Author: ഓൺലൈൻ ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇനിയും എത്തിയില്ല. ജൂണ്‍ ഒന്നിന് സാധാരണയായി എത്തുന്ന കാലവര്‍ഷം ഇത്തവണ നേരത്തെ വരുമെന്നായിരുന്നു ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാല്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ പ്രവചനങ്ങളെ അസാധ്യമാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുതിയ കണക്കുകൂട്ടലുകള്‍ പ്രകാരം ജൂണ്‍ രണ്ടിനും നാലിനും ഇടയില്‍ മാത്രമേ മണ്‍സൂണ്‍ കേരളത്തില്‍ എത്താന്‍ സാധ്യതയുള്ളൂവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. മണ്‍സൂണ്‍ എന്നത് കൃത്യമായ സമയക്രമത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമല്ല. സമുദ്ര താപനില, കാറ്റിന്റെ ഗതി, അന്തരീക്ഷമര്‍ദ്ദം എന്നിവയില്‍ ഉണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങള്‍ മണ്‍സൂണിന്റെ വരവിനെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഔദ്യോഗികമായി കാലവര്‍ഷ പ്രഖ്യാപനം നടത്തുന്നതിന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് നിശ്ചയിച്ചിട്ടുള്ള പ്രധാന മാനദണ്ഡങ്ങള്‍ ഇതുവരെ കേരളത്തില്‍ പൂര്‍ണ്ണമായിട്ടില്ലാത്തതാണ് പ്രഖ്യാപനം വൈകാന്‍ കാരണമായിരിക്കുന്നത്. കാലവര്‍ഷത്തിന്റെ ഔദ്യോഗിക തുടക്കം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്ത് പലയിടത്തും മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴയും ഇടിമിന്നലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന്…

Read More

ന്യൂഡൽഹി: കർണാടകയിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് നിർണായക റിപ്പോർട്ടുകൾ പുറത്തുവരുന്നു. നിലവിലെ മുഖ്യമന്ത്രി പദവിയിൽ നിന്ന് മാറി ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സിദ്ധരാമയ്യയോട് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാർട്ടിയുടെ ദേശീയ തലത്തിലുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ സേവനം അനിവാര്യമാണെന്നും അതിനാൽ രാജ്യസഭയിലേക്ക് മാറി സജീവമാകാനുമാണ് ഹൈക്കമാൻഡ് നിർദ്ദേശിച്ചിരിക്കുന്നത്. കർണാടകയിലെ നേതൃതർക്കങ്ങൾ പരിഹരിക്കുന്നതിനായി കഴിഞ്ഞദിവസം ഡൽഹിയിലെ ഇന്ദിരാഭവനിൽ നിർണായക കൂടിക്കാഴ്ച നടന്നിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ചർച്ചകൾ നടത്തി. അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഗണിക്കാമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകിയതായും സൂചനയുണ്ട്. അതേസമയം, മുഖ്യമന്ത്രി പദവി ഒഴിയുന്നതിനെച്ചൊല്ലിയുള്ള ചർച്ചകളിൽ അനിശ്ചിതത്വം തുടരുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന നിലപാടിലാണ് സിദ്ധരാമയ്യ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേതൃതലത്തിലെ ഈ നീക്കങ്ങൾ കർണാടക രാഷ്ട്രീയത്തിൽ…

Read More

തിരുവനന്തപുരം: ലോകപ്രശസ്തമായ പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാ വീഴ്ചയും അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ടതായും റിപ്പോർട്ട്. ക്ഷേത്രത്തിലെ നിധിശേഖരത്തിൽ നിന്നും സ്വർണ്ണവും വജ്രവും ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കൾ ഇടയ്ക്കിടെ കാണാതാകുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് അടിയന്തര റിപ്പോർട്ട് കൈമാറി. ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനങ്ങളിലുള്ള അതീവ ഗുരുതരമായ പാളിച്ചകളാണ് ഇതിലൂടെ പുറത്തുവരുന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കേണ്ട അമൂല്യ വജ്രാഭരണമായ ‘വൈരനാമം’ അപ്രത്യക്ഷമായതാണ് പ്രധാന വിഷയം. ആറുമാസം മുൻപ് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ വൈരനാമം ഇതുവരെ തിരികെ എത്തിച്ചിട്ടില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇതിനുപുറമെ, ഭക്തർ വഴിപാടായി സമർപ്പിച്ച സ്വർണ്ണത്തിൽ 78 ഗ്രാമോളം കുറവുള്ളതായും, അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ഒരു സ്വർണ്ണവിളക്ക് മാസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചെത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഡി.ജി.പി കർശന നിർദേശം നൽകി. നിലവറയ്ക്ക് പുറത്തുള്ള സ്വർണ്ണവും വെള്ളിയും അടിയന്തരമായി അതീവ സുരക്ഷിതമായ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റണമെന്നും, ഭക്തർ നൽകുന്ന വഴിപാട് വസ്തുക്കൾ പ്രത്യേക ലോക്കറുകളിൽ സൂക്ഷിച്ച് പോലീസ് കാവൽ…

Read More

കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കൊട്ടൂളിയിലെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. അതിരാവിലെ അതീവ രഹസ്യമായാണ് അന്വേഷണ സംഘം പരിശോധനയ്ക്കായി എത്തിയത്. ലോക്കൽ പൊലീസിനെ പോലും വിവരം അറിയിക്കാതെയാണ് ഇഡി സംഘം റിയാസിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ‘ഗ്രേസ്’ എന്ന വീട്ടിലെത്തിയത്. മൂന്ന് മണിക്കൂറിലധികം നീണ്ട പരിശോധനയിൽ കേസിന് ആസ്പദമായ നിർണ്ണായക രേഖകൾക്കായി തിരച്ചിൽ നടന്നു. സംസ്ഥാനത്തുടനീളം 12 ഇടങ്ങളിലാണ് ഇഡി ഒരേസമയം പരിശോധന നടത്തുന്നത്. തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിക്കുന്ന പിണറായി വിജയന്റെ വീട്ടിലും, കണ്ണൂർ പാണ്ട്യാലയിലെ അദ്ദേഹത്തിന്റെ വസതിയിലും അന്വേഷണ സംഘമെത്തി. ബെംഗളൂരുവിലെ എക്സാലോജിക് ഓഫീസ്, സിഎംആർഎൽ എംഡി എസ്. എൻ. ശശിധരൻ കർത്തയുടെ ആലുവയിലെ വസതി, കമ്പനി ജീവനക്കാരുടെ വീടുകൾ എന്നിവിടങ്ങളിലും റെയ്ഡ് തുടരുകയാണ്. എക്സാലോജിക് സൊല്യൂഷൻസ് സേവനം നൽകാതെ സിഎംആർഎലിൽ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയെന്നതാണ് ഇഡി അന്വേഷിക്കുന്ന കേസ്. സിഎംആർഎൽ-എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട ഇഡി…

Read More

മൂവാറ്റുപുഴ: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ വായിൽ തുണി തിരുകിക്കെട്ടി സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ ഹോം നേഴ്‌സും സുഹൃത്തും പോലീസ് പിടിയിലായി. മധുര സ്വദേശി സുധശങ്കർ, ദിണ്ടിഗൽ സ്വദേശി ലക്ഷ്മി എന്നിവരാണ് കേസിൽ അറസ്റ്റിലായത്. മാറാടി മഞ്ചേരിപടി സ്വദേശിനിയായ 89 വയസ്സുകാരി മറിയാമ്മയുടെ സ്വർണാഭരണങ്ങളാണ് ഇവർ കവർന്നത്. പ്രതികളിൽ നിന്ന് മോഷ്ടിച്ച സ്വർണം പോലീസ് പൂർണമായും വീണ്ടെടുത്തു. കഴിഞ്ഞ മെയ് 24-നായിരുന്നു നാടിനെ നടുക്കിയ ക്രൂരമായ കവർച്ച നടന്നത്. മറിയാമ്മയെ അക്രമിച്ച് വായിൽ തുണി തിരുകിയ ശേഷം കൈകളിൽ അണിഞ്ഞിരുന്ന അഞ്ച് സ്വർണവളകൾ പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഹോം നേഴ്‌സായ സുധശങ്കർ ആസൂത്രിതമായ നീക്കങ്ങൾ നടത്തിയിരുന്നു. അജ്ഞാതരായ ആരോ വീട്ടിലെത്തി തന്നെ കെട്ടിയിട്ട് മുറിയിൽ തള്ളിയ ശേഷമാണ് മോഷണം നടത്തിയതെന്നായിരുന്നു ഇയാൾ പോലീസിന് നൽകിയ പ്രാഥമിക മൊഴി. എന്നാൽ, അന്വേഷണത്തിന്റെ ഭാഗമായി ഹോം നേഴ്‌സിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ പോലീസിന് അസ്വാഭാവികമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ…

Read More

തിരുവനന്തപുരം: സിഎംആർഎൽ – എക്‌സാലോജിക് വിവാദവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും അദ്ദേഹത്തിന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട 12 ഇടങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. കണ്ണൂരിലെ വസതിയിലും തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വീട്ടിലും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. പരിശോധനാ സമയത്ത് പിണറായി വിജയനും മകൾ വീണ വിജയനും കുടുംബാംഗങ്ങളും ബേക്കറി ജംക്ഷനിലെ വസതിയിലുണ്ടായിരുന്നു. കേസിൽ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി കർശനമാക്കിയത്. ഇതിന്റെ ഭാഗമായി കൊച്ചിയിലെ സിഎംആർഎൽ ഓഫീസിലും സ്ഥാപന ഉടമ ശശിധരൻ കർത്തയുടെ വീട്ടിലും പരിശോധന നടന്നു. സിഎംആർഎൽ – എക്‌സാലോജിക് കരാറിലെ ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അന്വേഷണം തുടരാൻ അനുവദിക്കണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. എക്‌സാലോജിക് സൊല്യൂഷൻസ് സേവനങ്ങളൊന്നും നൽകാതെ സിഎംആർഎല്ലിൽ…

Read More

കൊൽക്കത്ത: നുഴഞ്ഞുകയറ്റക്കാർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രംഗത്ത്. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവർ എത്രയും വേഗം രാജ്യം വിട്ടുപോകണമെന്നും അല്ലാത്തപക്ഷം സർക്കാർ നിയമപരമായ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നോർത്ത് 24 പർഗാനാസിലെ ഹക്കിംപൂർ അതിർത്തി ചെക്ക്പോസ്റ്റിൽ നുഴഞ്ഞുകയറ്റക്കാർ മടങ്ങിപ്പോകാൻ തയ്യാറായി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ ജയിലുകളിൽ പാർപ്പിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയ സുവേന്ദു അധികാരി, രാജ്യത്തിന്റെ പൊതുമുതൽ ഉപയോഗിച്ച് അവർക്ക് ഭക്ഷണവും വസ്ത്രവും മരുന്നും നൽകേണ്ടതുണ്ടോ എന്ന് ചോദിച്ചു. ഫോറിനേഴ്സ് ആക്ട് പ്രകാരമാണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നതെന്നും, ഇതൊരു പുതിയ നിയമമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, എല്ലാ ജില്ലകളിലും അനധികൃത കുടിയേറ്റക്കാർക്കായി തടങ്കൽ പാളയങ്ങൾ നിർമ്മിക്കാൻ ജില്ലാ മജിസ്ട്രേറ്റുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സ്വന്തം പൗരന്മാരെ തിരിച്ചെടുക്കേണ്ടത് ബംഗ്ലാദേശിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതിർത്തി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നേരത്തെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വേലി നിർമ്മിക്കുന്നതിനായി…

Read More

ന്യൂഡൽഹി: ശബരിമലയിലെ സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുൻപ് നിലപാടെടുത്ത വി ഡി സതീശൻ മുഖ്യമന്ത്രിയായ ശേഷം ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു. സിബിഐ അന്വേഷണം നടന്നാൽ സ്വർണക്കൊള്ളയിലെ മുഖ്യസൂത്രധാരൻ ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി നടത്തിയ കൂടിക്കാഴ്ചകളുടെ രഹസ്യം പുറത്തുവരുമെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളെ വഞ്ചിക്കുന്നതിലും വ്യാജവാഗ്ദാനങ്ങൾ നൽകുന്നതിലും കോൺഗ്രസും സിപിഎമ്മും ഒറ്റക്കെട്ടാണെന്നും, ഇവർ രണ്ടാണെന്ന വാദം തെറ്റാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞതുകൊണ്ട് ശബരിമലയിലെ സ്വർണക്കൊള്ളയും അയ്യപ്പവിശ്വാസികൾക്കെതിരായ നീതിനിഷേധങ്ങളും ചർച്ചാവിഷയമാകില്ലെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്. ആചാരലംഘനങ്ങൾ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് അയ്യപ്പഭക്തരെ വേദനിപ്പിച്ചിട്ടുണ്ടെന്നും, അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല സ്വർണക്കൊള്ളയിൽ ഉടനടി സിബിഐ അന്വേഷണം പ്രഖ്യാപിക്കുക, ഇതിന് കൂട്ടുനിന്ന രാഷ്ട്രീയ നേതാക്കളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, ആചാര സംരക്ഷണ സമരത്തിൽ പങ്കെടുത്ത ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കും…

Read More

ന്യൂഡല്‍ഹി: കേരള വഖഫ് ബോര്‍ഡ് ‘ഉമീദ്’ പോര്‍ട്ടലില്‍ മുനമ്പം ഭൂമി ഉള്‍പ്പെടുത്തിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രാലയത്തെ സമീപിച്ചു. തര്‍ക്കഭൂമി വഖഫ് രേഖകളില്‍ ഉള്‍പ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവിന് നിവേദനം സമര്‍പ്പിച്ചു. നടപടി റദ്ദാക്കി ഭൂമിയിലെ രേഖകള്‍ പഴയ സ്ഥിതിയിലാക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ആവശ്യം. വഖഫ് ഭൂമി സംബന്ധിച്ച രേഖകള്‍ ഉമീദ് പോര്‍ട്ടലില്‍ രേഖപ്പെടുത്തേണ്ട ഉത്തരവാദിത്തം മുത്താവലിക്കാണ്. എന്നാല്‍ കേരളത്തിലെ വഖഫ് ബോര്‍ഡ് സ്വയം മുത്താവലിയായി മാറി രേഖകള്‍ ഉള്‍പ്പെടുത്തിയത് ഗുരുതരമായ വീഴ്ചയാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. വഖഫ് നിയമത്തിലെ 3 ബി വകുപ്പിന്റെ ലംഘനമാണ് വഖഫ് ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ബിജെപി നേതാവ് കേന്ദ്രമന്ത്രിയെ അറിയിച്ചു. ഉമീദ് നിയമത്തിലെ സെക്ഷന്‍ 96 അടക്കമുള്ള വകുപ്പുകള്‍ പ്രകാരം മുനമ്പം ഭൂമിയുടെ രേഖകള്‍ പോര്‍ട്ടലില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. വഖഫ് നിയമങ്ങളുമായി ബന്ധപ്പെട്ട ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര…

Read More

സ്റ്റാവഞ്ചർ: നോർവേ ചെസ് ടൂർണമെന്റിലെ ആദ്യ റൗണ്ടിൽ ഇന്ത്യൻ താരങ്ങളായ ഗുകേഷ്, പ്രഗ്‌നാനന്ദ എന്നിവർക്ക് കഠിനപോരാട്ടത്തിനൊടുവിൽ വിജയം. ലോക ഒന്നാം നമ്പർ താരം മാഗ്‌നസ് കാൾസനെ അട്ടിമറിച്ചുകൊണ്ട് ഫ്രഞ്ച് താരം അലിറേസ ഫിറൂസ്ജ ടൂർണമെന്റിന്റെ ആദ്യ ദിനത്തിൽ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി. ജർമ്മൻ താരം വിൻസെന്റ് കെയ്മറുമായി അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന, 144 നീക്കങ്ങൾ പിന്നിട്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് ഗുകേഷ് വിജയം പിടിച്ചെടുത്തത്. ക്ലാസിക്കൽ മത്സരം സമനിലയിൽ അവസാനിച്ചതോടെ മത്സരം അർമ്മഗെദ്ദോൻ ടൈ-ബ്രേക്കറിലേക്ക് നീളുകയായിരുന്നു. ക്ലാസിക്കൽ മത്സരത്തിന്റെ അവസാന ഘട്ടങ്ങളിൽ സമ്മർദ്ദത്തിലായെങ്കിലും, ടൈ-ബ്രേക്കറിൽ തകർപ്പൻ തിരിച്ചുവരവാണ് ഗുകേഷ് നടത്തിയത്. ഇതോടെ 1.5 പോയിന്റ് സ്വന്തമാക്കിയ ഗുകേഷ് മികച്ച തുടക്കം കുറിച്ചു. മറ്റൊരു ഇന്ത്യൻ താരമായ പ്രഗ്‌നാനന്ദയും ടൈ-ബ്രേക്കറിലൂടെയാണ് വിജയം ഉറപ്പാക്കിയത്. വെസ്ലി സോയ്‌ക്കെതിരായ ക്ലാസിക്കൽ മത്സരം സമനിലയിലായതിന് പിന്നാലെ, ടൈ-ബ്രേക്കറിൽ മൂർച്ചയേറിയ ആക്രമണത്തിലൂടെ പ്രഗ്‌നാനന്ദ 1.5 പോയിന്റ് നേടി ഗുകേഷിനൊപ്പം രണ്ടാം സ്ഥാനത്തെത്തി. മറ്റൊരു മത്സരത്തിൽ മാഗ്‌നസ് കാൾസനെ അട്ടിമറിച്ചാണ് അലിറേസ…

Read More