Author: ഓൺലൈൻ ഡെസ്ക്
കൊച്ചി: ക്രിസ്ത്യൻ വിവാഹങ്ങളിലെ പ്രധാന ചടങ്ങുകളിലൊന്നായ ‘മധുരം വെപ്പ്’ പശ്ചാത്തലമാക്കി പുതിയ ചിത്രം ഒരുങ്ങുന്നു. ‘മധുരം വെപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് കൂടോത്രം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്തോഷ് ഇടുക്കിയാണ്. ആക്റ്റേഴ്സ് ഫാക്ടറിയുടെ ബാനറിൽ ലിബിയ സെബാസ്റ്റ്യനാണ് ചിത്രം നിർമ്മിക്കുന്നത്. കൊച്ചി വൈറ്റിലയിലെ ആർട്ടിക് ഗോൾഡ് ഹോട്ടലിൽ വെച്ച് നടന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമ്മവും സംവിധായകൻ സിബി മലയിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ലിസ്റ്റിൻ സ്റ്റീഫൻ ടൈറ്റിൽ ലോഞ്ചും, സന്തോഷ് കീഴാറ്റൂർ സ്വിച്ചോൺ കർമ്മവും നിർവഹിച്ചു. അനിൽ മാത്യു ഫസ്റ്റ് ക്ലാപ്പ് നൽകി. ചടങ്ങിൽ എം. പത്മകുമാർ, ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ്, മേജർ രവി, ബൈജു എഴുപുന്ന, സെവൻ ആർട്ട്സ് മോഹൻ, മെറീന മൈക്കിൾ, ലത ദാസ് എന്നിവർ ആശംസകൾ നേർന്നു. ചലച്ചിത്ര പ്രവർത്തകരും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും ചടങ്ങിൽ പങ്കെടുത്തു. വിവാഹത്തിന്റെ തലേന്ന് നടക്കുന്ന ആഘോഷ വേളയിൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വയനാട് ജില്ലയിൽ ആരോഗ്യമന്ത്രി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ചർച്ച ചെയ്യുന്നതിനും സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുന്നതിനുമായാണ് മന്ത്രിയുടെ സന്ദർശനം. നിലവിൽ 25 കുട്ടികളാണ് രോഗബാധയെത്തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. രോഗമുക്തി നേടി ആശുപത്രി വിട്ട കുട്ടികളുടെ വീടുകളിൽ ആരോഗ്യവകുപ്പ് പ്രത്യേക നിരീക്ഷണം നടത്തും. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ആർക്കെങ്കിലും ഉണ്ടോ എന്ന് ഉറപ്പുവരുത്താൻ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ തുടർപരിശോധനകൾ സംഘടിപ്പിക്കും. സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ പരിശോധനകൾ കർശനമാക്കാൻ ഫുഡ് ആൻഡ് സേഫ്റ്റി കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലകളിലെ ഡി.എം.ഒമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത തട്ടുകടകൾക്കും ഹോട്ടലുകൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പൊതുജനങ്ങൾ ഭക്ഷണകാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
കോഴിക്കോട്: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും, കനത്ത മഴ തുടരുന്നതിനാലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 9) അവധി പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ജില്ലയിലെ അംഗണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള സർവകലാശാല പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കില്ല. നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ ഈ പരീക്ഷകൾ നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കുഴൽമന്ദം: കിണർ വൃത്തിയാക്കുന്നതിനിടെ കോൺക്രീറ്റ് തൂൺ തകർന്നു വീണ് യുവാവ് ദാരുണമായി മരിച്ചു. പെരുങ്കുന്നം തെക്കേക്കര സ്വദേശി രാമദാസ് (29) ആണ് മരിച്ചത്. കുഴൽമന്ദം ചരപ്പറമ്പ് സ്വദേശി ശശിയുടെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കിണർ വൃത്തിയാക്കി മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കിണറിന്റെ വക്കിൽ സ്ഥാപിച്ചിരുന്ന കപ്പിയും കയറും ഉൾപ്പെടെയുള്ള തൂൺ അടർന്നു വീഴുകയായിരുന്നു. തൂൺ നേരിട്ട് ശരീരത്തിൽ പതിച്ച രാമദാസ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. വിവരമറിഞ്ഞ ഉടൻ ആലത്തൂർ അഗ്നിശമന സേന സ്ഥലത്തെത്തിയാണ് കിണറ്റിൽനിന്നും മൃതദേഹം പുറത്തെടുത്തത്. തുടർന്ന് കുഴൽമന്ദം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ മാണിയുടെയും ദൈവാനിയുടെയും മകനാണ് രാമദാസ്. അംബികയാണ് ഭാര്യ. ആദി കൃഷ്ണൻ, ആദിത്യൻ എന്നിവർ മക്കളും ഭവദാസ്, കൃഷ്ണദാസ്, ഗീത എന്നിവർ സഹോദരങ്ങളുമാണ്.
അയ്യമ്പള്ളി: കലാകാരിയായ ശ്രീജ കളപ്പുരക്കലിന് നേരെ അയൽവാസിയുടെ ക്രൂരമായ ആക്രമണം. റോഡിലെ വെള്ളമൊഴുക്ക് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഞായറാഴ്ച വൈകുന്നേരം എറണാകുളം അയ്യമ്പള്ളിയിലാണ് സംഭവം നടന്നത്. ഇരുമ്പുചൂല് ഉപയോഗിച്ചുള്ള ആക്രമണത്തിൽ ശ്രീജയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റു. അയ്യമ്പള്ളിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ശ്രീജ നേരത്തെയും അയൽവാസിയായ സണ്ണിൽ നിന്ന് ദുരനുഭവങ്ങൾ നേരിട്ടിട്ടുണ്ടെന്ന് പരാതിപ്പെടുന്നു. തന്നോട് നിരന്തരം മോശമായി പെരുമാറുകയും ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നതായി ശ്രീജ ആരോപിച്ചു. വീടിന് മുൻപിലുള്ള ഓട സണ്ണി മണ്ണിട്ട് മൂടിയത് വെള്ളക്കെട്ട് ശ്രീജയുടെ വീട്ടിലേക്ക് വഴിതിരിച്ചുവിടാനാണെന്നും അവർ പറഞ്ഞു. വാർഡ് കൗൺസിലറുടെ സാന്നിധ്യത്തിൽ തർക്കം നടക്കവേ സണ്ണി അപ്രതീക്ഷിതമായി ഇരുമ്പുചൂൽ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പരാതി ഉയർന്നെങ്കിലും പോലീസ് നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളതെന്ന് ശ്രീജ ആരോപിക്കുന്നു. അതേസമയം, ആക്രമണത്തിൽ ഉൾപ്പെട്ട അയ്യമ്പള്ളി സ്വദേശി സണ്ണിയെ മുനമ്പം പോലീസ് പിന്നീട് പിടികൂടി. നിയമനടപടികൾ സ്വീകരിച്ചുവരുന്നതായി പോലീസ് അറിയിച്ചു.
കേരളം: വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ‘ലർക്ക്’ എന്ന ചലച്ചിത്രം പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രസക്തമായ ഈ വിഷയത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രൊമോ ഗാനം ഇപ്പോൾ പുറത്തിറങ്ങി. പതിയിരിക്കുക എന്ന അർത്ഥം വരുന്ന ലർക്ക് എന്ന പേര് തന്നെ സിനിമയുടെ പ്രമേയത്തെക്കുറിച്ചുള്ള ആകാംക്ഷ ഉയർത്തുന്നുണ്ട്. പൂർണ്ണമായും നിർമ്മിതബുദ്ധി (AI) ഉപയോഗിച്ചാണ് ഈ പ്രൊമോ ഗാനത്തിന്റെ ദൃശ്യങ്ങൾ അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. കേരളാ ടാക്കീസിന്റെ ബാനറിൽ ആർ. ഹരികുമാർ അവതരിപ്പിക്കുന്ന ചിത്രം എം.എ. നിഷാദാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജാസ്സി ഗിഫ്റ്റ് ആലപിച്ച്, ജുബിൻ ജേക്കബ് വരികൾ എഴുതിയ ‘Eyes on the prey’ എന്ന ഇംഗ്ലീഷ് ഗാനത്തിന് പ്രകാശ് അലക്സാണ് ഈണം പകർന്നിരിക്കുന്നത്. വിനോ വിക്രമൻ പിള്ളയാണ് ഗാനത്തിന്റെ ദൃശ്യവിഷ്കാരം നിർവ്വഹിച്ചിരിക്കുന്നത്. അടുത്ത മാസം തിയേറ്ററുകളിൽ എത്തുന്ന ചിത്രം ഇതിനോടകം വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സിലോൺ, കർണാടക ചലച്ചിത്രോത്സവങ്ങളിൽ എം.എ. നിഷാദ് മികച്ച…
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിദേശയാത്രക്കാരെ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോകാനും പണവും സ്വർണ്ണവും കവർച്ച ചെയ്യാനും പദ്ധതിയിട്ട പതിമൂന്നംഗ ക്രിമിനൽ സംഘത്തെ പോലീസ് പിടികൂടി. എയർപോർട്ട് പരിസരത്ത് നിലയുറപ്പിച്ചിരുന്ന പ്രതികളുടെ രണ്ട് ഇന്നോവ കാറുകളും ഒരു സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരും കർണാടക സ്വദേശികളും ഉൾപ്പെടുന്നതാണ് ഈ സംഘം. പോലീസിനെ കണ്ടയുടൻ രക്ഷപ്പെട്ട മൂന്ന് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പിടിയിലായവരുടെ സ്മാർട്ട് ഫോണുകളിൽ നിന്ന് നിർണ്ണായകമായ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരെ പിന്തുടരേണ്ട വഴികൾ, വാഹനം തടയാൻ അനുയോജ്യമായ വിജനമായ പാതകൾ, ലൊക്കേഷനുകൾ എന്നിവ ഉൾക്കൊള്ളുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങൾ ഫോണുകളിൽ നിന്ന് കണ്ടെടുത്തു. വിദേശത്തുനിന്ന് വരുന്ന യാത്രക്കാരന്റെ പക്കലുള്ള സ്വർണ്ണത്തെക്കുറിച്ചും മറ്റ് വിവരങ്ങളെക്കുറിച്ചും കൃത്യമായ വിവരം ലഭിച്ച ശേഷമാണ് സംഘം ഇവിടെ തമ്പടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇതിനിടെ, കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിയ…
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ അടുത്ത അനുയായി ജഹാംഗീർ ഖാൻ അറസ്റ്റിലായി. ദിവസങ്ങളോളം ഒളിവിലായിരുന്ന ഇയാളെ നേപ്പാൾ അതിർത്തിയിൽ വെച്ച് പ്രത്യേക ദൗത്യസേനയാണ് (എസ്ടിഎഫ്) പിടികൂടിയത്. വധശ്രമം, ഭീഷണിപ്പെടുത്തൽ, തീവെപ്പ് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ട്. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫാൽട്ട പോലീസ് സ്റ്റേഷനിൽ ജഹാംഗീർ ഖാനെതിരെ ഏഴ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഫാൽട്ട മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു ജഹാംഗീർ ഖാൻ. എന്നാൽ, വോട്ടെടുപ്പ് വേളയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മണ്ഡലത്തിൽ റീപോളിംഗ് പ്രഖ്യാപിച്ചിരുന്നു. ഇതിനു തൊട്ടുമുമ്പായി താൻ മത്സരരംഗത്തുനിന്ന് പിന്മാറുകയാണെന്ന് ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു. നേരത്തെ, അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികളിൽ നിന്ന് സംരക്ഷണം തേടി ജഹാംഗീർ ഖാൻ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി അനുവദിച്ചിരുന്ന ഈ ഇടക്കാല ഉത്തരവ് ദിവസങ്ങൾക്ക് മുൻപ് റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടെ നടപടിക്ക് പിന്നാലെ ഒളിവിൽ…
ഗുരുവായൂർ: സെൻസസ് 2027-ന്റെ ഭാഗമായി പൊതുജനങ്ങൾക്ക് കുടുംബവിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള ‘സെൽഫ് എനുമറേഷൻ’ സൗകര്യം ജൂൺ 16 മുതൽ ജൂൺ 30 വരെ ലഭ്യമാകും. മൊബൈൽ ഫോൺ ഉപയോഗിച്ച് വളരെ ലളിതമായി ഈ പ്രക്രിയ പൂർത്തിയാക്കാം. രണ്ട് ഘട്ടങ്ങളിലായുള്ള സെൻസസ് നടപടികളിൽ, ഒന്നാം ഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസുമാണ് നടക്കുക. ഇതിനുശേഷം രണ്ടാം ഘട്ടത്തിലായിരിക്കും ജനസംഖ്യാ കണക്കെടുപ്പ് പൂർത്തിയാക്കുക. സംസ്ഥാനത്ത് 2026 ജൂലൈ 1 മുതൽ ജൂലൈ 30 വരെയാണ് ഒന്നാംഘട്ട സെൻസസ് നടപടികൾ നിശ്ചയിച്ചിരിക്കുന്നത്. ഈ ഘട്ടത്തിൽ എനുമറേറ്റർമാർ ഓരോ ‘വീടുപട്ടിക ബ്ലോക്കിലെയും’ കെട്ടിടങ്ങളും പ്രധാന ലാൻഡ്മാർക്കുകളും ഉൾപ്പെടുത്തി ലേഔട്ട് മാപ്പ് തയ്യാറാക്കും. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചായിരിക്കും വിവരശേഖരണം. ഗുരുവായൂർ നഗരസഭ ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകൾ അടിസ്ഥാനമാക്കിയാണ് വീടുപട്ടിക ബ്ലോക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. ഏകദേശം 700 മുതൽ 800 വരെ ജനസംഖ്യയുള്ള പ്രദേശങ്ങളാണ് ഒരു ബ്ലോക്കിൽ ഉൾപ്പെടുക. എനുമറേറ്റർമാർ എത്തുന്നതിന് മുൻപ് തന്നെ കുടുംബനാഥന്മാർക്ക് ഓൺലൈൻ…
തിരുവനന്തപുരം: ഈ വർഷത്തെ കീം (KEAM 2026) എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്ലസ് ടു മാർക്കുകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി നൽകി. പുതുക്കിയ സമയക്രമം അനുസരിച്ച് ജൂൺ 14 വരെ വിദ്യാർത്ഥികൾക്ക് മാർക്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ അവസരമുണ്ടാകും. സംസ്ഥാനത്തെ ഇരുപതിനായിരത്തോളം സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണ്ണയ ഫലങ്ങൾ ലഭിക്കാൻ വൈകിയതിനെത്തുടർന്ന് മാർക്ക് രേഖപ്പെടുത്താൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ സർക്കാർ കൈക്കൊണ്ട പുതിയ തീരുമാനം വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന ഉത്തരവ് പ്രകാരം ജൂൺ 7-നകം മാർക്കുകൾ സമർപ്പിക്കണമായിരുന്നു. എന്നാൽ റീ-വാല്യൂവേഷൻ നടപടികളിലെ അനിശ്ചിതത്വം കാരണം നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാവുകയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നേരിട്ട് പരാതികൾ നൽകുകയും ചെയ്തിരുന്നു. വിഷയം ഗൗരവമായി പരിഗണിച്ച മന്ത്രി, സമയപരിധി നീട്ടി നൽകാൻ പ്രവേശന പരീക്ഷാ കമ്മീഷണറോട് (CEE) നിർദ്ദേശിക്കുകയായിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് മാർക്കുകൾ അപ്‌ഡേറ്റ് ചെയ്ത ശേഷം,…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.