Author: ഓൺലൈൻ ഡെസ്ക്

ദേശീയം: ആഗോള വിപണികളിൽ നിന്നുള്ള സമ്മിശ്ര സൂചനകളെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണി ഫ്ലാറ്റായി തുറക്കാൻ സാധ്യതയുണ്ട്. ഗിഫ്റ്റ് നിഫ്റ്റി നേരിയ തോതിൽ ഉയർന്നു. ഏഷ്യൻ വിപണികൾ സമ്മിശ്രമായി വ്യാപാരം നടത്തുന്നു. ടെക്നോളജി ഓഹരികളിലെ ലാഭമെടുപ്പ് കാരണം യുഎസ് ഓഹരി വിപണി താഴ്ന്ന നിലയിലായിരുന്നു. തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണി പോസിറ്റീവ് പ്രവണതയോടെ ഫ്ലാറ്റായി അവസാനിച്ചു. തിരഞ്ഞെടുത്ത ഓഹരികളുടെ വാങ്ങലുകൾക്കിടയിലും ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലകളിൽ നിന്ന് മികച്ച തിരിച്ചുവരവ് നടത്തി. സെൻസെക്സ് 77.05 പോയിന്റ് ഉയർന്ന് 75,315.04 ലും നിഫ്റ്റി 50 6.45 പോയിന്റ് ഉയർന്ന് 23,649.95 ലും ക്ലോസ് ചെയ്തു. ബാങ്കിംഗ്, ഐടി തുടങ്ങിയ പ്രധാന മേഖലകളിൽ നിന്നുള്ള സൂചനകൾ സമ്മിശ്രമായി തുടരുമ്പോൾ, സ്റ്റോക്ക്-നിർദ്ദിഷ്ട സമീപനം സ്വീകരിക്കുന്നത് ഉചിതമാണ്. ദീർഘകാല അവസരങ്ങൾക്കായി വ്യാപാരികൾ ഫാർമ, ആരോഗ്യ സംരക്ഷണം, ഊർജ്ജം, ലോഹങ്ങൾ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്. ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ ഈ മേഖലകളിൽ സമ്മർദ്ദം ചെലുത്താൻ സാധ്യതയുണ്ട്.…

Read More

ഡൽഹി: ഗൗതം അദാനിക്കെതിരായ സിവിൽ, ക്രിമിനൽ കേസുകൾ യുഎസ് പിൻവലിക്കുന്നു. സൗരോർജ്ജ പദ്ധതികളിലെ കൈക്കൂലിയുമായി ബന്ധപ്പെട്ട കേസിൽ അദാനി ഏകദേശം 57 കോടി രൂപയും അനന്തരവൻ സാഗർ അദാനി 115 കോടി രൂപയും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് മാത്രമല്ല സിവിൽ കേസുകൾ പിൻവലിക്കാൻ കാരണം. ഇറാനിയൻ ഊർജ്ജം വാങ്ങിയതുമായി ബന്ധപ്പെട്ട അന്വേഷണവും ഒത്തുതീർപ്പാക്കാനായി വലിയ തുകയാണ് അദാനി എന്റർപ്രൈസസ് യുഎസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനായി അദാനി എന്റർപ്രൈസസ് യുഎസ് ട്രഷറി വകുപ്പിന് 27.5 കോടി ഡോളറാണ് നൽകുന്നത്. ഇത് ഏകദേശം 2500 കോടി രൂപയിലധികം വരും. 2023 നവംബർ മുതൽ 2025 ജൂൺ വരെ ഇറാനിയൻ ഊർജ്ജം വാങ്ങിയതുമായി ബന്ധപ്പെട്ട കേസും അദാനി എന്റർപ്രൈസസിനെതിരെയുണ്ട്. ഇത് തിങ്കളാഴ്ച യുഎസ് ട്രഷറി വകുപ്പ് തീർപ്പാക്കി. ഇറാനെതിരെയുള്ള ഉപരോധങ്ങൾ ലംഘിച്ച് ഊർജ്ജ ഇടപാടുകൾ നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ നിന്ന് ദ്രവീകൃത പെട്രോളിയം വാതകം, ദ്രവീകൃത പ്രകൃതി വാതകം…

Read More

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റും മനുഷ്യക്കടത്തും നടത്തിയ കേസിൽ മൂന്ന് യുവതികൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി ടോയ്സി സിന്ധു, മരടിലെ ഫ്ലാറ്റിൽ താമസിക്കുന്ന മോഡലായ അലീന, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് അറസ്റ്റിലായത്. 23 കാരിയായ അലീനയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മുംബൈയിൽ നിന്ന് പിടിയിലായ സിന്ധുവിനെ ഇന്ന് കൊച്ചിയിൽ എത്തിക്കും. മുംബൈ വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സിന്ധുവിനെ കൊച്ചി സിറ്റി പൊലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് സർക്കുലറിനെ തുടർന്ന് എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. മോഡലിങ്ങിന്റെ മറവിൽ പരാതിക്കാരിയെ വിദേശത്ത് എത്തിച്ച് പല‍ർക്കും കൈമാറിയെന്നാണ് പരാതി. പെൺകുട്ടികളെ വിദേശത്തേക്ക് കടത്താൻ വൻ റാക്കറ്റ് തന്നെ പ്രവർത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. അലീനയാണ് മോഡലുകളെ ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാൻ എന്ന വ്യാജനേ ദുബായിൽ എത്തിച്ചത്. ഇതിനായി സെലിബ്രിറ്റികളെ ഉപയോഗിച്ച് അലീന പരസ്യം ചെയ്തു. കഴിഞ്ഞ നവംബറിലെ വൈറ്റിലയിലെ ബാറിൽ നടന്ന സംഘർഷത്തിലും അലീന പ്രതിയാണ്. അറസ്റ്റിലായ സിന്ധുവും യുവതികളെ…

Read More

തുംകൂരു: കർണാടകയിലെ തുംകൂരുവിൽ ദുരഭിമാനക്കൊലപാതകം. ബന്ധുവായ യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ സ്വന്തം മകളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം പിതാവ് പോലീസിൽ പരാതി നൽകി. സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മേഘ്ന എന്ന 17 വയസ്സുകാരിയും അമ്മയുടെ ബന്ധത്തിലുള്ള യുവാവും പ്രണയത്തിലായിരുന്നു. പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞാൽ വിവാഹം നടത്തിക്കൊടുക്കാൻ യുവാവിൻ്റെ വീട്ടുകാർ തയ്യാറായിരുന്നു. എന്നാൽ പിതാവ് തിമ്മരായപ്പയ്ക്ക് ഇതിനോട് എതിർപ്പുണ്ടായിരുന്നു. ഇതിനെച്ചൊല്ലി മകളുമായി ഇയാൾ വഴക്കിട്ടിരുന്നു. ഏപ്രിൽ 16-ന് മേഘ്നയെ വീടിന് സമീപത്തെ കിണറ്റിൽ തള്ളിയിട്ട് പാറക്കല്ല് എടുത്തിട്ടു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കുഴിച്ചുമൂടി. വൈകിട്ട് ജോലി കഴിഞ്ഞെത്തിയ അമ്മ മേഘ്നയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഭാര്യയ്‌ക്കൊപ്പം കല്ലൻബെല്ല പോലീസ് സ്റ്റേഷനിൽ മകളെ കാണാനില്ലെന്ന് തിമ്മരായപ്പ പരാതി നൽകി. ഒരു മാസത്തിലേറെയായി കാണാനില്ലാതിരുന്ന പെൺകുട്ടിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ തിമ്മരായപ്പ നാടുവിട്ടു. ധർമ്മസ്ഥലത്തും തിരുപ്പതിയിലുമെല്ലാം ഒളിവിൽ കഴിഞ്ഞ ഇയാളെ തുംകൂരു പോലീസ് പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൊലപാതക…

Read More

ആലപ്പുഴ: കായംകുളം മുൻ എംഎൽഎ യു. പ്രതിഭ, മന്ത്രി എം. ലിജുവിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഫേസ്ബുക്ക് ലൈവിൽ രംഗത്ത്. ലിജു വിജയിച്ചത് ശരിയായ മാർഗത്തിലൂടെയല്ലെന്നും അദ്ദേഹം കരഞ്ഞു വോട്ട് വാങ്ങിയെന്നും പ്രതിഭ ആരോപിച്ചു. താൻ കരഞ്ഞത് വോട്ടിനു വേണ്ടിയായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ലിജു വീടുകൾ കയറി തനിക്കെതിരെ അപവാദ പ്രചരണം നടത്തി. യുഡിഎഫ് മണ്ഡലത്തിൽ പണം ഒഴുക്കി എന്നും പ്രതിഭ ആരോപിച്ചു. സിറ്റിങ് എംഎൽഎമാർക്കെതിരെ എൽഡിഎഫ് സ്ഥാനാർഥികൾ ഇത്തരമൊരു പ്രചരണം നടത്തിയിട്ടില്ല. അതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസമെന്നും അവർ പറഞ്ഞു. തനിക്കൊപ്പം നിന്നവരോട് എന്നും കടപ്പെട്ടിരിക്കും. വിജയവും പരാജയവും ഒരു നാണയത്തിൻ്റെ ഇരുവശങ്ങളാണ്. യുഡിഎഫിൻ്റെ കൂട്ടായ പരിശ്രമത്തിൻ്റെ ഫലമായാണ് വിജയിക്കാൻ കഴിഞ്ഞത്. ധാരാളം കള്ളപ്രചരണങ്ങൾ തനിക്കെതിരെ ഉണ്ടായി. രണ്ട് തവണ പ്രതിഭ ജയിച്ചതല്ലേ, ഇനി യുഡിഎഫിന് ഒരവസരം നൽകണം എന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടന്നു. മകനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉടൻ മറുപടി നൽകുമെന്നും എംഎൽഎ എന്ന നിലയിൽ താൻ ഒന്നും…

Read More

കൊല്ലം: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 52-കാരൻ അറസ്റ്റിൽ. അഞ്ചൽ തഴമേൽ സ്വദേശി ഷാഹുൽ ഹമീദാണ് പോക്സോ കേസിൽ പിടിയിലായത്. 2022 മുതൽ പലയിടങ്ങളിൽ വെച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിൽ പ്രതി അതിക്രമം നടത്തി. സ്വന്തം വീട്ടിലും മറ്റ് പലയിടങ്ങളിലും കൊണ്ടുപോയും പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം വീണ്ടും ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചപ്പോൾ കുട്ടി എതിർത്തതിനെ തുടർന്ന് മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഒളിവിൽ പോകാൻ ശ്രമിച്ച ഷാഹുലിനെ അഞ്ചലിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

പെരിന്തൽമണ്ണ: വിവാഹം ആലോചിക്കുമ്പോഴോ വിവാഹം കഴിഞ്ഞയുടനെയോ പങ്കാളികളിൽ ഒരാൾക്ക് ജോലിയുടെ ഭാഗമായി ദൂരദേശങ്ങളിലേക്ക് മാറേണ്ടി വരുന്നത് ഇന്ന് പല ദമ്പതിമാരും നേരിടുന്ന ഒരു യാഥാർത്ഥ്യമാണ്. അകലം കൂടുന്തോറും അകൽച്ചയും കൂടുമെന്നൊരു പൊതുധാരണയുണ്ടെങ്കിലും കൃത്യമായ ധാരണയോടെ കൈകാര്യം ചെയ്താൽ ഈ ദൂരത്തെ മറികടക്കാൻ സാധിക്കും. കൃത്യവും സുതാര്യവുമായ ആശയവിനിമയം സംശയങ്ങൾക്കിട നൽകാത്ത വിശ്വാസം വെർച്വൽ ഡേറ്റുകളും ഒരുമിച്ചുള്ള വിനോദങ്ങളും എന്നിവ ദമ്പതികൾക്കിടയിൽ ഉണ്ടാകേണ്ട ചില കാര്യങ്ങളാണ്. പരസ്പരം മുൻഗണന നൽകുകയും ഭാവി കാര്യങ്ങൾ പ്ലാൻ ചെയ്യുകയും ചെയ്യുന്നത് നല്ല ബന്ധത്തിന് സഹായിക്കും. ഒരുമിച്ചു താമസിക്കുന്ന ദമ്പതികളേക്കാൾ കൂടുതൽ ധാരണയും നല്ല ആശയവിനിമയ നിലവാരവും പരസ്പരവിശ്വാസവും പലപ്പോഴും അകന്നു കഴിയുന്ന ദമ്പതികളിലാണ് കണ്ടുവരുന്നത്. അതിനാൽ അകലം ഒരിക്കലും സ്നേഹത്തിന് തടസ്സമല്ല.

Read More

പേരാമ്പ്ര: ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ സോന മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കാറിന് തീപിടിക്കാനുള്ള കാരണം പെട്രോളാണെന്ന നിഗമനത്തിലാണ് പോലീസ്. വാഹനത്തിന്റെ ഇന്ധന ടാങ്കിന് യാതൊരുവിധ ചോർച്ചയുമില്ലെന്നും, അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്നും ഫോറൻസിക്, മോട്ടോർ എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിൽ വ്യക്തമായിരുന്നു. ഇതോടെയാണ് കാറിനുള്ളിൽ പെട്രോൾ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. ഏതെങ്കിലും രീതിയിൽ കാറിനുള്ളിൽ പെട്രോൾ സൂക്ഷിച്ചിരുന്നോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി സമീപപ്രദേശങ്ങളിലെ പെട്രോൾ പമ്പുകളിലും ടൗണിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു കഴിഞ്ഞു. ഇതിനിടയിൽ, ഒരു സ്ത്രീ കന്നാസുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതായാണ് സൂചന. അതേസമയം, സോനയുടെ മരണത്തിൽ ആദ്യമേ ദുരൂഹത ആരോപിച്ച കുടുംബം ഭർത്താവ് റിജിൻ ലാലിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. മരിക്കുന്ന ദിവസം പോലും റിജിൻ സോനയുമായി കടുത്ത വഴക്കിലായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. സോന ഭർത്താവിൽ…

Read More

കൽപ്പറ്റ: വയനാട് വൈത്തിരിയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. നമ്പിക്കൊല്ലി സ്വദേശികളായ നാരായണൻ, ഭാര്യ സിജി, മകൻ അഭി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട മിന്നൽ ബസ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. അപകടം നടന്ന ഉടൻതന്നെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. നാരായണൻ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സിജിയെയും അഭിയെയും മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

കണ്ണൂർ: യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന വിജയാഹ്ലാദ പ്രകടനങ്ങൾക്കിടയിൽ കണ്ണൂരിൽ ദാരുണമായ സംഭവം. അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപത് വയസ്സുകാരൻ മരിച്ചു. പുന്നക്കപ്പാറ സ്വദേശി അമൻ ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. യു.ഡി.എഫ് സർക്കാർ അധികാരമേറ്റ സമയത്ത് അഴീക്കോട് പുന്നക്കപ്പാറയിൽ പ്രവർത്തകർ ആഘോഷ പ്രകടനങ്ങളും പടക്കം പൊട്ടിക്കലും നടത്തിയിരുന്നു. പ്രവർത്തകർ പോയ ശേഷം ബാക്കിവന്ന പടക്കങ്ങൾ കുട്ടികൾ എടുത്ത് പൊട്ടിക്കാൻ ശ്രമിച്ചു. മുതിർന്ന ആളുകൾ ഉപേക്ഷിച്ച പടക്കമാണ് അപകടത്തിന് കാരണമായത്. അമന്റെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. സമീപത്തുണ്ടായിരുന്നവർ ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് മൂന്ന് കുട്ടികൾക്ക് നിസ്സാര പരിക്കുകളുണ്ട്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം ലഭ്യമാകും.

Read More