Author: ഓൺലൈൻ ഡെസ്ക്
പോലീസ് വാഹനത്തിന് പിഴ ചുമത്തി: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
വടക്കാഞ്ചേരി: വടക്കാഞ്ചേരി പോലീസ് ഉപയോഗിക്കുന്ന ബൊലേറോ വാഹനത്തിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി. ബിജു പിഴ ചുമത്തിയ സംഭവത്തിൽ ഇദ്ദേഹത്തിനെതിരെ വടക്കാഞ്ചേരി പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചു, ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഇടപെട്ടു, സോഷ്യൽ മീഡിയ വഴി വാർത്ത പ്രചരിപ്പിച്ച് കേരള പോലീസ് സേനയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോലീസ് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പോലീസ് വാഹനത്തിന് പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തർക്കങ്ങളും തുടർന്നുണ്ടായ വിവാദങ്ങളും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തീരുമാനിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി വിവാദമായ സോഷ്യൽ മീഡിയ പോസ്റ്റുകളും അനുബന്ധ ഡിജിറ്റൽ തെളിവുകളും അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്. നിയമനടപടികൾ തുടർന്നും കർശനമായി നടപ്പാക്കുമെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് ഐ.പി. ബിനു ഉൾപ്പെടെ 13 പ്രവർത്തകർക്ക് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം നിഷേധിച്ചു. ചോദ്യംചെയ്യലും പ്രാഥമിക തെളിവെടുപ്പും പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത സംഭവം അതീവ ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയാണ് കോടതി നടപടി. മെയ് 27-ന് വീണയുടെ വസതിയിൽ ഇഡി നടത്തിയ റെയ്ഡിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. റെയ്ഡിന്റെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഎം പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുകയും അന്വേഷണ സംഘത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയുമായിരുന്നു. സംഭവത്തിൽ പാളയം ലോക്കൽ സെക്രട്ടറി ഐ.പി. ബിനു ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥർക്കുനേരെ കൊലവിളിയുമായി പ്രതികൾ പാഞ്ഞടുത്തതായി പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നേരിട്ട് പരിശോധിച്ച ശേഷമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി…
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയും ശക്തമായ കാറ്റും തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകി. നിലവിലെ കാലാവസ്ഥാ സാഹചര്യമനുസരിച്ച് കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ടും, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽപ്രളയം എന്നിവയ്‌ക്കുള്ള സാധ്യത മുൻനിർത്തി അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാർ പകൽസമയത്ത് തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറാൻ തയ്യാറാകണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന താഴ്ന്ന പ്രദേശങ്ങളിലുള്ളവരും സാഹചര്യം വിലയിരുത്തി ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മേൽക്കൂര ബലഹീനമായ വീടുകളിലും അടച്ചുറപ്പില്ലാത്ത കെട്ടിടങ്ങളിലുമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. അപകടഭീഷണിയുള്ള മരങ്ങൾ, വൈദ്യുതിത്തൂണുകൾ, പരസ്യബോർഡുകൾ, മതിലുകൾ…
വയനാട്: മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ പ്രകൃതിദുരന്തമല്ലെന്നും മനുഷ്യനിർമിതമാണെന്നും ടി. സിദ്ദീഖ് വ്യക്തമാക്കി. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ രീതിയിൽ മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കാതെ വലിയ തോതിൽ മണ്ണ് നിക്ഷേപിച്ചതിനെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ കിരൺ കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപുർ, രജനീഷ്, തന്മയ് ഘോഷ് എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. മണ്ണിടിച്ചിലിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്. ജില്ലാ കളക്ടർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. എ.പി. അനിൽകുമാറും ടി. സിദ്ദീഖും നേരിട്ടെത്തി കാര്യങ്ങൾ നിരീക്ഷിച്ചു. ഫയർഫോഴ്‌സ് സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും സുരക്ഷാ നടപടികളും ഊർജിതമായി പുരോഗമിക്കുകയാണ്. അതേസമയം, ദുരന്തബാധിത മേഖലയിലെ രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കാൻ രമേശ് ചെന്നിത്തല ഫയർഫോഴ്‌സ് മേധാവിക്കും വയനാട് ജില്ലാ പോലീസ് മേധാവിക്കും നിർദേശം നൽകി. പ്രദേശത്ത് അതീവ ജാഗ്രത തുടരാനും…
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ വർഷങ്ങളായി പോക്സോ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, സമഗ്ര അന്വേഷണം നടത്തുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ആഭ്യന്തര മന്ത്രി നിർദേശം നൽകി. വാളയാർ, കൊല്ലങ്കോട്, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷൻ പരിധികളിലാണ് പോക്സോ കേസുകൾ താരതമ്യേന കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലായിരിക്കും പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുക. മൂന്ന് ദിവസത്തിനകം ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച്, മൂന്ന് മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കാനാണ് നിർദേശം. ജില്ലാ ജനജാഗരൺ സമിതി, ജില്ലാ വനിതാ സെൽ, സഖി, ജില്ലാ ചൈൽഡ് വെൽഫെയർ ഓഫീസ്, വിവിധ വനിതാ സംഘടനകളുടെ പ്രതിനിധികൾ എന്നിവരും ടാസ്‌ക് ഫോഴ്‌സിൽ അംഗങ്ങളായിരിക്കും. പോക്സോ കേസുകളുടെ സാമൂഹിക പശ്ചാത്തലവും കാരണങ്ങളും വിശദമായി പരിശോധിക്കുകയാണ് ടാസ്‌ക് ഫോഴ്‌സിന്റെ പ്രധാന ദൗത്യം. കുട്ടികളിൽ സ്മാർട്ട്ഫോണുകളുടെയും ഡിജിറ്റൽ മാധ്യമങ്ങളുടെയും അമിത ഉപയോഗം, അത് അവരുടെ സ്വഭാവത്തിലും മാനസികാവസ്ഥയിലും ഉണ്ടാക്കുന്ന…
ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കുള്ള ആറു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്‍ഡോനേഷ്യയിലെത്തി. സുരക്ഷ, പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, ഇന്‍ഡോ-പസഫിക് മേഖലയിലെ സഹകരണം എന്നിവ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം. ജക്കാര്‍ത്തയിലെത്തിയ പ്രധാനമന്ത്രിയെ ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ നേരിട്ടെത്തി വിമാനത്താവളത്തില്‍ സ്വീകരിച്ചു. നാല് ഇന്‍ഡോനേഷ്യന്‍ മന്ത്രിമാരും സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രിക്ക് പരമ്പരാഗത ആചാരപരമായ സ്വീകരണവും ഗാര്‍ഡ് ഓഫ് ഓണറും ഒരുക്കിയിരുന്നു. ഇന്‍ഡോനേഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ എഫ്-16, സുഖോയ്-30 യുദ്ധവിമാനങ്ങള്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് ആകാശ അകമ്പടിയൊരുക്കി. രാഷ്ട്രത്തലവന്മാര്‍ക്ക് മാത്രം നല്‍കുന്ന പ്രത്യേക നയതന്ത്ര ബഹുമതിയാണിത്. 2018-ല്‍ ഇരുരാജ്യങ്ങളും ബന്ധം സമഗ്ര തന്ത്രപര പങ്കാളിത്തമായി ഉയര്‍ത്തിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്. പ്രബോവോ സുബിയാന്റോയുമായുള്ള കൂടിക്കാഴ്ചയില്‍ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ കരാര്‍, പ്രതിരോധ സഹകരണം, സമുദ്രസുരക്ഷ, സാമ്പത്തിക ബന്ധം എന്നിവ ചര്‍ച്ചയാകും. നിലവില്‍ ഇന്ത്യ-ഇന്‍ഡോനേഷ്യ വ്യാപാരം 28.15 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. ലോകത്തിലെ നിക്കല്‍ ശേഖരത്തിന്റെ…
ഡാലസ്: പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ച സ്‌പെയിന്‍, ചരിത്രനേട്ടവും സ്വന്തമാക്കി. ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാത്ത ടീം എന്ന ലോക റെക്കോഡാണ് സ്പാനിഷ് സംഘം അടിച്ചെടുത്തത്. പോര്‍ച്ചുഗലിനെതിരായ പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയത്തോടെ, തുടര്‍ച്ചയായ ആറ് ലോകകപ്പ് മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് സ്‌പെയിന്‍ മുന്നേറിയത്. ഇതോടെ 1990-ല്‍ ഇറ്റലിയും 2006 മുതല്‍ 2010 വരെയുള്ള കാലയളവില്‍ സ്വിറ്റ്‌സര്‍ലന്‍ഡും സ്ഥാപിച്ച അഞ്ച് ക്ലീന്‍ ഷീറ്റ് മത്സരങ്ങളുടെ റെക്കോഡ് പഴങ്കഥയായി. സ്‌പെയിനിന്റെ ഗോള്‍കീപ്പര്‍ ഉനായ് സിമോണിനെ കഴിഞ്ഞ 609 മത്സര മിനിറ്റുകളായി എതിരാളികള്‍ക്ക് മറികടക്കാനായിട്ടില്ല എന്നത് സ്പാനിഷ് പ്രതിരോധത്തിന്റെ കരുത്ത് വിളിച്ചോതുന്നു. 2022 ലോകകപ്പില്‍ മൊറോക്കോയ്‌ക്കെതിരായ മത്സരത്തോടെ തുടങ്ങിയതാണ് സ്‌പെയിനിന്റെ ഈ ക്ലീന്‍ ഷീറ്റ് പരമ്പര. 2026 ലോകകപ്പില്‍ കേപ് വെര്‍ദെ, സൗദി അറേബ്യ, ഉറുഗ്വായ്, ഓസ്ട്രിയ എന്നിവര്‍ക്കെതിരായ മത്സരങ്ങളിലും സ്പാനിഷ് വല കുലുങ്ങിയില്ല. ഈ നേട്ടത്തോടെ…
ഡാലസ്: മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് കരുതിയ നിമിഷത്തിൽ പകരക്കാരനായി ഇറങ്ങിയ മിക്കെൽ മെറീനോയുടെ നിർണായക ഗോൾ സ്‌പെയിനെ ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തിച്ചു. പോർച്ചുഗലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് സ്പാനിഷ് സംഘം ടൂർണമെന്റിന്റെ അവസാന എട്ടിൽ ഇടംപിടിച്ചത്. തൊണ്ണൂറ് മിനിറ്റും ഗോൾരഹിതമായി തുടർന്ന മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിലായിരുന്നു നിർണായകമായ വിജയഗോൾ പിറന്നത്. എൺപത്തിയഞ്ചാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങിയ മെറീനോ വെറും അഞ്ച് മിനിറ്റിനുള്ളിൽ മത്സരവിധി നിർണയിച്ചു. വേഗത്തിൽ എടുത്ത ഫ്രീകിക്കിൽ നിന്ന് ഫെറാൻ ടോറസ് നൽകിയ പന്ത് മെറീനോ കൃത്യമായി വലയിലെത്തിച്ചു. ഈ വിജയത്തോടെ ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത്ത ടീമെന്ന അപൂർവ്വ നേട്ടവും സ്‌പെയിൻ നിലനിർത്തി. ഈ തോൽവിയോടെ ലോകകപ്പ് കിരീടം എന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്വപ്നത്തിനും വിരാമമായി. നാൽപ്പത്തിയൊന്നുകാരനായ പോർച്ചുഗീസ് ഇതിഹാസത്തിന് ഇനി മറ്റൊരു ലോകകപ്പിൽ കളിക്കാനുള്ള സാധ്യത വിരളമാണ്. മത്സരത്തിന്റെ ആദ്യപകുതിയിൽ സ്‌പെയിൻ കൂടുതൽ ആക്രമണോത്സുകമായ ശൈലിയാണ് സ്വീകരിച്ചത്. എട്ടാം…
കാസർകോട്: യാത്രക്കാരുടെ കുറവ് മൂലം പ്രതിസന്ധിയിലായ മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാനുള്ള നടപടികൾ വീണ്ടും സജീവമാകുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയതോടെയാണ് സർവീസ് നീട്ടുമെന്ന പ്രതീക്ഷ ശക്തമായത്. നേരത്തെ ഈ ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടാൻ റെയിൽവേ തീരുമാനിച്ചിരുന്നെങ്കിലും കർണാടകയിലെ ചില രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്ന എതിർപ്പിനെ തുടർന്ന് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയാൽ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണർവ് ലഭിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുന്ന തീർഥാടകരുടെ സൗകര്യാർത്ഥം ബൈന്ദൂരിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ റെയിൽവേ അനുകൂല തീരുമാനം കൈക്കൊള്ളുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മംഗൽപ്പാടിയിലെ എം.ആർ.പി.എല്ലിൽ നടന്ന ‘സ്വച്ഛതാ പക്ക്വാഡ’ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലെ മറ്റ് വന്ദേഭാരത് ട്രെയിനുകൾ 150 ശതമാനത്തിലധികം ഒക്യുപെൻസിയോടെ മികച്ച വരുമാനം നേടുമ്പോൾ, മംഗളൂരു-ഗോവ…
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഹരിത ഗതാഗത ദൗത്യത്തില്‍ ചരിത്രനേട്ടമായി ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ഇന്ധന ട്രെയിന്‍ ജൂലൈ 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യും. ഹരിയാനയിലെ ജിന്ദ്-സോനിപത് റൂട്ടിലാണ് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. പരിസ്ഥിതി സൗഹൃദവും തദ്ദേശീയമായി വികസിപ്പിച്ചതുമായ റെയില്‍ സാങ്കേതികവിദ്യയിലെ ഇന്ത്യയുടെ കുതിച്ചുചാട്ടമായാണ് ഈ സംരംഭത്തെ വിലയിരുത്തുന്നത്. ‘ഗ്രീന്‍ ട്രാന്‍സ്‌പോര്‍ട്ട് മിഷന്‍’, ‘മേക്ക് ഇന്‍ ഇന്ത്യ’ എന്നീ പദ്ധതികള്‍ക്ക് കരുത്തേകുന്ന ഈ ട്രെയിനിലെ യാത്രാനിരക്ക് അഞ്ച് രൂപ മുതല്‍ 25 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം 90 കിലോമീറ്റര്‍ ദൂരമുള്ള ജിന്ദ്-സോനിപത് റൂട്ടില്‍ ഒരു മണിക്കൂറിനുള്ളില്‍ ട്രെയിന്‍ ലക്ഷ്യസ്ഥാനത്തെത്തും. നിലവില്‍ ഇതേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡീസല്‍ ട്രെയിനുകള്‍ക്ക് രണ്ട് മണിക്കൂറോളം സമയമെടുക്കുന്നിടത്താണ് ഈ നേട്ടം. ഒരേസമയം 2,500 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ട്രെയിന്‍, വേഗതയേറിയതും ചെലവുകുറഞ്ഞതുമായ ഗതാഗത സൗകര്യമാണ് ഒരുക്കുന്നത്. 1,200 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.