Author: ഓൺലൈൻ ഡെസ്ക്
ചാത്തന്നൂർ: ബിജെപി പ്രവർത്തകന് നേരെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം. വരിഞ്ഞം സുന്ദരൻമുക്ക് സ്വദേശി രാജീവിനെയാണ് ഒരു സംഘം ആളുകൾ വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ വിഷ്ണുവിനെതിരെ പോലീസ് കേസെടുത്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജീവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാത്തന്നൂർ മേഖലയിൽ ബിജെപി വിജയിച്ചതിന് പിന്നാലെ പ്രദേശത്ത് രാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചുവരികയാണ്. ഇതിന്റെ തുടർച്ചയായാണ് ഈ അക്രമം ഉണ്ടായതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. സംഭവസ്ഥലത്ത് ചാത്തന്നൂർ പോലീസെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് കൂടുതൽ അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രാദേശിക നേതൃത്വം രംഗത്തെത്തി.
തിരുവനന്തപുരം: പാളയം മാർക്കറ്റിലെ അനധികൃത നിർമിതികൾ നഗരസഭ പൊളിച്ചു നീക്കി. കോർപ്പറേഷൻ സ്പെഷ്യൽ സ്ക്വാഡ് എത്തിയാണ് കയ്യേറ്റം പൊളിച്ച് മാറ്റിയത്. സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം നിർമിച്ച കെട്ടിടങ്ങളിലേക്കുള്ള വഴിയടക്കം തടസ്സപ്പെടുത്തിയായിരുന്നു അനധികൃത നിർമ്മാണം. ബുൾഡോസർ ഉപയോഗിച്ചാണ് അനധികൃത കെട്ടിടങ്ങൾ തകർത്തത്. ഇറച്ചിക്കട അടക്കമുള്ളവ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം മേയറും സംഘവും പാളയം മാർക്കറ്റിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് അനധികൃത നിർമ്മാണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. കോർപ്പറേഷനിലെ രേഖകൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം അടിയന്തരമായി നടപടി കൈക്കൊള്ളുകയായിരുന്നു. വിഷയത്തിന്റെ ഗൗരവം മനസിലാക്കി ഞായറാഴ്ചയായിരുന്നിട്ടും സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാർ രാവിലെ തന്നെ ഓഫീസിലെത്തി. വർഷങ്ങളായി പ്രാദേശത്തെ ചില സംഘങ്ങൾ കയ്യൂക്ക് കൊണ്ട് മാർക്കറ്റ് കൈവശം വെച്ചിരിക്കുകയായിരുന്നു എന്ന് മേയർ പറഞ്ഞു. താൽക്കാലികമായി കെട്ടിയുണ്ടാക്കിയ കടകൾ ദിവസം 3,000 രൂപ വരെ വാടകയ്‌ക്കാണ് നൽകിയിരുന്നത്. ബിനാമി പേരുകളിലാണ് ഇടപാട് നടന്നിരുന്നത്. ഗുരുതരമായ ക്രമക്കേടാണ് നടന്നതെന്ന് മേയർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മാർക്കറ്റ് കേന്ദ്രീകരിച്ച്…
തിരുവനന്തപുരം: സി.ജെ.പിക്ക് ദേശവിരുദ്ധ ബന്ധങ്ങളുണ്ടെന്ന ആരോപണവുമായി റിപ്പോർട്ടുകൾ. സി.ജെ.പി വക്താവ് ഇഷ മറിയം ഹാരിസിന് കൊടും ഭീകരൻ അബ്ദുൾ നാസർ മദനിയുടെ ഭാര്യ സൂഫിയ മദനിയുമായി അടുത്ത ബന്ധമുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സി.ജെ.പിക്ക് പിന്നിൽ ദേശവിരുദ്ധ ശക്തികളാണെന്ന കേന്ദ്ര ഏജൻസികളുടെ വാദം ശരിവെക്കുന്നതാണ് ഈ ബന്ധമെന്നും ആരോപണമുണ്ട്. രാജ്യത്തിനകത്തെ അസ്വസ്ഥരായ യുവാക്കളുടെ കൂട്ടായ്മ എന്ന തരത്തിലാണ് സി.ജെ.പി ആദ്യം പ്രചരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ ബി.ജെ.പിയുടെ പേജിനെ മറികടന്ന് മുന്നോട്ട് പോയെന്നും വിലയിരുത്തലുകളുണ്ടായി. എന്നാൽ ഇതിന്റെ ഫോളോവേഴ്സിൽ വലിയൊരു ഭാഗം പാകിസ്ഥാൻ, ബംഗ്ലാദേശ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ചില ഇൻസൈറ്റുകൾ വ്യക്തമാക്കുന്നു. ഇവരുടെ സാമ്പത്തിക സ്രോതസ്സും ദുരൂഹമാണെന്നും പറയപ്പെടുന്നു. കേരളത്തിൽ തീവ്ര കമ്യൂണിസ്റ്റുകളും രാജ്യവിരുദ്ധരും ജിഹാദികളുമാണ് നിലവിൽ സി.ജെ.പിക്ക് പിന്തുണ നൽകുന്നതെന്നും ആരോപണമുണ്ട്. സാധാരണ നിലയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കാമായിരുന്നിട്ടും അതിനെയെല്ലാം മറികടന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്. അമേരിക്കയിലിരുന്ന് സി.ജെ.പിയുടെ സ്ഥാപകനായ 30-കാരൻ അഭിജീത് ദിപ്‌കെയാണ് പാർട്ടിയുടെ പ്രവർത്തനങ്ങൾ…
അരൂർ: അരൂരില്‍ ഇടിമിന്നലേറ്റ് അറുപതുകാരന്‍ ദാരുണമായി മരിച്ചു. കോടംതുരുത്ത് ചമ്മനാട്ടുതറയില്‍ രവി (60) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. വീടിനോട് ചേർന്നുള്ള ശുചിമുറിയിലേക്ക് കുളിക്കാനായി നടന്നുപോകുന്നതിനിടെയാണ് രവിക്ക് ഇടിമിന്നലേറ്റത്. ശക്തമായ മിന്നലേറ്റതിനെത്തുടർന്ന് ഇദ്ദേഹം സംഭവസ്ഥലത്ത് വെച്ചുതന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് രവിയെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രദേശത്ത് മഴയോടൊപ്പം ശക്തമായ ഇടിമിന്നൽ അനുഭവപ്പെട്ട സാഹചര്യത്തിലാണ് അപകടമുണ്ടായത്.
കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘കാട്ടാളൻ’ എന്ന ചലച്ചിത്രം സെൻസർ ബോർഡിന്റെ അംഗീകാരം നേടി. ‘എ ഫോർ ആക്ഷൻ’ (A for Action) എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം എ സർട്ടിഫിക്കറ്റോടെയാണ് സെൻസർ പൂർത്തിയാക്കിയത്. ക്യൂബ്സ് എൻ്റർടൈൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് ഇരുപത്തിയെട്ടിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. മാർക്കോ എന്ന ചിത്രത്തിലൂടെ ആക്ഷൻ രംഗങ്ങളിൽ പുതിയ തരംഗം സൃഷ്ടിച്ച ക്യൂബ്സ് എൻ്റർടൈൻമെന്റ്, കാട്ടാളനിലൂടെയും ആവേശകരമായ ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ സംഗീത സംവിധാന രംഗത്തെ പ്രമുഖനായ രവി ബ്രസൂർ, ലോകപ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ കെച്ച കെമ്പടിക്ക എന്നിവരാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങൾ. തിയേറ്ററുകളിൽ വലിയ ആവേശം സൃഷ്ടിക്കാൻ പോന്ന നിരവധി വഴിത്തിരിവുകളും ദൃശ്യവിസ്മയങ്ങളും ചിത്രത്തിലുടനീളം ഒരുക്കിയിട്ടുണ്ട്. തായ്ലൻഡിൽ ചിത്രീകരണം ആരംഭിച്ച ഈ സിനിമയുടെ ബാക്കി ഭാഗങ്ങൾ ഇടുക്കി, തേനി, മുംബൈ, പൂന, ചെന്നൈ, കൊച്ചി, രാമേശ്വരം എന്നിവിടങ്ങളിലായാണ്…
കോട്ടയം: കേരളത്തിലെ നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാഴ്ത്തി അതിഥി തൊഴിലാളികളെ ട്രെയിൻ മാർഗ്ഗം കടത്തുന്ന വൻ മാഫിയാ സംഘങ്ങൾ പിടിമുറുക്കുന്നു. കെട്ടിട നിർമ്മാണ കമ്പനികളും കരാറുകാരും സ്വന്തം ചെലവിൽ ടിക്കറ്റും യാത്രാചെലവും നൽകി കൊണ്ടുവരുന്ന തൊഴിലാളികളെയാണ് കേരള അതിർത്തി കടക്കും മുൻപ് ചെന്നൈ, മംഗളൂരു സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മാഫിയ സംഘങ്ങൾ റാഞ്ചുന്നത്. സംസ്ഥാനത്ത് നിലവിൽ അനുഭവപ്പെടുന്ന കടുത്ത തൊഴിലാളി ക്ഷാമം മറികടക്കാനായി കരാറുകാർ മേസ്ത്രിമാർ വഴി പണം മുൻകൂറായി നൽകിയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പണിക്കാരെ എത്തിക്കുന്നത്. എന്നാൽ ട്രെയിനിൽ കയറുന്ന തട്ടിപ്പ് ഏജന്റുമാർ കൂടുതൽ പണിക്കൂലി വാഗ്ദാനം ചെയ്ത് ഇവരെ വഴിയിൽ വെച്ച് ഇറക്കിക്കൊണ്ടുപോകുന്നു. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ മാത്രമാണ് തങ്ങളുടെ കൂടെയുള്ളവർ ചോർന്നുപോയ വിവരം മേസ്ത്രിമാർ അറിയുന്നത്. അടുത്തിടെ 200 പേരുടെ വലിയൊരു സംഘവുമായി പുറപ്പെട്ട മേസ്ത്രിക്ക് കേരളത്തിൽ ഇറങ്ങാൻ കഴിഞ്ഞത് വെറും 10–20 തൊഴിലാളികളുമായി മാത്രമാണെന്ന് ബിൽഡേഴ്സ് അസോസിയേഷൻ കേരള ചെയർമാൻ സതീഷ് കുമാർ വ്യക്തമാക്കുന്നു. മൺസൂൺ കാലത്ത് പണി…
യുഎൻ സൈനിക പുരസ്കാരം തേടിയെത്തി: അന്താരാഷ്ട്ര തലത്തിൽ തിളങ്ങി ഇന്ത്യൻ കരുത്തായി മേജർ അഭിലാഷ ബരാക്ക്
ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്ക്ക് അഭിമാനമായി മേജർ അഭിലാഷ ബരാക്കിന് 2025-ലെ ‘യുഎൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ അവാർഡ്. ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയിൽ (യുഎൻ പീസ്കീപ്പിങ് ഫോഴ്സ്) മാതൃകാപരമായ സേവനം കാഴ്ചവെച്ചതിനാണ് ഈ ആഗോള അംഗീകാരം. നിലവിൽ ലെബനനിലെ യുഎൻ ഇടക്കാല സേനയായ ‘യുണിഫി’ൽ (UNIFIL) ഇന്ത്യൻ ബറ്റാലിയൻ വനിതാ എൻഗേജ്‌മെന്റ് ടീമിന്റെ കമാൻഡറായി സേവനമനുഷ്ഠിക്കുകയാണ് അഭിലാഷ ബരാക്ക്. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനാണ് ഈ നേട്ടം ഔദ്യോഗികമായി അറിയിച്ചത്. മേയ് 29-ന് യുഎൻ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യുഎൻ സമാധാന സേനാംഗങ്ങളുടെ ദിനാചരണ ചടങ്ങിൽ വെച്ച് ഈ പുരസ്കാരം സമ്മാനിക്കും. ഈ ബഹുമതി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയാണ് അഭിലാഷ ബരാക്ക്. 2019-ൽ മേജർ സുമൻ ഗവാനിയും 2023-ൽ മേജർ രാധിക സെന്നും നേരത്തെ ഈ പുരസ്കാരത്തിന് അർഹരായവരാണ്. ഇന്ത്യൻ കരസേനയിലെ ആദ്യത്തെ വനിതാ കോംബാറ്റ് ഹെലികോപ്റ്റർ പൈലറ്റ് എന്ന ചരിത്രനേട്ടവും…
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റുകൾ മമ്മൂട്ടി, നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്കുലർ സർജൻ എൻ രാധാകൃഷ്ണൻ എന്നിവർക്ക് സമ്മാനിക്കുന്നു. തിങ്കളാഴ്ച രാവിലെ 9.30-ന് സർവകലാശാല അസംബ്ലി ഹാളിൽ നടക്കുന്ന ഒമ്പതാമത് പ്രത്യേക ബിരുദദാന ചടങ്ങിൽ ചാൻസലറും ഗവർണറുമായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ചടങ്ങിൽ പ്രോ-ചാൻസലറും മന്ത്രിയുമായ ആർ ബിന്ദു ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. അതത് മേഖലകളിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സർവകലാശാല ബഹുമതികൾ നൽകുന്നത്. മമ്മൂട്ടിക്കും തിരുവിഴ ജയശങ്കറിനും ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് (ഡി ലിറ്റ്) ബിരുദവും, എൻ രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസ് (ഡിഎസ്സി) ബിരുദവുമാണ് സമ്മാനിക്കുന്നത്. ചടങ്ങിന് ശേഷം സെനറ്റ് ഹാളിൽ തിരുവിഴ ജയശങ്കറിന്റെ നാദസ്വര കച്ചേരിയും അരങ്ങേറും. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അതുല്യമായ സംഭാവനകളാണ് മമ്മൂട്ടിയെ പുരസ്കാരത്തിന് അർഹനാക്കിയത്. മൂന്നുതവണ ദേശീയ അവാർഡും അഞ്ചുതവണ സംസ്ഥാന അവാർഡും 12 തവണ ഫിലിംഫെയർ പുരസ്കാരവും നേടിയിട്ടുള്ള മമ്മൂട്ടിയെ പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചതിനെതിരെ വിമർശനവുമായി ബിജെപി നേതാവ് വി. മുരളീധരൻ രംഗത്ത്. കേരളത്തിലെ മുൻ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചത് ദുരൂഹമാണെന്ന് അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിൽ മുൻ തിരഞ്ഞെടുപ്പ് കമ്മീഷണറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചപ്പോൾ, അത് തിരഞ്ഞെടുപ്പ് അട്ടിമറിയുടെ പ്രതിഫലമാണെന്ന് വിമർശിച്ച രാഹുൽ ഗാന്ധിയുടെ നിലപാടിനെ വി. മുരളീധരൻ പരിഹസിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചതിനാലാണോ രത്തൻ ഖേൽക്കർക്ക് ഈ പദവി നൽകിയതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണം. തിരഞ്ഞെടുപ്പിന് മുൻപ് നൂറ് സീറ്റുകൾ യുഡിഎഫിന് ലഭിക്കുമെന്ന് വി. ഡി. സതീശൻ ഉറപ്പിച്ചു പറഞ്ഞത് തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ഏതെങ്കിലും തരത്തിലുള്ള ഡീലിന്റെ ഭാഗമായിരുന്നോ എന്നും അദ്ദേഹം സംശയം ഉന്നയിച്ചു. രത്തൻ ഖേൽക്കറുടെ നിയമനത്തിൽ അസ്വാഭാവികതയില്ലെങ്കിൽ, ബംഗാളിലെ വിഷയത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും ബിജെപി സർക്കാരിനോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.…
ഇടുക്കി: എസ്എഫ്‌ഐ പ്രവർത്തകനായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഇടുക്കി ഡിസിസി അംഗമായി നാമനിർദേശം ചെയ്തു. ഇതുസംബന്ധിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ബന്ധപ്പെട്ട മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർക്ക് സർക്കുലർ നൽകി. ഡിസിസിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട അഞ്ചംഗ പട്ടികയിലാണ് നിഖിൽ പൈലിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. മജോ കാരിമുട്ടം, ജോയി വടക്കേടം, വർക്കി ആലക്കാപറമ്പിൽ, മാമ്പ്രയിൽ ജോർജ് ജോസഫ് എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ. 2022 ജനുവരി 10-ന് പൈനാവ് ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ വെച്ചാണ് കണ്ണൂർ സ്വദേശിയായ ധീരജ് രാജേന്ദ്രൻ കുത്തേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിഖിൽ പൈലി ഉൾപ്പെടെ എട്ട് യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ നിലവിൽ ജാമ്യത്തിലാണ്. കൊലക്കേസിലെ പ്രതികൾ നിരപരാധികളാണെന്ന നിലപാടാണ് തുടക്കം മുതൽ ജില്ലാ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചുവരുന്നത്. ഡിസിസി അംഗത്വത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിന് നന്ദി അറിയിച്ച് നിഖിൽ പൈലി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചു.…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.