Author: ഓൺലൈൻ ഡെസ്ക്

കേരളം: ഒരുകാലത്ത് പാഴ് വസ്തുവായി കണക്കാക്കിയിരുന്ന ചിരട്ട ഇന്ന് വലിയ വിലയുള്ള വാണിജ്യ ഉത്പന്നമായി മാറിയിരിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ടൺ കണക്കിന് ചിരട്ട തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നു. കിലോയ്ക്ക് 32 മുതൽ 35 രൂപ വരെ വില ലഭിക്കുന്നതിനാൽ ചിരട്ട ശേഖരണം വ്യാപകമായി നടക്കുന്നു. മുമ്പ് തേങ്ങയെടുത്ത ശേഷം ഉപേക്ഷിച്ചിരുന്ന ചിരട്ടയ്ക്കായി ഇന്ന് വീടുകൾ തോറും കയറിയിറങ്ങുന്ന ശേഖരണ സംഘങ്ങളുണ്ട്. രണ്ട് വർഷം മുൻപ് കിലോയ്ക്ക് 10 മുതൽ 15 രൂപ വരെയായിരുന്നു വില. വ്യാവസായിക ആവശ്യകത വർധിച്ചതോടെ ചിരട്ടയ്ക്ക് മികച്ച വിപണി ലഭിച്ചു. കേരളത്തിലെ ചെറുകിട വ്യാപാരികളും സ്ക്രാപ്പ് ശേഖരിക്കുന്നവരും ചിരട്ട ശേഖരിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നു. പ്ലാസ്റ്റിക്, പഴയ ഇരുമ്പ്, കടലാസ് എന്നിവ ശേഖരിക്കുന്നവർ ഇന്ന് കൂടുതൽ ശ്രദ്ധിക്കുന്നത് ചിരട്ടയ്ക്കാണ്. ചിരട്ടയുടെ ആവശ്യം വർധിക്കാൻ കാരണം വിവിധ വ്യവസായ മേഖലകളിലെ ഉപയോഗമാണ്. വെള്ളം ശുദ്ധീകരിക്കുന്ന സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ആക്ടിവേറ്റഡ് കാർബൺ നിർമ്മിക്കാൻ…

Read More

ന്യൂഡൽഹി: ഭാരതത്തിന്റെ ചോള സാമ്രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം വീണ്ടെടുക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചരിത്രപരമായ നേട്ടം. ചോള രാജവംശത്തിന്റെ സമുദ്ര പാരമ്പര്യത്തിന്റെയും ഭരണപരമായ കാര്യശേഷിയുടെയും തെളിവുകളായ നാഗൈ (ലൈഡൻ) ചെമ്പ് ഫലകങ്ങൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ ശ്രമം ഭാരതീയ സംസ്കാരത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ഒരിക്കൽ കൂടി അടിവരയിടുന്നു. അദ്ദേഹത്തിന്റെ ഈ ഉദ്യമത്തിന് തമിഴ്‌നാട് നന്ദി അറിയിച്ചു. അണ്ണാമലൈ അദ്ദേഹത്തെ ഫേസ്ബുക്കിൽ അഭിനന്ദിച്ചു. തമിഴ്‌നാടിനെ സംബന്ധിച്ചിടത്തോളം ഇത് കേവലം ഒരു പുരാവസ്തു കൈമാറ്റം മാത്രമല്ല, ആത്മീയവും ചരിത്രപരവുമായ ഒരു പുനഃസമാഗമം കൂടിയാണ്. തമിഴ് സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രതീകങ്ങളാണ് ഈ ഫലകങ്ങൾ. വിദേശ മണ്ണിൽ നിന്നും ഇവ വീണ്ടെടുത്തത് തമിഴ് ജനതയുടെ വൈകാരികമായ ആവശ്യത്തോടുള്ള ആദരവായി കണക്കാക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവി തലമുറകൾക്കായി നമ്മുടെ പൈതൃകം സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും പ്രധാനമന്ത്രി കാണിക്കുന്ന ഈ താൽപര്യത്തിന് തമിഴ്നാട് ജനതയുടെ പേരിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും അണ്ണാമലൈ പറഞ്ഞു. രാജേന്ദ്ര ചോളൻ…

Read More

ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 5.5 കോടി രൂപ വിലമതിക്കുന്ന 115 സ്വർണ്ണക്കട്ടികളുമായി ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരനെ കസ്റ്റംസ് വിഭാഗം പിടികൂടി. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് വെള്ളിയാഴ്ചയാണ് ഇയാൾ ഡൽഹിയിലെത്തിയത്. അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് സംഘങ്ങൾ ഇന്ത്യയിലേക്ക് വൻതോതിൽ സ്വർണ്ണം എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് വിമാനത്താവളത്തിൽ കസ്റ്റംസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. വിമാനമിറങ്ങിയ യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. പരിശോധനകൾ കൂടാതെ വിമാനത്താവളത്തിന് പുറത്തുകടക്കാൻ ശ്രമിച്ച ഇയാളെ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് സ്വർണ്ണം കണ്ടെടുത്തത്. ഏകദേശം 3.5 കിലോഗ്രാമിലധികം ഭാരമുള്ള 24 കാരറ്റ് സ്വർണ്ണക്കട്ടികളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. പ്രത്യേകമായി രൂപകൽപന ചെയ്ത ബെൽറ്റിനുള്ളിലും, സാധാരണ പരിശോധനകളിൽ കണ്ടെത്താൻ പ്രയാസമുള്ള രീതിയിൽ പാന്റ്‌സിന്റെ ഉള്ളിലെ രഹസ്യ അറകളിലുമാണ് സ്വർണ്ണം ഒളിപ്പിച്ചിരുന്നത്. അറസ്റ്റിലായ…

Read More

ജയ്പൂർ: തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിൽ (12431) തീപിടിത്തം. രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം പുലർച്ചെ 5:15 ഓടെയാണ് സംഭവം. ട്രെയിനിന്റെ എൻജിനിലും ബി1 കോച്ചിലുമാണ് തീ പടർന്നത്. കൃത്യ സമയത്തുള്ള ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. തീ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ട്രെയിൻ നിർത്തി സുരക്ഷാ നടപടികൾ ആരംഭിച്ചു. തീ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ എൻജിനും തീപിടിച്ച കോച്ചും വേർപെടുത്തി. ബി1 കോച്ചിലെ യാത്രക്കാരെ ഉടൻ തന്നെ പുറത്തെത്തിച്ചു. തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി യാത്രക്കാർ ഈ ട്രെയിനിലുണ്ടായിരുന്നു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച ട്രെയിനാണിത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും ഇതിനെക്കുറിച്ച് റെയിൽവേ ഉന്നതതല അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. യാത്രക്കാർക്കായി ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Read More

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരമേറ്റതിന് പിന്നാലെ സു​വേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നിർണായക തീരുമാനം എടുത്തു. 77 സമുദായങ്ങളുടെ ഒബിസി പദവി റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ മുൻ തൃണമൂൽ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ പുതിയ സർക്കാർ തീരുമാനിച്ചു. ഇതോടെ ഏകദേശം അഞ്ച് ലക്ഷത്തോളം ഒബിസി സർട്ടിഫിക്കറ്റുകൾ അസാധുവാകും. 2024 മെയ് 22-നായിരുന്നു കൊൽക്കത്ത ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. 77 സമുദായങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിൽ 75 വിഭാഗങ്ങളും മുസ്ലിം സമുദായങ്ങളായിരുന്നു. 2010 മുതൽ 2012 വരെയുള്ള കാലയളവിൽ ഇടത് മുന്നണി സർക്കാരും പിന്നീട് വന്ന തൃണമൂൽ സർക്കാരുമാണ് ഇവരെ പട്ടികയിൽ ഉൾപ്പെടുത്തിയത്. കൃത്യമായ സർവേകളോ സാമൂഹിക-വിദ്യാഭ്യാസ പിന്നാക്കാവസ്ഥയോ പരിഗണിക്കാതെ കേവലം മതപരമായ അടിസ്ഥാനത്തിലാണ് സംവരണം നൽകിയതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ മമത ബാനർജി സർക്കാർ നൽകിയ ഹർജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ കുനാൽ…

Read More

ദ ഹേഗ്: ഇന്ത്യയുടെ പൗരാണിക സാംസ്‌കാരിക പൈതൃകം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് വലിയ വിജയമായി പതിനൊന്നാം നൂറ്റാണ്ടിലെ ‘ആനൈമംഗലം ചെപ്പേടുകൾ’ നെതർലാൻഡ്‌സ് ഇന്ത്യക്ക് കൈമാറി. ‘ലൈഡൻ പ്ലേറ്റുകൾ’ എന്നും അറിയപ്പെടുന്ന ഇവ ചോള രാജവംശത്തിന്റെ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രരേഖകളിൽ ഒന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലാൻഡ്‌സ് സന്ദർശന വേളയിലാണ് ഈ ചരിത്രപരമായ കൈമാറ്റം നടന്നത്. ഇന്ത്യൻ സർക്കാർ, ഡച്ച് സർക്കാർ, ഇവ സൂക്ഷിച്ചിരുന്ന ലൈഡൻ സർവ്വകലാശാല എന്നിവർ തമ്മിൽ വർഷങ്ങളായി നടത്തിയ ചർച്ചകളുടെ ഫലമായാണ് ഈ വീണ്ടെടുപ്പ് സാധ്യമായത്. ആകെ 21 ഫലകങ്ങളുള്ള ഈ ചെപ്പേടുകൾക്ക് 30 കിലോയോളം ഭാരമുണ്ട്. രാജേന്ദ്ര ചോളൻ ഒന്നാമന്റെ രാജമുദ്രയുള്ള വെങ്കല വളയത്താൽ ഇവ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. രാജരാജ ചോളൻ ഒന്നാമൻ, മകൻ രാജേന്ദ്ര ചോളൻ എന്നിവരുടെ ഭരണകാലത്തെ വിവരങ്ങളാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചെപ്പേടുകളിലെ സംസ്‌കൃത ഭാഗം വിഷ്ണുവില്‍ തുടങ്ങി ചോള രാജവംശത്തിന്റെ വംശാവലി വിവരിക്കുമ്പോൾ, തമിഴ് ഭാഗം നാഗപട്ടണത്തെ ‘ചൂഡാമണി വിഹാരം’ എന്ന ബുദ്ധമത…

Read More

ദ ഹേഗ്: ഇന്ത്യയുടെ പൗരാണിക സാംസ്‌കാരിക പൈതൃകം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് വലിയ വിജയമായി പതിനൊന്നാം നൂറ്റാണ്ടിലെ ‘ആനൈമംഗലം ചെപ്പേടുകൾ’ നെതർലൻഡ്‌സ് ഇന്ത്യക്ക് കൈമാറി. ‘ലൈഡൻ പ്ലേറ്റുകൾ’ എന്നും അറിയപ്പെടുന്ന ഇവ ചോള രാജവംശത്തിന്റെ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രരേഖകളിൽ ഒന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശന വേളയിലാണ് ഈ ചരിത്രപരമായ കൈമാറ്റം നടന്നത്. ഇന്ത്യൻ സർക്കാർ, ഡച്ച് സർക്കാർ, ഇവ സൂക്ഷിച്ചിരുന്ന ലൈഡൻ സർവ്വകലാശാല എന്നിവർ തമ്മിൽ വർഷങ്ങളായി നടത്തിയ ചർച്ചകളുടെ ഫലമായാണ് ഈ വീണ്ടെടുപ്പ് സാധ്യമായത്. ആകെ 21 ഫലകങ്ങളുള്ള ഈ ചെപ്പേടുകൾക്ക് 30 കിലോയോളം ഭാരമുണ്ട്. രാജേന്ദ്ര ചോളൻ ഒന്നാമന്റെ രാജമുദ്രയുള്ള വെങ്കല വളയത്താൽ ഇവ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. രാജരാജ ചോളൻ ഒന്നാമൻ, മകൻ രാജേന്ദ്ര ചോളൻ എന്നിവരുടെ ഭരണകാലത്തെ വിവരങ്ങളാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചെപ്പേടുകളിലെ സംസ്‌കൃത ഭാഗം വിഷ്ണുവില്‍ തുടങ്ങി ചോള രാജവംശത്തിന്റെ വംശാവലി വിവരിക്കുമ്പോൾ, തമിഴ് ഭാഗം നാഗപട്ടണത്തെ ‘ചൂഡാമണി വിഹാരം’ എന്ന ബുദ്ധമത…

Read More

ന്യൂഡല്‍ഹി: രാജ്യാന്തര ലഹരി വിപണിയില്‍ വന്‍ പ്രിയമുള്ള ‘കാപ്റ്റഗണ്‍’ ഗുളികകളുടെ വന്‍ ശേഖരം ഇന്ത്യയില്‍ ആദ്യമായി പിടികൂടി. ‘ഓപ്പറേഷന്‍ രേജ് പില്‍’ എന്ന് പേരിട്ട മിന്നല്‍ പരിശോധനയിലൂടെ ഏകദേശം 182 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തത്. രാജ്യത്തെ ലഹരിമുക്തമാക്കാനുള്ള നീക്കത്തിലെ നിര്‍ണ്ണായക ചുവടുവെപ്പാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ നീക്കത്തില്‍ 227.7 കിലോഗ്രാം കാപ്റ്റഗണ്‍ ഗുളികകളും പൊടിയുമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിറിയന്‍ പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വലിയൊരു കടത്ത് ശൃംഖലയുടെ ഭാഗമാണിതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യയെ ഒരു ഇടനാഴിയായി ഉപയോഗിച്ച് മറ്റ് വിദേശ രാജ്യങ്ങളിലേക്ക് ലഹരി എത്തിക്കാനായിരുന്നു സംഘത്തിന്റെ നീക്കം. ഭീകരസംഘടനകള്‍ക്കും സായുധ സംഘങ്ങള്‍ക്കും ഫണ്ട് കണ്ടെത്താനുള്ള പ്രധാന മാര്‍ഗ്ഗമായി കാപ്റ്റഗണ്‍ വ്യാപാരത്തെ അന്താരാഷ്ട്ര ഏജന്‍സികള്‍ കാണുന്നതിനാലാണ് ഇതിനെ ‘ജിഹാദി മയക്കുമരുന്ന്’ എന്ന് വിളിക്കുന്നത്. 1960-കളില്‍ കുട്ടികളിലെ ശ്രദ്ധാ വൈകല്യങ്ങള്‍ക്കും…

Read More

ന്യൂഡല്‍ഹി: രാജ്യാന്തര ലഹരി വിപണിയില്‍ വന്‍ പ്രിയമുള്ള ‘കാപ്റ്റഗണ്‍’ ഗുളികകളുടെ വന്‍ ശേഖരം ഇന്ത്യയില്‍ ആദ്യമായി പിടികൂടി. ‘ഓപ്പറേഷന്‍ രേജ് പില്‍’ എന്ന് പേരിട്ട മിന്നല്‍ പരിശോധനയിലൂടെ ഏകദേശം 182 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തത്. രാജ്യത്തെ ലഹരിമുക്തമാക്കാനുള്ള നീക്കത്തിലെ നിര്‍ണ്ണായക ചുവടുവെപ്പാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ നീക്കത്തില്‍ 227.7 കിലോഗ്രാം കാപ്റ്റഗണ്‍ ഗുളികകളും പൊടിയുമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിറിയന്‍ പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വലിയൊരു കടത്ത് ശൃംഖലയുടെ ഭാഗമാണിതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യയെ ഒരു ഇടനാഴിയായി ഉപയോഗിച്ച് മറ്റ് വിദേശ രാജ്യങ്ങളിലേക്ക് ലഹരി എത്തിക്കാനായിരുന്നു സംഘത്തിന്റെ നീക്കം. ഭീകരസംഘടനകള്‍ക്കും സായുധ സംഘങ്ങള്‍ക്കും ഫണ്ട് കണ്ടെത്താനുള്ള പ്രധാന മാര്‍ഗ്ഗമായി കാപ്റ്റഗണ്‍ വ്യാപാരത്തെ അന്താരാഷ്ട്ര ഏജന്‍സികള്‍ കാണുന്നതിനാലാണ് ഇതിനെ ‘ജിഹാദി മയക്കുമരുന്ന്’ എന്ന് വിളിക്കുന്നത്. 1960-കളില്‍ കുട്ടികളിലെ ശ്രദ്ധാ വൈകല്യങ്ങള്‍ക്കും…

Read More

മധ്യപ്രദേശ്: ഭോജ്ശാലയിലെ വാഗ്ദേവി വിഗ്രഹം യുകെയിൽ നിന്ന് തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയം ക്ഷേത്രമാണെന്ന് ഹൈക്കോടതി വിധിച്ചതിന് പിന്നാലെയാണ് വിശ്വഹിന്ദു പരിഷത്ത് തങ്ങളുടെ നിലപാട് അറിയിച്ചത്. ഭോജ്ശാല ഒരു ക്ഷേത്രം മാത്രമല്ല, അറിവിൻ്റെയും വിജ്ഞാനത്തിൻ്റെയും കേന്ദ്രമാണെന്നും വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷൻ അലോക് കുമാർ പറഞ്ഞു. ഭോജ്ശാല സമുച്ചയം വാഗ്ദേവിയായ സരസ്വതിയുടെ ക്ഷേത്രമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി വ്യക്തമാക്കുകയും അവിടെ നമസ് നടത്താൻ മുസ്ലിം വിഭാഗത്തിന് അനുമതി നൽകിയ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. കോടതിവിധി സ്വാഗതം ചെയ്ത വിശ്വഹിന്ദു പരിഷത്ത് ഇത് എല്ലാവരും മാനിക്കണമെന്നും ആവശ്യപ്പെട്ടു. പരമാര രാജവംശത്തിലെ രാജാ ഭോജനാണ് പതിനൊന്നാം നൂറ്റാണ്ടിൽ ഭോജ്ശാല നിർമ്മിച്ചത്. പതിമൂന്നാം നൂറ്റാണ്ടുമുതൽ ഡൽഹി സുൽത്താന്മാരുടെ ആക്രമണത്തിൽ ഭോജ്ശാലയ്ക്ക് മാറ്റങ്ങൾ വന്നു. 1305-ൽ അലാവുദ്ദീൻ ഖിൽജിയുടെ സൈന്യം നാശനഷ്ടങ്ങൾ വരുത്തി. പിന്നീട് മഹമ്മൂദ് ഷാ ഖിൽജി ഇതിൻ്റെ ഒരു…

Read More