Author: ഓൺലൈൻ ഡെസ്ക്
തൃശ്ശൂർ: തിരുവില്വാമല പറക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്ര തിരുമുറ്റത്ത് സ്ഥാപിച്ചിരുന്ന വിലപിടിപ്പുള്ള സ്റ്റീൽ റോഡുകൾ കഴിഞ്ഞ ദിവസം രാത്രിയിൽ മോഷ്ടാക്കൾ കവർന്നു. ക്ഷേത്രത്തിന്റെ സുരക്ഷയെയും ആചാരങ്ങളെയും ബാധിക്കുന്ന തരത്തിലുള്ള ഈ മോഷണം ഭക്തജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 2025 ഡിസംബറിൽ ക്ഷേത്രത്തിൽ നടത്തിയ താംബൂല പ്രശ്നവിധിയിൽ, ക്ഷേത്ര മതിലകത്തേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് നിർദ്ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ തിരുമുറ്റത്ത് നാല് സ്റ്റീൽ റോഡുകൾ സ്ഥാപിച്ചു. ഈ റോഡുകളാണ് സാമൂഹിക വിരുദ്ധർ രാത്രിയുടെ മറവിൽ ഇളക്കിമാറ്റി കടത്തിക്കൊണ്ടുപോയത്. സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കവർച്ചക്കെതിരെ അടിയന്തരവും ശക്തവുമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉപദേശക സമിതി ദേവസ്വം ഓഫീസർക്ക് രേഖാമൂലം പരാതി നൽകി. പ്രതികളെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഭക്തരും ഉപദേശക സമിതിയും ആവശ്യപ്പെട്ടു.
അബുദാബി: യുഎഇയിലെ അൽ ദഫ്രയിലുള്ള ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം. ആക്രമണത്തിൽ നിലയത്തിന്റെ പ്രധാന സുരക്ഷാ വലയത്തിന് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററിന് തീപിടിച്ചു. ഉച്ചയോടെയാണ് സംഭവം നടന്നത്. സുരക്ഷാ സേനയും അഗ്നിശമന വിഭാഗവും സ്ഥലത്തെത്തി തീയണച്ചു. അപകടത്തിൽ ആർക്കും പരുക്കില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. തീപിടുത്തം നിലയത്തിന്റെ സുരക്ഷയെയോ പ്രവർത്തനത്തെയോ ബാധിച്ചിട്ടില്ല. പ്ലാന്റിലെ എല്ലാ സംവിധാനങ്ങളും സുരക്ഷിതമാണ്. നാല് APR1400 ആണവ റിയാക്ടറുകളും തടസ്സമില്ലാതെ പ്രവർത്തിക്കുന്നു. വൻ സുരക്ഷാ ക്രമീകരണങ്ങളുള്ള മേഖലയിൽ നിരീക്ഷണം ശക്തമാക്കി. ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ ഏഴ് മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. യാത്രക്കാർ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു. പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളിൽനിന്ന് സ്റ്റാച്യു വഴി പോകുന്ന വാഹനങ്ങൾ വെള്ളയമ്പലം-വഴുതക്കാട്-വിമൻസ് കോളേജ് ജങ്ഷൻ– തൈക്കാട് വഴി പോകേണ്ടതാണ്. പിഎംജിയിൽനിന്ന് സ്റ്റാച്യു വഴി പോകേണ്ടവർ എൽഎംഎസ്– മ്യൂസിയം-മാനവീയം റോഡ്–ആൽത്തറ–വഴുതക്കാട്-വിമൻസ് കോളേജ് ജങ്ഷൻ– തൈക്കാട് വഴി പോകണം. ഓവർബ്രിഡ്ജിൽനിന്ന് സ്റ്റാച്യു വഴി പോകേണ്ടവർ ഓവർബ്രിഡ്ജ്– തമ്പാനൂർ-മോഡൽ സ്കൂൾ–പനവിള-ബേക്കറി ഫ്ലൈഓവർ വഴി പോകേണ്ടതാണ്. എംഎൽഎ/എംപിമാരുടെ വാഹനങ്ങൾ ആർബിഐ–ബേക്കറി ജങ്ഷൻ-വാൻറോസ്– ജേക്കബ്സ് ജങ്ഷൻ– ഗേറ്റ്-4 വഴി സെക്രട്ടറിയറ്റിനകത്ത് നിർത്തിയിടണം. ഉദ്യോഗസ്ഥർ, പോലീസ്, മീഡിയ വാഹനങ്ങൾ എന്നിവ സംസ്കൃത കോളേജ് ഗ്രൗണ്ട്, യൂണിവേഴ്സിറ്റി കാമ്പസ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. വലിയ വാഹനങ്ങൾ ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ റിസർച്ച് സെന്റർ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ചാക്ക – ലോർഡ്സ് ബൈപാസ് റോഡിന്റെ ഇരുവശങ്ങൾ, കുഴിവിള -ആക്കുളം റോഡ്, കൈമനം-പാപ്പനംകോട്…
അമ്പലപ്പുഴ: സംസ്ഥാന മന്ത്രിസഭയുടെ വകുപ്പ് വിഭജനത്തിൽ പ്രതിഷേധവുമായി അഖില കേരള ധീവരസഭ രംഗത്ത്. ഫിഷറീസ് വകുപ്പ് ഘടകകക്ഷികൾക്ക് കൈമാറുന്നതിനെതിരെയാണ് ധീവരസഭയുടെ പ്രതിഷേധം. ഫിഷറീസ് വകുപ്പ് കോൺഗ്രസ് തന്നെ കൈവശം വെക്കണമെന്നും ധീവരസഭ ജനറൽ സെക്രട്ടറി ദിനകരൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേരളമെമ്പാടുമുള്ള തീരദേശത്തിന്റെയും മത്സ്യസമ്പത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും താൽപ്പര്യത്തിന് വിരുദ്ധമാണ് ഫിഷറീസ് വകുപ്പ് ഘടകകക്ഷികൾക്ക് കൈമാറാനുള്ള നീക്കം. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ അത് തീരദേശത്തെയും മത്സ്യമേഖലയെയും പിന്നോട്ടടിക്കും. ഫിഷറീസ് വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കാതെ ഘടകകക്ഷികൾക്ക് കൈമാറിയാൽ ധീവരസഭ നാളത്തെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കും. അതിനുശേഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് നീങ്ങാനാണ് ധീവരസഭയുടെ തീരുമാനം. ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് കൈമാറാനുള്ള നീക്കം കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ദിനകരൻ പ്രസ്താവനയുമായി രംഗത്തെത്തിയത്. മത്സ്യമേഖലയിൽ നിന്നും മന്ത്രിമാർ ഇല്ലാത്ത സാഹചര്യത്തിൽ ഫിഷറീസ് വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ധീവരസഭ ആവശ്യപ്പെട്ടു. ഏതെങ്കിലും ഘടകകക്ഷികൾക്ക് നൽകാനാണ് തീരുമാനമെങ്കിൽ ധീവരസഭ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബഹിഷ്കരിക്കുകയും പ്രതിഷേധ ദിനമായി…
തിരുവനന്തപുരം: പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിപുലമായ ഒരുക്കങ്ങൾ നടക്കുന്നു. ചടങ്ങ് കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വർധനവ് പ്രതീക്ഷിക്കുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. പന്തൽ നിർമ്മാണവും സ്റ്റേജ് ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. ആദ്യഘട്ടത്തിൽ 12,000 പേർക്കായിരുന്ന സൗകര്യങ്ങൾ നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രവർത്തകരുടെ ആവേശം കണക്കിലെടുത്ത് 50,000 പേരെ ഉൾക്കൊള്ളുന്ന പന്തലാണ് ഇപ്പോൾ തയ്യാറാക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പന്തളിനുള്ളിൽ പ്രവേശിക്കാൻ കഴിയാത്തവർക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ എൽഇഡി സ്ക്രീനുകൾ സ്ഥാപിക്കും. തമിഴ്നാട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വരാനുണ്ട്. സിറ്റി പോലീസ് കമ്മീഷണർ കാർത്തിക് അറിയിച്ചതനുസരിച്ച് നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് എത്തുന്നവർക്കും മന്ത്രിമാരുടെ വാഹനങ്ങൾക്കുമായി പ്രത്യേക പാർക്കിംഗ് മേഖലകൾ ഉണ്ടാക്കിയിട്ടുണ്ട്. തീരദേശ മേഖലകളിലടക്കം നഗരത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ചടങ്ങ് തടസ്സമില്ലാതെ നടക്കുന്നു എന്ന് ഉറപ്പാക്കാൻ പ്രത്യേക കൺട്രോൾ റൂം തുറന്നു.…
ദേശീയ വാർത്തകൾ: പാശ്ചാത്യേഷ്യൻ യുദ്ധം അവസാനിക്കാത്ത സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വർണം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ചില നിർദേശങ്ങൾ നൽകിയിരുന്നു. അത്യാവശ്യമില്ലെങ്കിൽ ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുതെന്നായിരുന്നു പ്രധാന നിർദേശം. നിലവിലെ സാഹചര്യത്തിൽ സ്വർണത്തിന്റെ ഇറക്കുമതി ചെലവ് ഉയരുന്നത് രാജ്യത്തിന് തിരിച്ചടിയാകുമെന്നതിനാലാണ് ഇങ്ങനെയൊരു നിർദേശം നൽകിയത്. ഇന്ത്യ കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുകയാണ്. ഡോളറിലാണ് പണം നൽകുന്നതെന്നതിനാൽ ഇറക്കുമതി ചെലവ് ഉയരുന്നത് തിരിച്ചടിയാണ്. ക്രൂഡ് ഓയിൽ ഇറക്കുമതിക്കൊപ്പം സ്വർണ ഇറക്കുമതിയും ഉയർന്ന നിലയിൽ തുടർന്നാൽ രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം കുറയും. 2026 സാമ്പത്തിക വർഷത്തിൽ ഏകദേശം 7200 കോടി ഡോളറിന്റെ സ്വർണമാണ് ഇറക്കുമതി ചെയ്തത്. സ്വർണാഭരണം വാങ്ങുന്നത് നിയന്ത്രിക്കുന്നതിനേക്കാൾ നല്ലത് വീടുകളിലുള്ള സ്വർണം പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതല്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഉപയോഗശൂന്യമായ സ്വർണാഭരണങ്ങൾ വിപണിയിലെത്തിക്കാനായാൽ സാമ്പത്തിക ആസ്തിയായി ഉപയോഗിക്കാം. സ്വർണം വൈകാരിക സ്വത്തായി കാണുന്നതിനുപകരം വരുമാനം വർദ്ധിപ്പിക്കാനുള്ള ഉപാധിയാക്കിയാൽ വീടുകളിലെ സ്വർണ നിക്ഷേപം പുറത്തെത്തിക്കാൻ സാധിക്കും. റീസെല്ലിംഗ് സ്കീമുകൾക്ക്…
ഫുജൈറ: യുഎഇയുടെ കിഴക്കൻ തീരമായ ഫുജൈറ വഴി എണ്ണ കയറ്റുമതി ശേഷി ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടുള്ള വെസ്റ്റ്-ഈസ്റ്റ് പൈപ്പ്ലൈൻ പദ്ധതി അതിവേഗം പൂർത്തിയാക്കാൻ നീക്കം. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിലുൾപ്പെടെ നിർണായകമാവുന്നതാണ് യുഎഇയുടെ ഈ നീക്കം. പ്രതിദിനം പതിനഞ്ച് ലക്ഷം ബാരൽ എണ്ണ എത്തിക്കാൻ ശേഷിയുള്ളതാണ് ഈ പൈപ്പ് ലൈൻ. ഹോർമുസിനെ ആശ്രയിക്കാതെ നേരിട്ട് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എണ്ണ എത്തിക്കാൻ കഴിയുന്ന ഫുജൈറയുടെ തന്ത്രപ്രധാനമായ സ്ഥാനം വിവിധ രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ. ഇറാൻ-യുഎസ്-ഇസ്രായേൽ യുദ്ധം മൂലം പ്രാദേശിക സാഹചര്യം കലുഷിതമായ സാഹചര്യത്തിലാണ് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വെസ്റ്റ്-ഈസ്റ്റ് പൈപ്പ്ലൈൻ എന്ന പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ അബുദാബി നാഷണൽ ഓയിൽ കമ്പനിക്ക് (അഡ്നോക്) നിർദ്ദേശം നൽകിയത്. ഹബ്ഷാൻ എണ്ണപ്പാടത്തുനിന്ന് ഫുജൈറയിലേക്കുള്ള എണ്ണ പൈപ്പ് ലൈൻ ഫുജൈറ തുറമുഖത്തെത്തുന്നതോടെ ഒമാൻ കടൽ വഴി കയറ്റുമതിക്ക് തടസ്സങ്ങളില്ല. നിലവിലെ കരാറുകളനുസരിച്ച് ഇന്ത്യയിലേക്ക് നല്ലൊരു പങ്ക് കയറ്റുമതി എത്തും.…
തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിക്ക് ഔദ്യോഗിക വാഹനം അനുവദിച്ചു. മുൻ മന്ത്രി വി.എൻ. വാസവൻ ഉപയോഗിച്ചിരുന്ന ഇന്നോവ ഹൈക്രോസ് ആയിരിക്കും പുതിയ വാഹനം എന്നാണ് സൂചന. ഈ മോഡലിന് ഏകദേശം 30 ലക്ഷം രൂപ വരെ വിലമതിക്കും. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും വി.ഡി. സതീശൻ ഇന്നോവ ക്രിസ്റ്റയാണ് ഉപയോഗിച്ചിരുന്നത്. അദ്ദേഹം എപ്പോഴും ഡ്രൈവർക്കൊപ്പം മുൻ സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷവും എ.കെ. ആൻ്റണിയെയും വി.എം. സുധീരനെയും സന്ദർശിക്കാൻ പോയതും ഇതേ രീതിയിൽ കാറിൻ്റെ മുൻവശത്ത് ഇരുന്നാണ്. അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ചിരുന്ന കിയ കാർണിവൽ പോലീസ് വകുപ്പ് ഏറ്റെടുത്തു. നാല് വർഷം മുൻപ് വാങ്ങിയ വാഹനമാണിത്. വി.ഡി. സതീശൻ കോൺഗ്രസ്സിൽ പിന്തുടർന്നിരുന്ന ശൈലി മുഖ്യമന്ത്രിയായ ശേഷം തുടരുമോ എന്ന് ഉറ്റുനോക്കുന്നവരുമുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധന ഉടൻ പ്രാബല്യത്തിൽ വരും. ഈ മാസം 21-ന് പുതുക്കിയ വില നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കാനാണ് തീരുമാനം. ബുധനാഴ്ച ചേരുന്ന ഡയറക്ടർ ബോർഡ് യോഗം ഇതിന് അന്തിമ അംഗീകാരം നൽകും. ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് മിൽമ പാലിന്റെ വില വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ചേർന്ന യോഗത്തിൽ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പുതുക്കുന്ന തുകയുടെ 83.75 ശതമാനം വിഹിതവും ക്ഷീരകർഷകർക്ക് നേരിട്ട് ലഭിക്കും. 6.25 ശതമാനം വീതം സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5 ശതമാനം മിൽമയ്ക്കും 0.75 ശതമാനം ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും. ബാക്കി 0.5 ശതമാനം പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രക്രിയകൾക്കായി വിനിയോഗിക്കും. ഈ കണക്കനുസരിച്ച് കർഷകന് ലിറ്ററിന് 3.33 രൂപ അധികമായി ലഭിക്കും. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് വില വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് മിൽമ കടന്നത്. ഇതിനായി നിയോഗിച്ച മൂന്നംഗ പഠനസമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ…
ദേശീയം: അസംസ്കൃത എണ്ണ വിലയും വിദേശ നിക്ഷേപകരുടെ (എഫ്‌ഐഐ) പ്രവർത്തനവും വരുന്ന ആഴ്ച ഓഹരി വിപണിയിൽ നിർണായകമാകും. ആഭ്യന്തര രാഷ്ട്രീയം, ആഗോള സംഭവവികാസങ്ങൾ, അസംസ്കൃത എണ്ണയുടെ ചലനങ്ങൾ എന്നിവ ഇന്ത്യൻ ഓഹരി സൂചികകളെ സ്വാധീനിക്കും. ബ്രെന്റ് ക്രൂഡ് വിലയിലെ മാറ്റങ്ങൾ വിപണിക്ക് നിർണായകമാണ്. വിദേശ സ്ഥാപന നിക്ഷേപകരുടെ പ്രവർത്തനം വിപണിയെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്. നിക്ഷേപകർ ഓഹരികൾ വിൽക്കുന്നത് തുടരുമോ എന്നത് പ്രധാനമാണ്. കഴിഞ്ഞ രണ്ടാഴ്ചത്തെ മുന്നേറ്റത്തിന് ശേഷം ഈ ആഴ്ച ആഭ്യന്തര ഓഹരി വിപണി നെഗറ്റീവായാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു. സെൻസെക്സ് 2.70 ശതമാനവും നിഫ്റ്റി 2.20 ശതമാനവും ഇടിഞ്ഞ് യഥാക്രമം 75,237.99 ലും 23,643.50 ലും ക്ലോസ് ചെയ്തു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും യുഎസ്-ഇറാൻ സംഘർഷത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും ഊർജ്ജ വിപണികളെ അസ്ഥിരമാക്കി. ഇത് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറിന് മുകളിലേക്ക് ഉയർത്തി. ഊർജ്ജ വിലയിലെ വർദ്ധനവ് പണപ്പെരുപ്പം, വ്യാപാര കമ്മി,…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.