Author: ഓൺലൈൻ ഡെസ്ക്
ന്യൂഡല്‍ഹി: ആഗോളതലത്തില്‍ സാമ്പത്തികമോ ഭൗമരാഷ്ട്രീയമോ ആയ എന്ത് തടസ്സങ്ങള്‍ നേരിട്ടാലും അവയെല്ലാം അതിജീവിക്കാന്‍ ഇന്ത്യ ഇന്ന് പൂര്‍ണ്ണ സജ്ജമാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. 2026-ലെ സി.ഐ.ഐ വാര്‍ഷിക ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം പ്രതിദിനം പുതിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴും, ഓരോ പ്രതികൂല സാഹചര്യത്തെയും വലിയ അവസരങ്ങളാക്കി മാറ്റാന്‍ രാജ്യത്തിന് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആഗോള വ്യാപാര മേഖലയില്‍ ഇന്ത്യ ചരിത്രപരമായ മുന്നേറ്റമാണ് നടത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏകദേശം 863 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് കയറ്റുമതിയാണ് രാജ്യം കൈവരിച്ചത്. മാറിയ ആഗോള സാഹചര്യത്തില്‍ ആഭ്യന്തര വ്യവസായങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യന്‍ ബിസിനസ് ഗ്രൂപ്പുകള്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയിലൂടെ ആഗോള വിതരണ ശൃംഖലയില്‍ നിര്‍ണ്ണായക ശക്തിയായി മാറുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക ഭദ്രതയുടെ കാര്യത്തില്‍ രാജ്യം അതീവ കരുത്താര്‍ജ്ജിച്ച നിലയിലാണെന്ന് ഐ.എം.എഫ് മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി…
ദേശീയം: ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനം പ്രവചനാതീതമായ വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോള്‍, അവയെ പ്രതിരോധിക്കാന്‍ കൃത്രിമ ബുദ്ധി ഉപയോഗിച്ച് ഇന്ത്യ മുന്നിട്ടിറങ്ങുന്നു. രാജ്യത്തെ ആദ്യത്തെ എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മണ്‍സൂണ്‍ മുന്‍കൂര്‍ പ്രവചന മാതൃക ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കി. ഇത് വഴി ഓരോ ബുധനാഴ്ചയും, അടുത്ത നാലാഴ്ചത്തെ കാലാവസ്ഥാ വിവരങ്ങള്‍ ബ്ലോക്ക് തലത്തില്‍ വരെ കൃത്യമായി അറിയാന്‍ സാധിക്കും. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രി ജിതേന്ദ്ര സിംഗ് ഈ അത്യാധുനിക സംവിധാനം രാജ്യത്തിന് സമര്‍പ്പിച്ചു. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലെ 3,196 ബ്ലോക്കുകളിലാണ് ആദ്യഘട്ടത്തില്‍ ഈ സേവനം ലഭ്യമാകുക. മണ്‍സൂണിന്റെ വരവ്, മഴയുടെ ലഭ്യത, ഇടവേളകള്‍ എന്നിവ നാല് ദിവസത്തെ മാത്രം പിശകോടെ മുന്‍കൂട്ടി പ്രവചിക്കാന്‍ ഈ എ.ഐ. സംവിധാനത്തിന് കഴിയും. ഇതിലൂടെ കാര്‍ഷിക ആസൂത്രണം, ദുരന്തനിവാരണം, ജലവിഭവ മാനേജ്മെന്റ് എന്നിവ മെച്ചപ്പെടുത്താനാകും എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇതിനോടൊപ്പം ഉത്തര്‍പ്രദേശിനായി പ്രത്യേക ഹൈ-റെസല്യൂഷന്‍ മഴ പ്രവചന പൈലറ്റ് പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.…
കേരളം: മാരുതി സുസുക്കിയുടെ ജനപ്രിയ വാനായ ഇക്കോയ്ക്ക് പുതിയ സ്റ്റാർ എഡിഷൻ ആക്സസറി പാക്കേജ് പുറത്തിറങ്ങി. വാഹനത്തിന്റെ രൂപം മെച്ചപ്പെടുത്തുന്നതിനായി എക്സ്റ്റീരിയറിലും ഇന്റീരിയറിലുമായി 18 പുതിയ ഫീച്ചറുകളാണ് ഇതിലുള്ളത്. എൻജിൻ കരുത്തിലോ സാങ്കേതിക ഫീച്ചറുകളിലോ മാറ്റമില്ലാതെ വാഹനത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുകയാണ് ലക്ഷ്യം. ആകർഷകമായ ഓഫറാണ് ഈ പാക്കേജിന്റെ പ്രധാന സവിശേഷത. 37,000 രൂപ വിലയുണ്ടായിരുന്ന ആക്സസറി കിറ്റ് ഇപ്പോൾ 19,999 രൂപയ്ക്ക് സ്വന്തമാക്കാം. ഡീലർ തലത്തിൽ ഘടിപ്പിക്കാവുന്ന ഈ ഓപ്ഷണൽ പാക്കേജ് അഞ്ച് സീറ്റർ എസി, അഞ്ച് സീറ്റർ എസി സിഎൻജി എന്നീ വേരിയന്റുകളിൽ ലഭ്യമാണ്. എക്സ്-ഷോറൂം വിലയ്ക്ക് പുറമെയാണിത് ഈടാക്കുക. പുറംഭാഗത്ത് റിയർ സ്പോയിലർ, ക്രോം ഗാർണിഷോട് കൂടിയ ഫോഗ് ലാമ്പുകൾ, ആകർഷകമായ വീൽ കവറുകൾ, ഡോർ വൈസറുകൾ, മഡ് ഫ്ലാപ്പുകൾ, പ്രത്യേക ക്രോം ബാഡ്ജിംഗ് എന്നിവ സ്റ്റാർ എഡിഷൻ പാക്കേജിൽ ഉൾപ്പെടുന്നു. ഇന്റീരിയറിലും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, എബിഎസ്, ഇഎസ്പി, റിവേഴ്സ്…
ന്യൂഡൽഹി: ചൊവ്വാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ ഇന്ത്യൻ ഓഹരി വിപണി കനത്ത തകർച്ച നേരിട്ടു. ആഗോള അനിശ്ചിതത്വങ്ങളും ആഭ്യന്തര സാമ്പത്തിക ആശങ്കകളും ഒരുമിച്ചെത്തിയതോടെ സമീപകാലത്തെ ഏറ്റവും വലിയ വിൽപന സമ്മർദ്ദത്തിനാണ് വിപണി സാക്ഷ്യം വഹിച്ചത്. സെൻസെക്‌സ് 1,456 പോയിന്റ് ഇടിഞ്ഞ് 74,559.24-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 436 പോയിന്റ് (1.83%) നഷ്ടത്തിൽ 23,379.55 എന്ന നിലവാരത്തിലേക്ക് താഴ്ന്നു. ഏകദേശം 11 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമാണ് ഒറ്റ ദിവസംകൊണ്ട് ഇല്ലാതായത്. വിപണി തകർച്ചയുടെ പ്രധാന കാരണങ്ങളിൽ പ്രധാനം ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ നിക്ഷേപകർക്കിടയിൽ വലിയ പരിഭ്രാന്തിയുണ്ടാക്കി. ക്രൂഡ് ഓയിൽ വില വർധിച്ചതും രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലെത്തിയതും ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിച്ചു. വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റൊഴിയുന്നത് വിപണിയുടെ പതനത്തിന് ആക്കം കൂട്ടി. ഓപ്പൺ എഐയുടെ പുതിയ പ്രഖ്യാപനങ്ങളും ഐടി മേഖലയിലെ ഡിമാൻഡ് കുറഞ്ഞതും വിപണിയെ താഴേക്ക് വലിച്ചു. ബിഎസ്ഇയിൽ 3,200-ൽ അധികം…
ഡൽഹി: രാജ്യത്ത് ചില്ലറ വിപണിയിൽ വിലക്കയറ്റം രൂക്ഷമാകുന്നു. മാർച്ചിൽ 3.40 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് ഏപ്രിലിൽ 3.48 ശതമാനമായി ഉയർന്നു. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വർധനവാണ് ഇതിന് പ്രധാന കാരണം. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. ഗ്രാമീണ മേഖലയിലാണ് നഗരങ്ങളെ അപേക്ഷിച്ച് വിലക്കയറ്റം കൂടുതൽ അനുഭവപ്പെട്ടത്. ഗ്രാമീണ മേഖലയിൽ 3.74 ശതമാനവും നഗരങ്ങളിൽ 3.16 ശതമാനവുമാണ് വിലക്കയറ്റം രേഖപ്പെടുത്തിയത്. ഭക്ഷ്യവിപണിയിലെ കണക്കുകൾ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സമ്മിശ്ര പ്രതികരണമാണ് നൽകുന്നത്. തക്കാളി, കോളിഫ്‌ലവർ എന്നിവയുടെ വില കുതിച്ചുയർന്നത് അടുക്കള ബജറ്റിനെ സാരമായി ബാധിച്ചു. അതേസമയം ഉരുളക്കിഴങ്ങ്, ഉള്ളി, പയർവർഗ്ഗങ്ങൾ എന്നിവയുടെ വിലയിലുണ്ടായ ഇടിവ് ആശ്വാസമായി. തേങ്ങയുടെ വില 44 ശതമാനവും സ്വർണ്ണ-വജ്ര ആഭരണങ്ങളുടെ വില 40 ശതമാനത്തിലധികവും വർധിച്ചത് വിപണിയിൽ ചലനമുണ്ടാക്കി. വെള്ളി ആഭരണങ്ങളുടെ പണപ്പെരുപ്പം 144.34 ശതമാനമായി ഉയർന്നു. സംസ്ഥാനങ്ങൾക്കിടയിൽ പണപ്പെരുപ്പ നിരക്കിൽ വലിയ വ്യത്യാസമുണ്ട്. തെലങ്കാനയാണ് (5.81%) വിലക്കയറ്റത്തിൽ മുന്നിൽ. പുതുച്ചേരി, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഉയർന്ന…
ഡൽഹി: ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് കുറയുമെന്ന് മൂഡീസ് അറിയിച്ചു. 2026 ലെ ജിഡിപി വളർച്ചാ പ്രവചനം മൂഡീസ് 6 ശതമാനമായി കുറച്ചു. വർധിച്ചുവരുന്ന ഊർജ്ജ ചെലവുകളും ആഗോള അനിശ്ചിതത്വവും ജിഡിപി വളർച്ചയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയെയും എൽഎൻജിയെയും വളരെയധികം ആശ്രയിക്കുന്നതിനാൽ നിലവിലെ സംഘർഷം രാജ്യത്തെ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഉപഭോഗം കുറയുന്നതും ഉയർന്ന ഊർജ്ജ ചെലവുകളും രാജ്യത്തെ വ്യാവസായിക പ്രവർത്തനങ്ങൾ ചുരുക്കുമെന്നും മൂഡീസ് പറയുന്നു. ഇന്ത്യയുടെ 2026 ലെ ജിഡിപി വളർച്ചാ പ്രവചനം മൂഡീസ് 0.8 ശതമാനമാണ് കുറച്ചത്. ഊർജ്ജ മേഖലയിൽ കനത്ത പ്രതിസന്ധിയുണ്ടാകാൻ സാധ്യതയുണ്ട്. യുഎസും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനാൽ ഇന്ത്യയുടെ വളർച്ച ഏകദേശം 0.8 ശതമാനം വരെ കുറയാമെന്നാണ് കണക്കാക്കുന്നത്. 2027 ലും വളർച്ച കുറയുമെന്നും അവർ പ്രവചിക്കുന്നു. എണ്ണ, വാതക വില വർദ്ധനവ് പണപ്പെരുപ്പം ഉയർത്താൻ ഇടയാക്കും. ഊർജ്ജ വിതരണം സാധാരണ ഗതിയിലാകുമ്പോൾ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന്…
മലപ്പുറം: മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾ മരിച്ചു. സിയാദ്, ഫഹദ്, റഹീസ്, ബഹാത്ത് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മങ്കട വെള്ളില കടുക്കാ സിറ്റി നമ്പൂരിക്കാട് വ്യൂപോയിന്റിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഉച്ചകഴിഞ്ഞാണ് ദുരന്തമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ഏഴ് പേരുണ്ടായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സമീപവാസികളാണ് വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും രണ്ടുപേർ മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. പന്തല്ലൂർ മലയിലെ വ്യൂപോയന്റ് കാണാൻ എത്തിയ ഏഴംഗ സംഘത്തിനാണ് ഇടിമിന്നലേറ്റത്. കനത്ത മഴയ്ക്കിടെയാണ് അപകടമുണ്ടായത്. കാണാതായ ഒരാളെ പിന്നീട് കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉയർന്ന പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം വൈകിയാണ് നടന്നത്.
ന്യൂഡൽഹി: ഈ മാസം മൂന്നിന് നടന്ന നീറ്റ് – യുജി പരീക്ഷ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) റദ്ദാക്കിയത് നീറ്റ് ചോദ്യപേപ്പർ ചോർച്ച സംഭവിച്ചുവെന്ന ബോധ്യത്തിൽ. വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ശൃംഖലയിലൂടെയാണ് നീറ്റ് ചോദ്യപേപ്പർ ചോർന്നതെന്നാണ് കണ്ടെത്തൽ. ഇതോടെ കേരളത്തിലടക്കമുള്ള 24 ലക്ഷം വിദ്യാർഥികൾ വീണ്ടും പരീക്ഷയ്ക്ക് ഹാജരാകേണ്ടിവരുമെന്ന സാഹചര്യമാണുള്ളത്. നീറ്റ് ചോദ്യപേപ്പർ ചോർച്ച സംഭവിച്ചുവെന്ന ആരോപണത്തിൽ നടന്ന അന്വേഷണത്തിൽ ഒന്നിലധികം സംസ്ഥാനങ്ങളിൽ നിന്നും അന്വേഷണ ഏജൻസികളിൽ നിന്നുമുള്ള വിവരങ്ങൾ പ്രകാരമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി കടുത്ത തീരുമാനത്തിൽ എത്തിയത്. സമഗ്രമായ അന്വേഷണത്തിനായി കേന്ദ്രം വിഷയം കേന്ദ്ര അന്വേഷണ ബ്യൂറോക്ക് (സിബിഐ) കൈമാറിക്കഴിഞ്ഞു. കർശനമായ സുരക്ഷാ ക്രമീകരണങ്ങളിലാണ് പരീക്ഷ നടത്തിയതെന്ന എൻടിഎയുടെ വാദത്തിനിടെയാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയുണ്ടായത്. ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷ ഇന്ത്യയിലും തെരഞ്ഞെടുത്ത അന്താരാഷ്ട്ര കേന്ദ്രങ്ങളിലുമായി 24 ലക്ഷത്തിലധികം വിദ്യാർഥികളാണ് മെയ് മൂന്നിന് നടന്ന നീറ്റ് – യുജി പരീക്ഷയിൽ പങ്കെടുത്തത്. എംബിബിഎസ്, ബിഡിഎസ്,…
ചെന്നൈ: പൊതുസ്ഥലങ്ങളിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന ബാനറുകൾ, പോസ്റ്ററുകൾ, കട്ടൗട്ടുകൾ എന്നിവ സ്ഥാപിക്കാൻ പാടില്ലെന്ന് പ്രവർത്തകർക്ക് തമിഴക വെട്രി കഴകം നിർദേശം നൽകി. തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം മണിക്കൂറുകൾക്കകമാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ആളുകൾക്ക് അസൗകര്യമുണ്ടാക്കുന്നതോ ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്നതോ ആയ ബാനറുകൾ, പോസ്റ്ററുകൾ, കട്ടൗട്ടുകൾ എന്നിവ സ്ഥാപിക്കരുതെന്ന് പാർട്ടി നിർദേശിച്ചു. തമിഴക വെട്രി കഴകം തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനായി സ്ഥാപിതമായതാണ്. അതിനാൽ, ഈ ഉത്തരവാദിത്തത്തോടെ പാർട്ടി പ്രവർത്തിക്കണമെന്നും അറിയിപ്പിൽ പറയുന്നു. തെരുവുകളിലോ, ആളുകൾ കൂട്ടം കൂടുന്ന പൊതുസ്ഥലങ്ങളിലോ, പൊതുജനങ്ങളുടെ സഞ്ചാരത്തിനോ ഗതാഗതത്തിനോ തടസ്സമുണ്ടാക്കുന്ന രീതിയിൽ ബാനറുകൾ, പോസ്റ്ററുകൾ സ്ഥാപിക്കരുതെന്നും നിർദ്ദേശമുണ്ട്. ജന്മദിനാഘോഷങ്ങൾ, കുടുംബ പരിപാടികൾ പോലുള്ള അവസരങ്ങളിൽ പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന കാര്യങ്ങൾ ഒഴിവാക്കണമെന്നും പാർട്ടി അറിയിച്ചു. ടിവികെ പാർട്ടി മേധാവിയും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയുടെ നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ പൊതു ഇടങ്ങളിൽ വലിയ…
ചണ്ഡീഗഢ്: പഞ്ചാബ് പോലീസിലെ വിജിലൻസ് വിഭാഗം പ്രതിക്കൂട്ടിൽ. ചണ്ഡീഗഢിലെ ആസ്ഥാന ഓഫീസിൽ സി.ബി.ഐ മിന്നൽ പരിശോധന നടത്തി. വിജിലൻസ് ഉദ്യോഗസ്ഥർക്ക് വേണ്ടി ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് കേന്ദ്ര ഏജൻസിയുടെ ഈ നിർണായക നീക്കം. തിങ്കളാഴ്ച രാത്രി ആരംഭിച്ച പരിശോധനകൾ ചൊവ്വാഴ്ചയും തുടർന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് നടന്ന കൈക്കൂലി ഇടപാടാണ് സി.ബി.ഐ വലയിലായത്. സംസ്ഥാന നികുതി ഉദ്യോഗസ്ഥനെതിരെയുള്ള പരാതി ഒതുക്കിത്തീർക്കാൻ 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് കേസ്. സി.ബി.ഐ ഒരുക്കിയ കെണിയിൽ 13 ലക്ഷം രൂപയും ആഡംബര ഫോണും കൈപ്പറ്റുന്നതിനിടെ അങ്കിത് വാധ്വ എന്നയാൾ പിടിയിലായി. രക്ഷപ്പെടാൻ ശ്രമിച്ച ഇടനിലക്കാരായ വികാസ് ഗോയൽ, മകൻ രാഘവ് ഗോയൽ എന്നിവരെ സി.ബി.ഐ സംഘം പിന്തുടർന്ന് പഞ്ചാബ്-ഹരിയാന അതിർത്തിയിലെ അംബാലയ്ക്ക് സമീപം വെച്ച് പിടികൂടി. വിജിലൻസ് ഡി.ജി.യുടെ റീഡറായ ഒ.പി. റാണയ്ക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ഒളിവിലാണ്, ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. പ്രതികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 9 ലക്ഷം…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.