Author: ഓൺലൈൻ ഡെസ്ക്
ദ ഹേഗ്: ഇന്ത്യയുടെ പൗരാണിക സാംസ്‌കാരിക പൈതൃകം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് വലിയ വിജയമായി പതിനൊന്നാം നൂറ്റാണ്ടിലെ ‘ആനൈമംഗലം ചെപ്പേടുകൾ’ നെതർലാൻഡ്‌സ് ഇന്ത്യക്ക് കൈമാറി. ‘ലൈഡൻ പ്ലേറ്റുകൾ’ എന്നും അറിയപ്പെടുന്ന ഇവ ചോള രാജവംശത്തിന്റെ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രരേഖകളിൽ ഒന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലാൻഡ്‌സ് സന്ദർശന വേളയിലാണ് ഈ ചരിത്രപരമായ കൈമാറ്റം നടന്നത്. ഇന്ത്യൻ സർക്കാർ, ഡച്ച് സർക്കാർ, ഇവ സൂക്ഷിച്ചിരുന്ന ലൈഡൻ സർവ്വകലാശാല എന്നിവർ തമ്മിൽ വർഷങ്ങളായി നടത്തിയ ചർച്ചകളുടെ ഫലമായാണ് ഈ വീണ്ടെടുപ്പ് സാധ്യമായത്. ആകെ 21 ഫലകങ്ങളുള്ള ഈ ചെപ്പേടുകൾക്ക് 30 കിലോയോളം ഭാരമുണ്ട്. രാജേന്ദ്ര ചോളൻ ഒന്നാമന്റെ രാജമുദ്രയുള്ള വെങ്കല വളയത്താൽ ഇവ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. രാജരാജ ചോളൻ ഒന്നാമൻ, മകൻ രാജേന്ദ്ര ചോളൻ എന്നിവരുടെ ഭരണകാലത്തെ വിവരങ്ങളാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചെപ്പേടുകളിലെ സംസ്‌കൃത ഭാഗം വിഷ്ണുവില്‍ തുടങ്ങി ചോള രാജവംശത്തിന്റെ വംശാവലി വിവരിക്കുമ്പോൾ, തമിഴ് ഭാഗം നാഗപട്ടണത്തെ ‘ചൂഡാമണി വിഹാരം’ എന്ന ബുദ്ധമത…
ന്യൂഡൽഹി: രാജ്യാന്തര ലഹരി വിപണിയിൽ വൻ പ്രിയമുള്ള ‘കാപ്റ്റഗൺ’ ഗുളികകളുടെ വൻ ശേഖരം ഇന്ത്യയിൽ ആദ്യമായി പിടികൂടി. ‘ഓപ്പറേഷൻ രേജ് പിൽ’ എന്ന് പേരിട്ട മിന്നൽ പരിശോധനയിലൂടെ ഏകദേശം 182 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്തത്. രാജ്യത്തെ ലഹരിമുക്തമാക്കാനുള്ള നീക്കത്തിലെ നിർണ്ണായക ചുവടുവെപ്പാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ നീക്കത്തിൽ 227.7 കിലോഗ്രാം കാപ്റ്റഗൺ ഗുളികകളും പൊടിയുമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിറിയൻ പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു കടത്ത് ശൃംഖലയുടെ ഭാഗമാണിതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യയെ ഒരു ഇടനാഴിയായി ഉപയോഗിച്ച് മറ്റ് വിദേശ രാജ്യങ്ങളിലേക്ക് ലഹരി എത്തിക്കാനായിരുന്നു സംഘത്തിന്റെ നീക്കം. ഭീകരസംഘടനകൾക്കും സായുധ സംഘങ്ങൾക്കും ഫണ്ട് കണ്ടെത്താനുള്ള പ്രധാന മാർഗ്ഗമായി കാപ്റ്റഗൺ വ്യാപാരത്തെ അന്താരാഷ്ട്ര ഏജൻസികൾ കാണുന്നതിനാലാണ് ഇതിനെ ‘ജിഹാദി മയക്കുമരുന്ന്’ എന്ന് വിളിക്കുന്നത്. 1960-കളിൽ കുട്ടികളിലെ ശ്രദ്ധാ വൈകല്യങ്ങൾക്കും…
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരമേറ്റതിന് പിന്നാലെ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നിർണായക തീരുമാനം എടുത്തു. 77 സമുദായങ്ങളുടെ ഒബിസി പദവി റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ മുൻ തൃണമൂൽ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ പുതിയ സർക്കാർ തീരുമാനിച്ചു. ഇതോടെ ഏകദേശം അഞ്ച് ലക്ഷത്തോളം ഒബിസി സർട്ടിഫിക്കറ്റുകൾ അസാധുവാകും. 2024 മെയ് 22-നായിരുന്നു കൊൽക്കത്ത ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. 77 സമുദായങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിൽ 75 വിഭാഗങ്ങളും മുസ്ലിം സമുദായങ്ങളായിരുന്നു. 2010 മുതൽ 2012 വരെയുള്ള കാലയളവിൽ ഇടത് മുന്നണി സർക്കാരും പിന്നീട് വന്ന തൃണമൂൽ സർക്കാരുമാണ് ഇവരെ പട്ടികയിൽ ഉൾപ്പെടുത്തിയത്. കൃത്യമായ സർവേകളോ സാമൂഹിക-വിദ്യാഭ്യാസ പിന്നാക്കാവസ്ഥയോ പരിഗണിക്കാതെ കേവലം മതപരമായ അടിസ്ഥാനത്തിലാണ് സംവരണം നൽകിയതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ മമത ബാനർജി സർക്കാർ നൽകിയ ഹർജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ കുനാൽ…
പെരിന്തൽമണ്ണ: വിവാഹശേഷം നവദമ്പതികൾ ഏറ്റവും അധികം ആഗ്രഹിക്കുന്നതും അതിനായി പദ്ധതിയിടുന്നതുമായ ഒന്നാണ് മധുവിധു യാത്രകൾ. എന്നാൽ ആധുനിക കാലത്ത് മധുവിധു എന്നത് വെറും വിനോദയാത്രകൾക്കോ ആഡംബരങ്ങൾക്കോ ഉപരിയായി, പങ്കാളികൾക്ക് പരസ്പരം ആത്മീയവും മാനസികവുമായ തലങ്ങളിൽ കൂടുതൽ ആഴത്തിൽ ബന്ധപ്പെടാൻ അവസരമൊരുക്കുന്ന ഒരു ‘ആത്മീയ യാത്ര’യായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതൊരു മതപരമായ ചടങ്ങുകളിൽ മാത്രം ഒതുങ്ങുന്നില്ല. മനസ്സിനും ശരീരത്തിനും ഒരുപോലെ ശാന്തി നൽകുന്ന ഒരിടം കണ്ടെത്തുകയും അവിടെ സമയം ചെലവഴിക്കുക എന്നതുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തിരക്കേറിയ നഗരങ്ങളിൽ നിന്നും, വലിയ ഷോപ്പിംഗ് മാളുകളിൽ നിന്നും മാറി ശാന്തമായ മലയോരങ്ങളോ, പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളോ, തിരക്കില്ലാത്ത കടൽത്തീരങ്ങളോ ആണ് മിക്കവരും ഇത്തരം യാത്രകൾക്കായി തിരഞ്ഞെടുക്കുന്നത്. പ്രകൃതിയുടെ നിശ്ശബ്ദതയിൽ ഒത്തുചേരുന്ന പങ്കാളികൾ യോഗ, ധ്യാനം എന്നിവയിലൂടെ തങ്ങളുടെ മാനസിക സമ്മർദ്ദങ്ങൾ അകറ്റുകയും നല്ല ചിന്തകൾ പങ്കുവെക്കുകയും ചെയ്യുന്നു. ചില ദമ്പതികൾ ചരിത്രപരവും ആത്മീയവുമായ പ്രാധാന്യമുള്ള തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് ജീവിതത്തിൻ്റെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കാനും ആഗ്രഹിക്കുന്നു.…
മധ്യപ്രദേശ്: ഭോജ്ശാലയിലെ വാഗ്ദേവി വിഗ്രഹം യുകെയിൽ നിന്ന് തിരികെ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയം ക്ഷേത്രമാണെന്ന് ഹൈക്കോടതി വിധിച്ചതിന് പിന്നാലെയാണ് വിശ്വഹിന്ദു പരിഷത്ത് തങ്ങളുടെ നിലപാട് അറിയിച്ചത്. ഭോജ്ശാല ഒരു ക്ഷേത്രം മാത്രമല്ല, അറിവിൻ്റെയും വിജ്ഞാനത്തിൻ്റെയും കേന്ദ്രമാണെന്നും വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷൻ അലോക് കുമാർ പറഞ്ഞു. ഭോജ്ശാല സമുച്ചയം വാഗ്ദേവിയായ സരസ്വതിയുടെ ക്ഷേത്രമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കുകയും അവിടെ നമസ് നടത്താൻ മുസ്ലിം വിഭാഗത്തിന് അനുമതി നൽകിയ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. കോടതിവിധി എല്ലാവരും മാനിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. പരമാര രാജവംശത്തിലെ രാജാ ഭോജനാണ് 11-ാം നൂറ്റാണ്ടിൽ ഭോജ്ശാല നിർമ്മിച്ചത്. 13-ാം നൂറ്റാണ്ട് മുതൽ ഡൽഹി സുൽത്താൻമാരുടെ ആക്രമണത്തിൽ ഭോജ്ശാലയ്ക്ക് മാറ്റങ്ങൾ വന്നു. 1305-ൽ അലാവുദ്ദീൻ ഖിൽജിയുടെ സൈന്യം ഭോജ്ശാലയിൽ നാശനഷ്ടങ്ങൾ വരുത്തി. 15-ാം നൂറ്റാണ്ടിൽ മഹമ്മൂദ് ഷാ ഖിൽജി ഭോജ്ശാലയുടെ…
തിരുവനന്തപുരം: വരാനിരിക്കുന്ന യു.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ കാര്യത്തിൽ ഏകപക്ഷീയമായ തീരുമാനവുമായി മുസ്ലിം ലീഗ്. അഞ്ച് മന്ത്രിമാരെയാണ് ലീഗ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കോൺഗ്രസുമായി ചർച്ചകൾ നടക്കുകയാണ്. പാറക്കൽ അബ്ദുള്ള, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. ഗഫൂർ എന്നിവരാണ് ലീഗ് പ്രതിനിധികളായി മന്ത്രിമാരാകാൻ സാധ്യതയുള്ളത്. പി.കെ. ബഷീറിന് മന്ത്രിസ്ഥാനം ലഭ്യമല്ല. വി.ഇ. ഗഫൂറിന് പകരം എ.കെ.എം. അഷ്റഫിനെ പരിഗണിക്കാനും സാധ്യതയുണ്ട്. അഞ്ച് മന്ത്രിമാർ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ലീഗ്. കോൺഗ്രസ് നാല് മന്ത്രിസ്ഥാനം നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്. അഞ്ചാമത്തെ മന്ത്രിസ്ഥാനത്തെക്കുറിച്ച് കോൺഗ്രസിൻ്റെ ഭാഗത്തുനിന്ന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ചർച്ചകൾ തുടരുമെന്ന് പി.എം.എ. സലാം അറിയിച്ചു.
കണ്ണൂർ: തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട് സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റിൽ വിമർശനം ഉയർന്നു. ടി.കെ. ഗോവിന്ദനെ പാർട്ടിയിൽ നിലനിർത്താൻ വേണ്ടത്ര ശ്രമം ഉണ്ടായില്ലെന്നും സെക്രട്ടേറിയേറ്റിൽ അഭിപ്രായമുണ്ടായി. ആനുകൂല്യങ്ങൾ ലഭിച്ചവരും ലഭിക്കാത്തവരുമെല്ലാം തെരഞ്ഞെടുപ്പിൽ പാർട്ടിയെ കൈവിട്ടെന്നും വിമർശനമുണ്ട്. സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷമായ വിമർശനമാണ് കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റിൽ ഉയർന്നത്. പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും ശൈലി ജനങ്ങൾക്ക് ദഹിച്ചില്ലെന്നും സ്ഥാനാർത്ഥികളെ നിർണ്ണയിച്ച രീതി ശരിയായില്ലെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. എം.വി. ഗോവിന്ദൻ്റെ ഭാര്യ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഇതിന് ഉദാഹരണമാണെന്നും അവർ ചൂണ്ടിക്കാട്ടി. പാർട്ടി നേതൃത്വം സ്വയം തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തുമെന്നും പയ്യന്നൂരും തളിപ്പറമ്പിലുമുണ്ടായ പരാജയം അതിനുദാഹരണമാണെന്നും അഭിപ്രായങ്ങളുണ്ട്. മുഖ്യമന്ത്രിയുടെ പല വാക്കുകളും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. പയ്യന്നൂരിൽ അമിത ആത്മവിശ്വാസമാണ് വിനയായതെന്നും അടിയൊഴുക്ക് മനസ്സിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. ജില്ലാ നേതൃത്വം വി. കുഞ്ഞികൃഷ്ണനെ വിലകുറച്ച് കണ്ടെന്നും തളിപ്പറമ്പിൽ വോട്ട് ചോർച്ചയുണ്ടായെന്നും വിമർശനമുയർന്നു. എം.വി. ഗോവിന്ദൻ…
ദോഹ: അടുത്ത മാസം വടക്കേ അമേരിക്കന്‍ രാജ്യങ്ങളായ യുഎസ്എ, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളില്‍ അരങ്ങേറുന്ന ഫിഫ ലോകകപ്പിനുള്ള ഖത്തറിന്റെ സാധ്യതാ പട്ടികയില്‍ മലയാളി താരം തഹ്‌സീന്‍ മുഹമ്മദ് ജംഷീദ് ഇടംപിടിച്ചു. സ്പാനിഷ് പരിശീലകന്‍ ജൂലന്‍ ലോപെറ്റെഗി പ്രഖ്യാപിച്ച 34 അംഗ പ്രാഥമിക സ്‌ക്വാഡിലാണ് ഈ പത്തൊന്‍പതുകാരന്‍ ഉള്‍പ്പെട്ടത്. ലോകകപ്പിന്റെ അന്തിമ ടീമില്‍ ഇടംനേടിയാല്‍ മെഗാ ടൂര്‍ണമെന്റില്‍ കളിക്കുന്ന ആദ്യ മലയാളി താരമെന്ന ചരിത്രനേട്ടം തഹ്‌സീനെ തേടിയെത്തും. കണ്ണൂര്‍ വളപട്ടണം സ്വദേശിയായ ജംഷീദിന്റെയും ഷൈമയുടെയും മകനാണ് തഹ്‌സീന്‍. ഖത്തറിലാണ് താരം ജനിച്ചതും വളര്‍ന്നതും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരമായിരുന്ന പിതാവ് ജംഷീദാണ് തഹ്‌സീന്റെ ഫുട്‌ബോള്‍ പാഠങ്ങളിലെ ആദ്യ ഗുരു. ഖത്തറിലെ പ്രശസ്തമായ ആസ്പയര്‍ അക്കാദമിയിലൂടെ വളര്‍ന്ന തഹ്‌സീന്‍, ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ അല്‍ ദുഹൈല്‍ ക്ലബ്ബിന് വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ എന്ന റെക്കോര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. ഖത്തറിന്റെ അണ്ടര്‍-16, 17, 19 ടീമുകളില്‍ നടത്തിയ മികച്ച പ്രകടനമാണ് തഹ്‌സീനെ സീനിയര്‍ ടീമിലെത്തിച്ചത്. 2024…
പാലക്കാട്: തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു. പുതുക്കോട് തച്ചനടി ചന്തപ്പുര സ്വദേശി നസ്ലീം മുഹമ്മദ് (18) ആണ് മരിച്ചത്. മെയ് ആറിനാണ് നസ്ലീമിന് കളിക്കുന്നതിനിടെ തേളിന്റെ കുത്തേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വ്യാഴാഴ്ച രാത്രി 12 മണിയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പിന്നീട് വീട്ടിൽ നടത്തിയ പരിശോധനയിൽ നസ്ലിം കിടന്നിരുന്ന മുറിക്ക് സമീപത്തുനിന്ന് വെള്ളികെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി. എന്നാൽ പാമ്പ് കടിച്ചതിന്റെ ലക്ഷണങ്ങൾ ഒന്നും ശരീരത്തിൽ കണ്ടില്ലെന്ന് ഇൻക്വസ്റ്റിന് ശേഷം പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിൽ ഹൃദയത്തിന്റെ ഭാഗത്ത് നീല നിറം കണ്ടെത്തിയിട്ടുണ്ട്. വിഷബാധയേറ്റാണ് മരണമെന്നാണ് പ്രാഥമിക സ്ഥിരീകരണം. ആന്തരികാവയവങ്ങളുടെ പരിശോധനക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി സൂപ്പർവൈസറെ ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചു. നിലമ്പൂർ സ്വദേശിയായ പ്രശാന്തനാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ സന്ദർശക നിയന്ത്രണവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രോഗിക്കൊപ്പം കൂടുതൽ ആളുകളെ വാർഡിനുള്ളിലേക്ക് പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് പ്രശാന്തൻ നിലപാടെടുത്തതാണ് തർക്കത്തിന് കാരണം. തുടർന്ന് നിയന്ത്രണങ്ങൾ ലംഘിക്കാൻ ശ്രമിച്ച ആറംഗ സംഘം പ്രശാന്തനെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. മർദനത്തിൽ കഴുത്തിന് പരിക്കേറ്റ പ്രശാന്തൻ അതേ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികൾക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. ആശുപത്രികളിൽ ആരോഗ്യപ്രവർത്തകർക്കും സുരക്ഷാ ജീവനക്കാർക്കും നേരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നതിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.