Author: ഓൺലൈൻ ഡെസ്ക്
ന്യൂഡൽഹി: ലോകം നേരിടുന്ന ലഹരിമരുന്ന് വിപത്തിനെതിരെ അടുത്ത പത്ത് വർഷത്തിനുള്ളിൽ ഏകീകൃതമായ പ്രതിരോധം തീർക്കാനായില്ലെങ്കിൽ തിരിച്ചുവരാനാകാത്ത വിധം ആഗോള സമൂഹം തകരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് സംഘടിപ്പിച്ച 2026-ലെ ആർ.എൻ. കാവോ മെമ്മോറിയൽ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കടത്തിനെതിരായ നീക്കം ഭീകരവാദ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലഹരിക്കടത്ത് സംഘങ്ങൾ രാജ്യങ്ങൾക്കിടയിലുള്ള നിയമങ്ങളിലെ പൊരുത്തക്കേടുകൾ മുതലെടുക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. വിദേശ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യത്തിൽ നാല് പ്രധാന നിർദ്ദേശങ്ങൾ അദ്ദേഹം മുന്നോട്ട് വെച്ചു. നിരോധിത ലഹരിവസ്തുക്കൾക്ക് ലോകമെമ്പാടും ഒരേപോലെയുള്ള നിർവ്വചനം കൊണ്ടുവരിക, ലഹരിക്കടത്ത് കേസുകളിൽ അന്താരാഷ്ട്ര തലത്തിൽ ഏകീകൃതമായ ശിക്ഷാ നടപടികൾ നടപ്പിലാക്കുക, അന്താരാഷ്ട്ര ലഹരി മാഫിയാ തലവന്മാരെ നിയമത്തിന് മുന്നിലെത്തിക്കാൻ രാജ്യങ്ങൾ തമ്മിലുള്ള കൈമാറ്റ നടപടികൾ വേഗത്തിലാക്കുക, ലോകരാജ്യങ്ങൾക്കിടയിൽ തൽസമയ രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കാൻ സംവിധാനമൊരുക്കുക എന്നിവയാണ് ആ നിർദ്ദേശങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ലഹരിമുക്ത ഭാരതം…
തൃശ്ശൂര്‍: ചാലക്കുടിപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രമായ കൊന്നക്കുഴി വിരിപ്പാറയിൽ ആൽബം ചിത്രീകരണത്തിനെത്തിയ സംഘത്തിലെ യുവാവ് മുങ്ങിമരിച്ചു. ചെന്നൈ സ്വദേശിയായ പ്രവീൺ (21) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. ചെന്നൈയിൽ നിന്നുള്ള ആൽബം ഷൂട്ടിംഗ് സംഘത്തോടൊപ്പമാണ് പ്രവീൺ വിരിപ്പാറയിൽ എത്തിയത്. പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ട യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാലക്കുടി അഗ്‌നിശമനസേനയുടെ നേതൃത്വത്തിലാണ് മൃതദേഹം പുഴയിൽ നിന്ന് പുറത്തെടുത്തത്. പരിയാരം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിരിപ്പാറയിലെ പുഴയുടെ ആഴം കുറഞ്ഞ ഭാഗങ്ങളിൽ പോലും പെട്ടെന്നുണ്ടാകുന്ന ചുഴികളും അടിയൊഴുക്കുകളും അപകടങ്ങൾ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.
കൊച്ചി: ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ നടൻ ദുൽഖർ സൽമാന്റെ വാഹനം പിടിച്ചെടുത്തു. ഭൂട്ടാനിൽ നിന്ന് കടത്തിക്കൊണ്ടുവന്ന നിസ്സാൻ പട്രോൾ വാഹനമാണ് കളമശ്ശേരിയിലെ ഷോറൂമിൽ നിന്ന് പിടിച്ചെടുത്തത്. ലക്കി ഭാസ്‌കർ സിനിമയിൽ ഉപയോഗിച്ച വാഹനമാണിത്. കേസിൽ ദുൽഖർ സൽമാന്റെയും, അമിത് ചക്കാലക്കലിന്റെയും വാഹനങ്ങൾ നേരത്തെയും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ദുൽഖറിന്റെ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസ്സാൻ പട്രോൾ വാഹനങ്ങളായിരുന്നു മുൻപ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിൽ ഡിഫൻഡർ വാഹനം തിരികെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഭൂട്ടാനിൽനിന്ന് ആഡംബര വാഹനങ്ങൾ അനധികൃതമായി ഇറക്കുമതി ചെയ്യുന്നതിനെതിരെ രാജ്യ വ്യാപകമായി കസ്റ്റംസ് ഓപ്പറേഷൻ നുംഖോർ നടത്തിയിരുന്നു. ഇന്ത്യൻ നിയമം അനുസരിച്ച് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുള്ളതാണ്. നികുതി വെട്ടിക്കുന്നതിനായി വ്യാജ രേഖകളുണ്ടാക്കി പഴയ വാഹനങ്ങൾ ഭൂട്ടാനിൽനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.
ന്യൂഡൽഹി: പശ്ചിമേഷ്യൻ നയതന്ത്ര രംഗത്ത് ഭാരതത്തിന് നിർണായക പങ്കുവഹിക്കാനാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്ത്രപ്രധാനമായ ചബാഹർ തുറമുഖ പദ്ധതി ഇന്ത്യ-ഇറാൻ സഹകരണത്തിൻ്റെ മുഖമുദ്രയാണെന്നും അമേരിക്കൻ ഉപരോധങ്ങൾക്കിടയിലും ഇന്ത്യ നിക്ഷേപം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പാകിസ്താനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും വ്യാപാര പാത തുറക്കുന്ന ചബാഹർ തുറമുഖം ഇന്ത്യക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് അരാഗ്ചി ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യക്ക് മാത്രമല്ല, യൂറോപ്യൻ രാജ്യങ്ങൾക്കും മധ്യേഷ്യൻ രാജ്യങ്ങൾക്കും ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള ഒരു സ്വർണ്ണവാതിലായി ഈ തുറമുഖം മാറും. യു.എസ് ഉപരോധം കാരണം പദ്ധതിയുടെ വേഗത കുറഞ്ഞതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഗൾഫ് മേഖലയിൽ നയതന്ത്രം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യ നടത്തുന്ന ഏത് ക്രിയാത്മക നീക്കത്തെയും ഇറാൻ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ ഇന്ത്യ സ്വീകരിക്കുന്ന നിഷ്പക്ഷ നിലപാടിനെ ഇറാൻ വിദേശകാര്യ മന്ത്രി പ്രശംസിച്ചു. മേഖലയിൽ…
കോന്നി: സർക്കാർ ജീവനക്കാരുടെ ആരോഗ്യസുരക്ഷയ്ക്കായി നടപ്പിലാക്കിയ മെഡിസെപ് പദ്ധതിയിൽ മതിയായ ചികിത്സയും അർഹമായ പരിരക്ഷയും ലഭിക്കാതെ ജീവനക്കാർ ദുരിതം അനുഭവിക്കുന്നതിനാൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള എൻ ജി ഒ സംഘ് സംസ്ഥാന സെക്രട്ടറി അശ്വതി ആവശ്യപ്പെട്ടു. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പ്രീമിയം തുക പിടിച്ചെടുത്ത് ഇൻഷുറൻസ് കമ്പനിക്ക് കൈമാറിയത് സർക്കാരാണ്. എന്നാൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിൽ വേണ്ടത്ര ഇടപെടലുകൾ നടത്താതെ ജീവനക്കാരെ അവഗണിക്കുകയായിരുന്നു. അർഹമായ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുകയും അവകാശങ്ങൾ നിഷേധിക്കുകയും ചെയ്ത ഇടതുമുന്നണി സർക്കാരിന് നിയമസഭാ തെരഞ്ഞെടുപ്പിൽ ജീവനക്കാർ കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ജീവനക്കാരെ വിശ്വാസത്തിലെടുക്കുകയും പ്രയാസങ്ങൾ പരിഹരിക്കുകയും ചെയ്ത് സംതൃപ്തമായ സിവിൽ സർവീസ് യാഥാർഥ്യമാക്കി പൊതുജന സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള ആത്മാർത്ഥമായ ശ്രമങ്ങളാണ് പുതിയ സർക്കാരിൽ നിന്നും ജീവനക്കാർ പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. കോന്നി മഠത്തിൽകാവ് ദുർഗ്ഗ ഓഡിറ്റോറിയത്തിൽ നടന്ന കേരള എൻ ജി ഒ സംഘ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.…
ഓഹരി വിപണി വിശേഷങ്ങൾ: ശ്രദ്ധിക്കേണ്ട ചില ഓഹരികളിൽ ജെഎസ്ഡബ്ല്യു സ്റ്റീൽ, വോൾട്ടാസ് തുടങ്ങിയവ ഉൾപ്പെടുന്നു. മാർച്ച് പാദത്തിൽ ജെഎസ്ഡബ്ല്യു സ്റ്റീൽ മികച്ച സാമ്പത്തിക ഫലമാണ് പുറത്തുവിട്ടത്. അറ്റാദായം ഏകദേശം പത്തിരട്ടി വർദ്ധിച്ച് 16,370 കോടി രൂപയിലെത്തി. കൂടാതെ ഓഹരിയൊന്നിന് 7.10 രൂപ ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചു. അദാനി എന്റർപ്രൈസസ് കഴിഞ്ഞ രണ്ട് സെഷനുകളിലായി 12 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. 1,435 കോടി രൂപയുടെ ബ്ലോക്ക് ഡീൽ വാർത്തകളും യുഎസിലെ കേസ് സംബന്ധിച്ച ആശ്വാസ വാർത്തകളും ഓഹരിക്ക് കരുത്തേകുന്നു. അതേസമയം മാർച്ചിൽ അവസാനിച്ച പാദത്തിൽ വോൾട്ടാസിന്റെ അറ്റാദായം 2 ശതമാനം ഇടിഞ്ഞ് 113 കോടി രൂപയായി. ചെലവ് വർദ്ധിച്ചതാണ് ലാഭം കുറയാൻ കാരണം. എങ്കിലും ഓഹരിയൊന്നിന് 4 രൂപ ഡിവിഡന്റ് നൽകാൻ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. എച്ച്സിഎൽ ടെക്നോളജീസ് എഐ (AI) മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി റെഡ് ഹാറ്റുമായി സഹകരിക്കുന്നു. ഐടി ഓഹരികൾ സമ്മർദ്ദം നേരിടുന്ന ഈ സാഹചര്യത്തിൽ ഇത് ശ്രദ്ധേയമാണ്. മുത്തൂറ്റ്…
ഡൽഹി: കേന്ദ്ര സർക്കാർ ഇന്ധന വില വർദ്ധിപ്പിച്ചു. പെട്രോൾ, ഡീസൽ വിലയിൽ മൂന്ന് രൂപ വീതമാണ് വർധനവ് വരുത്തിയിരിക്കുന്നത്. 2024 മാർച്ച് മുതൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലയിൽ മാറ്റമില്ലായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലിറ്ററിന് 2 രൂപ കുറച്ചിരുന്നു. സർക്കാർ നൽകിയ തീരുവ ഇളവുകൾ മൂലം ഇന്ധന വില പരിഷ്കരിക്കാനാകാതെ എണ്ണകമ്പനികൾ പ്രതിസന്ധിയിലായിരുന്നു. ക്രൂഡ് ഓയിൽ വില ബാരലിന് 120-125 ഡോളറിൽ തുടർന്നാൽ എണ്ണ കമ്പനികൾക്ക് വലിയ നഷ്ടം നേരിടേണ്ടി വരും. ഒരു ലിറ്റർ പെട്രോളിൽ 14 രൂപയും ഡീസലിൽ 18 രൂപയും വീതം നഷ്ടം ഉയരാം. ഈ സാഹചര്യത്തിലാണ് വില വർധന. പെട്രോൾ, ഡീസൽ, എൽപിജി വിൽപ്പനയിൽ കമ്പനികൾക്ക് ഇപ്പോൾ ഒരു മാസത്തിനുള്ളിൽ ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ വ്യക്തമാക്കിയിരുന്നു. അതേസമയം മുൻ വർഷങ്ങളിൽ ക്രൂഡ് ഓയിൽ വില വലിയതോതിൽ ഇടിഞ്ഞപ്പോഴൊന്നും ആനുപാതികമായി കമ്പനികൾ പെട്രോൾ, ഡീസൽ വില…
തിരുവനന്തപുരം: വി ഡി സതീശന്റെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. ഇന്നലെ വൈകുന്നേരം ഏഴുമണിക്ക് ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ വി ഡി സതീശനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. യോഗത്തിൽ രമേശ് ചെന്നിത്തല പങ്കെടുത്തില്ല. വി ഡി സതീശന് പിന്തുണ നൽകുന്നതായി കാണിച്ച് രമേശ് ചെന്നിത്തല കത്ത് നൽകിയിരുന്നു. പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം വി ഡി സതീശൻ ഗവർണറെ കണ്ട് മന്ത്രിസഭ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും അദ്ദേഹം കൈമാറി. മുഴുവൻ മന്ത്രിമാരും ഒന്നിച്ച് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാനാണ് തീരുമാനം. എംഎൽഎമാർ ഈ മാസം 21ന് നിയമസഭയിൽ ചേരുമ്പോൾ സത്യപ്രതിജ്ഞ ചെയ്യും.
കോഴിക്കോട്: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിലുള്ള ആഹ്ലാദപ്രകടനത്തിനിടെ ഹിന്ദു വിരുദ്ധ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ ഇടുക്കി ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആണ് ഇക്കാര്യം അറിയിച്ചത്. പാർട്ടിയുടെ അച്ചടക്കത്തിനും അന്തസ്സിനും നിരക്കാത്ത രീതിയിൽ പ്രകോപനപരമായി മുദ്രാവാക്യം മുഴക്കിയതിനും പ്രകടനം നടത്തിയതിനുമാണ് നടപടിയെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. സംഭവം ഇന്നലെയാണ് നടന്നത്. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു യൂത്ത് ലീഗ് പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രകടനം നടത്തിയത്. ചില സമുദായ നേതാക്കളുടെ പേരുകൾ പരാമർശിച്ച് അധിക്ഷേപിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളാണ് ഉയർന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മറ്റു ഇസ്ലാമിക സംഘടനകളുടെയും സമ്മർദ്ദഫലമായിട്ടാണ് എന്നുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു യൂത്ത് ലീഗിന്റെ പ്രകടനം. ലീഗിന്റെ നോമിനിയായ സതീശൻ ഭരിക്കുമ്പോൾ…
തൊടുപുഴ: ഇടുക്കി പെരിയ കനാലിൽ മിനി ബസ് തേയില തോട്ടത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. തമിഴ്നാട് സ്വദേശിനി ഭാഗ്യ ജ്യോതി (50) ആണ് മരിച്ചത്. തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തമിഴ്നാട്ടിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പെരിയകനാലിൽ വെച്ച് മിനി ബസ് തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു. നിരവധി പേർക്ക് സാരമായ പരിക്കേറ്റു. ഇന്നലെ തമിഴ്നാട് സ്വദേശിനി സ്റ്റെല്ല മേരി മരിച്ചിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. 18 സ്ത്രീകളും നാല് പുരുഷന്മാരും ആറ് കുട്ടികളും അടക്കം 28 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.