Author: ഓൺലൈൻ ഡെസ്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും നേരിയ വർദ്ധന രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് വർദ്ധിച്ചത്. ഈ വില വർദ്ധനവോടെ സ്വർണം ഗ്രാമിന് 14,610 രൂപയിലും പവന് 1,16,880 രൂപയിലുമാണ് നിലവിൽ വ്യാപാരം തുടരുന്നത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ നിർമ്മിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമുണ്ടായിട്ടുണ്ട്. ഗ്രാമിന് 25 രൂപ വർദ്ധിച്ചതോടെ 18 കാരറ്റ് സ്വർണം ഇപ്പോൾ 12,005 രൂപയിലാണ് വിപണിയിൽ ലഭ്യമാകുന്നത്. അതേസമയം, വെള്ളിയുടെ വിപണി വില ഗ്രാമിന് 280 രൂപയായി തുടരുകയാണ്. അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളാണ് സ്വർണവിപണിയിൽ പ്രതിഫലിക്കുന്നത്. ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് സമാധാന സാധ്യതകൾ തെളിഞ്ഞു വരുന്നത് സ്വർണവിപണിയെയും ക്രൂഡ് ഓയിൽ വിപണിയെയും വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. സംഘർഷം ഒഴിവാക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾക്ക് ഇപ്പോൾ മുൻതൂക്കം ലഭിക്കുന്നതും സമ്പുഷ്ട യുറേനിയം ഒഴിവാക്കാനുള്ള ഇറാനിലെ നീക്കങ്ങളും വിപണിയിൽ ചർച്ചയാകുന്നുണ്ട്. ഈ മാറ്റങ്ങൾ ആഗോളതലത്തിൽ ഡോളറിന്റെ മൂല്യനിർണ്ണയത്തിലും നിർണ്ണായകമാണ്. വെടിനിർത്തലുമായി ബന്ധപ്പെട്ട്…

Read More

മുംബൈ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നേക്കുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില അഞ്ച് ശതമാനത്തിലധികം കുറഞ്ഞു. ഈ അനുകൂല സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ ഓഹരി വിപണി ഇന്ന് മികച്ച മുന്നേറ്റത്തോടെ വ്യാപാരം ആരംഭിക്കുമെന്നാണ് സൂചന. ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തിൽ തുടരുന്നതും ഏഷ്യൻ വിപണികളിലെ പോസിറ്റീവ് ട്രെൻഡും നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. നിർണായകമായ ജലപാത തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തിയതായി റിപ്പോർട്ടുകളുണ്ട്. കരാറിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തു വരുന്നതേയുള്ളൂവെങ്കിലും, ക്രൂഡ് ഓയിൽ വിലയിലെ ഇടിവ് വിപണിയെ ഉണർത്തിയിട്ടുണ്ട്. ജപ്പാനിലെ നിക്കി 225 സൂചിക റെക്കോർഡ് നേട്ടത്തോടെ 65,000 പോയിന്റ് ഭേദിച്ചതും ഏഷ്യൻ വിപണികളുടെ കുതിപ്പിന് ആക്കം കൂട്ടി. അതേസമയം, മെമ്മോറിയൽ ദിനത്തോടനുബന്ധിച്ച് യുഎസ് വിപണികൾക്ക് ഇന്ന് അവധിയാണ്. വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ ഡൗ ജോൺസും എസ് ആൻഡ് പി 500-ഉം മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഭ്യന്തര വിപണിയിൽ വെള്ളിയാഴ്ച നിഫ്റ്റി 65 പോയിന്റും സെൻസെക്സ് 232 പോയിന്റും…

Read More

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 115.32 രൂപയായും ഡീസൽ വില 104.41 രൂപയായും ഉയർന്നു. രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ഇന്ധനവില വർധന സാധാരണക്കാരായ ജനങ്ങൾക്ക് വലിയ ബാധ്യതയാവുകയാണ്. മെയ് 15-ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം വർധിപ്പിച്ചിരുന്നു. തുടർന്ന് മെയ് 19-ന് 90 പൈസയും, മെയ് 23-ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വീതം വർധിപ്പിച്ചു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും വില ഉയർത്തിയിരിക്കുന്നത്. ഒരു ബാരൽ ക്രൂഡ് ഓയിൽ വില നിലവിൽ 100 ഡോളറിന് താഴെയാണെങ്കിലും, ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിൽ കടന്നപ്പോൾ ഉണ്ടായ നഷ്ടം നികത്തുന്നതിനാണ് വില വർധിപ്പിക്കുന്നതെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ വിശദീകരണം. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളും ഇന്ധനവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. തുടർച്ചയായുണ്ടാകുന്ന ഈ വിലവർധനവ്…

Read More

തിരുവനന്തപുരം: പാളയം മാർക്കറ്റിലെ അനധികൃത നിർമിതികൾ നഗരസഭയുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിർമിച്ച കെട്ടിടങ്ങളിലേക്കുള്ള വഴിയടക്കം തടസ്സപ്പെടുത്തിക്കൊണ്ട് നടത്തിയിരുന്ന കയ്യേറ്റങ്ങൾ കോർപ്പറേഷൻ സ്‌പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിച്ചത്. ബുൾഡോസർ ഉപയോഗിച്ചാണ് അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ തകർത്ത് മാർക്കറ്റ് പരിസരം വൃത്തിയാക്കിയത്. ഇറച്ചിക്കടകൾ ഉൾപ്പെടെയുള്ളവ അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം മേയർ വി. വി രാജേഷും സംഘവും പാളയം മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് അനധികൃത നിർമാണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. കോർപ്പറേഷനിലെ ഔദ്യോഗിക രേഖകൾ പരിശോധിച്ച് കയ്യേറ്റം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് അടിയന്തര നടപടി സ്വീകരിച്ചത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഞായറാഴ്ച അവധി ദിവസമായിരുന്നിട്ടും സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ രാവിലെ തന്നെ ഓഫീസിലെത്തി നടപടികൾക്ക് നേതൃത്വം നൽകി. ദീർഘകാലമായി ചില സംഘങ്ങൾ കയ്യൂക്ക് ഉപയോഗിച്ച് മാർക്കറ്റിന്റെ നിയന്ത്രണം കൈക്കലാക്കിയിരുന്നുവെന്ന് മേയർ അറിയിച്ചു. താൽക്കാലികമായി നിർമിച്ച കടകൾ ബിനാമി പേരുകളിൽ ലക്ഷങ്ങൾ വാടക ഈടാക്കി മറിച്ച് നൽകുകയായിരുന്നു. കൂടാതെ, 45…

Read More

ബെംഗളൂരു: കർണാടകയിലെ ഭട്കൽ വെങ്കടാപുര ആൽവെക്കോടി അഴിമുഖത്ത് കക്ക വാരാൻ പോയ പത്ത് പേർ മുങ്ങി മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഏഴ് പേർ സ്ത്രീകളാണ്. ഒരാളെ കാണാതായിട്ടുണ്ട്. ഇയാൾക്കായുള്ള തെരച്ചിൽ തുടരുന്നു. രക്ഷപ്പെടുത്തിയ മൂന്ന് പേരെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സൂപ്രണ്ട് ദീപൻ നൽകുന്ന വിവരം അനുസരിച്ച് പെട്ടന്നുള്ള വെള്ളപ്പൊക്കമാണ് അപകടത്തിന് കാരണം. ലക്ഷ്മി മാദേവ് നായിക്, ലക്ഷ്മി ശിവറാം നായിക്, മാലതി ജട്ടപ്പ നായിക്, മസ്തമ്മ മഞ്ജുനാഥ് നായിക്, ലക്ഷ്മി അന്നപ്പ നായിക്, ജ്യോതി നായിക്, ഉമേഷ് മഞ്ജുനാഥ് നായിക് എന്നിവരുൾപ്പെടെ പത്ത് പേരാണ് മരിച്ചത്. രാവിലെ കക്ക ശേഖരിക്കാനായി പുഴയിലേക്ക് ഇറങ്ങിയ സംഘം അപകടത്തിൽ പെടുകയായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസർക്കാർ രണ്ട് ലക്ഷം രൂപയും കർണാടക സർക്കാർ അഞ്ച് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. പുഴയിൽ ഇറങ്ങിയ സമയത്ത് ശക്തമായ വേലിയേറ്റം ഉണ്ടാവുകയും ജലനിരപ്പ് ഉയരുകയും ചെയ്തു. തുടർന്ന്, നാട്ടുകാർ, ഫയർ…

Read More

ഭട്കൽ: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലുള്ള ഭട്കൽ വെങ്കടാപുര ആൽവെക്കോടി അഴിമുഖത്ത് കക്ക ശേഖരിക്കാൻ ഇറങ്ങിയ പത്ത് പേർ മുങ്ങി മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ ഒരേ കുടുംബത്തിൽപ്പെട്ടവരാണ്. അപകടത്തിൽപ്പെട്ടവരിൽ ഏഴ് പേർ സ്ത്രീകളാണ്. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെടുത്തിയ മൂന്ന് പേരെ വിദഗ്ധ ചികിത്സയ്ക്കായി മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റി. അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് സൂപ്രണ്ട് ദീപൻ അറിയിച്ചു. ലക്ഷ്മി മാദേവ് നായിക്, ലക്ഷ്മി ശിവറാം നായിക്, മാലതി ജട്ടപ്പ നായിക്, മസ്തമ്മ മഞ്ജുനാഥ് നായിക്, ലക്ഷ്മി അന്നപ്പ നായിക്, ജ്യോതി നായിക്, ഉമേഷ് മഞ്ജുനാഥ് നായിക് എന്നിവരുൾപ്പെടെ പത്ത് പേരാണ് മരണപ്പെട്ടത്. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. കർണാടക സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ കക്ക ശേഖരിക്കുന്നതിനായി സംഘം പുഴയിലേക്ക് ഇറങ്ങുമ്പോൾ ജലനിരപ്പ് കുറവായിരുന്നു. എന്നാൽ, ഇവർ…

Read More

ആലപ്പുഴ: അരൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. വീട്ടിൽ നിന്ന് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോൾ രവിക്ക് മിന്നലേറ്റു. ഉടൻ തന്നെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാട്ടാളൻ സിനിമക്ക് എ സർട്ടിഫിക്കറ്റ്. ആക്ഷൻ സിനിമകൾക്ക് പ്രാധാന്യം നൽകുന്ന ക്യൂബ്സ് എന്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 28ന് ലോകമെമ്പാടും റിലീസ് ചെയ്യും. മാർക്കോയിലൂടെ ആക്ഷന് പുതിയ തരംഗം സൃഷ്ടിച്ച ചലച്ചിത്ര നിർമ്മാണ സ്ഥാപനമാണ് ക്യൂബ്സ് എന്റർടൈൻമെൻ്റ്. യുവജനങ്ങളെ ഏറെ ആകർഷിച്ച ആക്ഷൻ രംഗങ്ങൾ കാട്ടാളനിലൂടെയും പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. ഇന്ത്യൻ സംഗീതത്തിന്റെ മാസ്മര പ്രതിഭയായ രവി ബ്രസൂറും, ലോക പ്രശസ്ത ആക്ഷൻ കോറിയോഗ്രാഫർ കെച്ച കെമ്പടിയും ചിത്രത്തിന്റെ ഭാഗമാണ്. തായ്ലൻഡിൽ ചിത്രീകരണം ആരംഭിച്ച ഈ സിനിമയുടെ പ്രധാന ലൊക്കേഷനുകൾ ഇടുക്കി, തേനി, മുംബൈ, പൂനെ, ചെന്നൈ, കൊച്ചി, രാമേശ്വരം എന്നിവിടങ്ങളാണ്. ക്യൂബ്സ് എന്റർടൈൻമെൻ്റ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നു. പി ആർ ഓ: വാഴൂർ ജോസ്.

Read More

തിരുവനന്തപുരം: സിജെപിക്ക് (CJP) പിന്നിൽ ദേശവിരുദ്ധ ബന്ധങ്ങളുണ്ടെന്ന ആരോപണം കൂടുതൽ ശക്തമാകുന്നു. സിജെപി വക്താവ് ഇഷ മറിയം ഹാരിസിന് ഭീകരവാദ കേസ് പ്രതി അബ്ദുൾ നാസർ മദനിയുടെ ഭാര്യ സൂഫിയ മദനിയുമായി അടുത്ത ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നു. സിജെപിക്ക് പിന്നിൽ ദേശവിരുദ്ധ ശക്തികളുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ നേരത്തെയുള്ള വാദങ്ങളെ സാധൂകരിക്കുന്നതാണ് വക്താവിനെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ. രാജ്യത്തിനകത്തെ അസ്വസ്ഥരായ യുവാക്കളുടെ കൂട്ടായ്മ എന്ന നിലയിലാണ് സിജെപി തുടക്കത്തിൽ പ്രചാരണം നടത്തിയത്. ബിജെപിയുടെ സോഷ്യൽ മീഡിയ പേജിനെ മറികടന്ന് വളർന്നുവെന്ന തരത്തിൽ വ്യാഖ്യാനങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഇതിന്റെ ഫോളോവേഴ്സിൽ വലിയൊരു വിഭാഗവും പാകിസ്ഥാൻ, ബംഗ്ലാദേശ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ഇൻസൈറ്റ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും നിലവിൽ ഗുരുതരമായ ദുരൂഹത നിലനിൽക്കുന്നുണ്ട്. കേരളത്തിലെ തീവ്ര കമ്യൂണിസ്റ്റ്, രാജ്യവിരുദ്ധ, ജിഹാദി വിഭാഗങ്ങൾ നിലവിൽ സിജെപിക്ക് പിന്തുണയുമായി രംഗത്തുണ്ട്. അമേരിക്കയിൽ താമസിക്കുന്ന അഭിജീത് ദിപ്‌കെ എന്ന മുപ്പതുകാരനാണ് സിജെപിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 2020-23 കാലയളവിൽ ആം…

Read More

കൊല്ലം: ചാത്തന്നൂരിൽ ബിജെപി പ്രവർത്തകന് സിപിഎം പ്രവർത്തകരുടെ വെട്ടേറ്റു. വരിഞ്ഞം സുന്ദരൻമുക്ക് സ്വദേശി രാജീവിനാണ് പരിക്കേറ്റത്. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ മൊട്ട വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണുവാണ് ആക്രമണം നടത്തിയതെന്ന് ആരോപണമുണ്ട്. ബി.ജെ.പി പ്രവർത്തകൻ്റെ പരിക്ക് ഗുരുതരമാണ്. ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചാത്തന്നൂരിൽ ബിജെപി വിജയിച്ചതിന് പിന്നാലെ സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകർ അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി ആരോപിച്ചു.

Read More