെയ്യാനുള്ള സംവിധാനങ്ങൾ എന്നിവ ഇവിടെയുണ്ടായിരുന്നു. അടുത്തിടെ സൈഫുള്ള ബലൂചിയെ നോട്ടുമാല അണിയിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മഷ്കൂർ അഹമ്മദിന്റെ വീട്ടിൽ നിന്നാണ് ഈ ചിത്രം എടുത്തത് എന്ന്…

Read More

ഡൽഹി: ആഗോള വിപണികളിലെ സമ്മിശ്ര സൂചനകളെ തുടർന്ന് ബുധനാഴ്ച ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി ഉയർന്ന നിലയിലാണ് കാണപ്പെടുന്നത്. ഏഷ്യൻ വിപണികൾ പൊതുവെ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഓഹരി വിപണി സമ്മിശ്രമായാണ് അവസാനിച്ചത്. ചൊവ്വാഴ്ച ഇന്ത്യൻ ഓഹരി വിപണിയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി. സെൻസെക്സ് 1,456.04 പോയിന്റ് അഥവാ 1.92% ഇടിഞ്ഞ് 74,559.24 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 50 436.30 പോയിന്റ് അഥവാ 1.83% ഇടിഞ്ഞ് 23,379.55 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ ദീർഘകാല ഭൗമരാഷ്ട്രീയ സംഘർഷത്തെക്കുറിച്ചുള്ള ഭയം വർദ്ധിപ്പിച്ചു. ഇത് നിക്ഷേപകരെ റിസ്ക് എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഏഷ്യൻ വിപണിയിൽ ജപ്പാനിലെ നിക്കി 0.33% ഇടിഞ്ഞു, ടോപിക്സ് 0.28% ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്പി 0.36% ഇടിഞ്ഞു, കോസ്ഡാക്ക് 0.74% ഇടിഞ്ഞു. ഹോങ്കോംഗ് ഹാങ് സെങ് സൂചിക താഴ്ന്ന നിലയിലാണ്. സ്വർണ്ണ വിലയിൽ…

Read More

ഡൽഹി: രാജ്യത്ത് സ്വര്‍ണ വില കുതിച്ചുയരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ലക്ഷങ്ങള്‍ കടക്കുന്നതിലേക്ക് അടുക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയതാണ് ഇതിന് കാരണം. വിദേശ നാണ്യശേഖരത്തിന്മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടി. 6 ശതമാനമായിരുന്ന ഇറക്കുമതി തീരുവ ഒറ്റയടിക്ക് 15 ശതമാനത്തിലേക്കാണ് ഉയര്‍ത്തിയത്. ഇതില്‍ 10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും, 5 ശതമാനം അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്സുമാണ്. തീരുവ കൂട്ടിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇന്ത്യന്‍ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ സ്വര്‍ണവില 6 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടു. ജൂണ്‍ മാസത്തെ ഫ്യൂച്ചേഴ്സ് കോണ്‍ട്രാക്റ്റില്‍ 10 ഗ്രാം സ്വര്‍ണത്തിന് 1.62 ലക്ഷം രൂപ എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്കാണ് വില ഉയർന്നത്. ഏകദേശം 9,206 രൂപയുടെ വർധനവാണ് ഒറ്റ ദിവസം രേഖപ്പെടുത്തിയത്. വെള്ളിയുടെ വിലയും ഉയർന്നു. എംസിഎക്സിൽ വെള്ളി വില 6 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 2.95 ലക്ഷം രൂപ പിന്നിട്ടു. ഉടൻ തന്നെ…

Read More