Author: ഓൺലൈൻ ഡെസ്ക്
കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്. തുടർച്ചയായി സ്വർണവില താഴേക്ക് ഇറങ്ങുന്ന കാഴ്ചയാണ് വിപണിയിൽ കാണുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1040 രൂപയുടെ വലിയ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലെ ചലനങ്ങളും ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങളുമാണ് സ്വർണത്തിന് തിരിച്ചടിയായത്. സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് ഈ വിലയിടിവ്. സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരികളുടെ സംഘടനയായ എകെജിഎസ്എംഎ നൽകുന്ന വിവരപ്രകാരം 22 ക്യാരറ്റ് സ്വർണം ഗ്രാമിന് 130 രൂപ കുറഞ്ഞ് 14,020 രൂപയായി. ഒരു പവന് (8 ഗ്രാം) 1040 രൂപ ഇടിഞ്ഞ് 1,12,160 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. 18 ക്യാരറ്റ് സ്വർണം ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,580 രൂപയായി നിശ്ചയിച്ചു. സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 260 രൂപയിൽ തന്നെ തുടരുന്നു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില കുത്തനെ കുറഞ്ഞത്. ലോകവിപണിയിൽ സ്വർണവില ഔൺസിന് 31 ഡോളർ ഇടിഞ്ഞ് 4674 ഡോളറിലേക്ക് താഴ്ന്നു.…
വാഷിങ്ടൺ: വാണിജ്യ വ്യാപാര കാര്യങ്ങളിൽ ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് അമേരിക്ക. ഇന്ത്യയും യു.എസും തമ്മിലുള്ള നിർണായക വ്യാപാര ചർച്ചകൾ പുരോഗമിക്കവെയാണ് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജമീസൺ ഗ്രീർ യുഎസ് കോൺഗ്രസ് കമ്മിറ്റിക്ക് മുന്നിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ തങ്ങളുടെ കാർഷിക വിപണി സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നത് അമേരിക്കൻ ഭരണകൂടം ഔദ്യോഗികമായി അംഗീകരിക്കുന്നതിന്റെ സൂചനയാണ്. വാണിജ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ദർപ്പൺ ജെയിനിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ നിർണായക ചർച്ചകളിൽ പങ്കെടുക്കുന്നത്. 2030-ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറിലെത്തിക്കാൻ തീരുമാനിച്ചു. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ അമേരിക്കയിലെ ഇറക്കുമതി തീരുവ 18% ആയി കുറയ്ക്കാൻ ധാരണയായിട്ടുണ്ട്. ഇന്ത്യ ദീർഘകാലമായി തങ്ങളുടെ കാർഷിക വിപണിയെ സംരക്ഷിച്ചു നിർത്തുന്ന നയമാണ് സ്വീകരിച്ചുപോരുന്നത്. പുതിയ വ്യാപാര കരാറിലും ഈ മേഖലയിൽ വലിയ വിട്ടുവീഴ്ചകൾക്ക് ഇന്ത്യ തയ്യാറല്ലെന്ന് ഗ്രീർ യുഎസ് കോൺഗ്രസിനെ അറിയിച്ചു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരുന്ന…
ശബരിമല: അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് മുകളിലൂടെ മുൻകൂർ അനുമതിയില്ലാതെ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ പമ്പ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് വ്യോമപരിധിയിൽ കടന്നുകയറി പരിഭ്രാന്തി സൃഷ്ടിച്ചതിനാണ് നടപടി. സംഭവം അതീവ ഗൗരവതരമാണെന്ന് വിലയിരുത്തിയ ഹൈക്കോടതി, സ്പെഷ്യൽ കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇന്നലെ രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാർഡിന്റെ ‘ചേതക്’ ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിലൂടെ വളരെ താഴ്ന്നു പറന്നത്. കൊടിമരത്തിനും സോപാനത്തിനും തൊട്ടടുത്തായി വേഗത കുറച്ച് പറന്ന ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്റെ ഉൾപ്പെടെ ദൃശ്യങ്ങൾ പകർത്തിയതായി സംശയമുണ്ട്. ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്ന ഭക്തർ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. നിലയ്ക്കലും പമ്പയും ശബരിമല ക്ഷേത്രവും ഉൾപ്പെടുന്ന പ്രദേശം കർശന സുരക്ഷാ നിയന്ത്രണങ്ങളുള്ള മേഖലയാണ്. ഇവിടെ യാതൊരുവിധ വ്യോമനിരീക്ഷണങ്ങൾക്കും നിലവിൽ അനുമതി നൽകിയിട്ടില്ല. സംഭവം വിവാദമായതോടെ ശബരിമല സ്പെഷ്യൽ കമ്മീഷണർ വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് അതീവ ഗൗരവതരമായ…
ലണ്ടൻ: ചെൽസി ഫുട്ബോൾ ക്ലബ്ബിന്റെ മുഖ്യ പരിശീലകൻ ലിയാം റോസ്‌നിയറിനെ പുറത്താക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് അടക്കമുള്ള പ്രധാന ടൂർണമെന്റുകളിലെ മോശം പ്രകടനത്തെ തുടർന്നാണ് നടപടി. ജനുവരിയിൽ ടീമിനൊപ്പം ചേർന്ന റോസ്‌നിയർക്ക് മൂന്ന് മാസം മാത്രമേ ക്ലബ്ബിൽ തുടരാനായുള്ളൂ. മുൻ കോച്ച് എൻസോ മരേസ്‌കയ്ക്ക് പകരക്കാരനായി ഈ വർഷം ജനുവരിയിലാണ് ലിയാം റോസ്‌നിയർ ചെൽസിയുടെ പരിശീലകനായി ചുമതലയേറ്റത്. 2032 വരെ നീളുന്ന ദീർഘകാല കരാറിലായിരുന്നു നിയമനം. എന്നാൽ ക്ലബ്ബിന്റെയും ആരാധകരുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മൂന്ന് മാസം ടീമിനെ പരിശീലിപ്പിച്ച റോസ്‌നിയർക്ക് കീഴിൽ ചെൽസി 23 മത്സരങ്ങൾ കളിച്ചു. ഇതിൽ 11 എണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. 10 മത്സരങ്ങളിൽ തോൽക്കുകയും 2 എണ്ണം സമനിലയിൽ അവസാനിക്കുകയും ചെയ്തു. ഈ മോശം പ്രകടനമാണ് പുറത്താക്കലിലേക്ക് നയിച്ചത്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്താണ് ചെൽസി. 34 മത്സരങ്ങളിൽ നിന്ന് 48 പോയിന്റ് മാത്രമാണ് ടീമിന് നേടാനായത്. യുവേഫ ചാമ്പ്യൻസ് ലീഗിലും…
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ ഇപ്പോഴത്തെ ഭരണത്തിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രിയും മുൻ മേയറുമായ വി. ശിവൻകുട്ടി. നഗരത്തിൽ മാലിന്യപ്രശ്നവും തെരുവുനായ ശല്യവും അതിരൂക്ഷമാണെന്നും, മുൻപ് കെട്ടിപ്പടുത്ത സംവിധാനങ്ങളെല്ലാം ഇന്ന് തുരുമ്പെടുക്കുകയാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരെയാണ് മന്ത്രിയുടെ വിമർശനം. നഗരത്തിലെ തെരുവുകളിലൂടെ ഒന്നു നടന്നുനോക്കാൻ മന്ത്രി ആവശ്യപ്പെട്ടു. മാലിന്യക്കൂമ്പാരങ്ങൾക്കിടയിലൂടെ മൂക്കും വായും പൊത്തി നടക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. മാലിന്യ സംസ്കരണം എന്നത് ഇന്ന് കേവലം ഫോട്ടോ എടുക്കാനും റീൽസ് ചെയ്യാനുമുള്ള പരിപാടിയായി മാറി. പലയിടങ്ങളിലും ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ താളംതെറ്റിയ അവസ്ഥയിലാണ്. കുടിവെള്ള പ്രശ്നങ്ങളിൽ വാട്ടർ അതോറിറ്റിയെ പഴിചാരി നഗരസഭയ്ക്ക് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാലിന്യപ്രശ്നങ്ങൾക്ക് പുറമെ നഗരവാസികളെ അലട്ടുന്ന മറ്റ് പ്രധാന വിഷയങ്ങളും വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി. കാൽനടയാത്രക്കാർക്കും കുട്ടികൾക്കും പേടികൂടാതെ വഴിനടക്കാൻ കഴിയാത്ത വിധം തെരുവുനായ ശല്യം രൂക്ഷമാണ്. പാമ്പ് ശല്യവും വർദ്ധിച്ചു. കോർപ്പറേഷൻ മനുഷ്യൻ്റെ ജീവൻ വെച്ച് കളിക്കുകയാണ്. രാത്രിയായാൽ…
മുംബൈ: ഐപിഎൽ 2026-ലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് കൂറ്റൻ സ്കോർ. പരിക്കേറ്റ എം.എസ് ധോണിയുടെ അഭാവത്തിൽ വാങ്കഡെ സ്റ്റേഡിയത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ചെന്നൈ ഇന്നിങ്സിന് കരുത്തായത്. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 207 റൺസ് അടിച്ചുകൂട്ടി. മുംബൈയുടെ വിജയലക്ഷ്യം 208 റൺസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് വേണ്ടി സഞ്ജുവും നായകൻ ഋതുരാജ് ഗെയ്ക്‌വാദും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 14 പന്തിൽ 22 റൺസെടുത്ത ഗെയ്ക്‌വാദ് പുറത്തായെങ്കിലും സഞ്ജു അടിച്ചുതകർത്തു. ഹാർദിക് പാണ്ഡ്യ എറിഞ്ഞ നാലാം ഓവറിൽ 19 റൺസാണ് ചെന്നൈ അടിച്ചെടുത്തത്. സർഫറാസ് ഖാൻ വേഗം മടങ്ങിയെങ്കിലും പവർപ്ലേ അവസാനിക്കുമ്പോൾ ടീം 73 റൺസ് എന്ന മികച്ച നിലയിലായിരുന്നു. മറുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും സഞ്ജു ക്രീസിൽ ഉറച്ചുനിന്നു പൊരുതി. ശിവം ദുബെ നിരാശപ്പെടുത്തിയെങ്കിലും ഡെവാൾഡ് ബ്രെവിസിനൊപ്പം ചേർന്ന് സഞ്ജു സ്കോർ 100…
ഇന്ത്യ: ഇന്ത്യയിൽ വീണ്ടും നോട്ടുനിരോധനം വരുമോ? 10 രൂപയൊഴികെ എല്ലാ കറൻസികളും പിൻവലിക്കാൻ നിർദേശിച്ച് ബേൺസ്റ്റീൻ. ആഗോള ബ്രോക്കറേജ് സ്ഥാപനമായ ബേൺസ്റ്റീൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച ഒരു തുറന്ന കത്താണ് ഇപ്പോൾ സാമ്പത്തിക ലോകത്തെ പ്രധാന ചർച്ചാവിഷയം. ഇന്ത്യയിൽ 10 രൂപയുടെ നോട്ട് ഒഴികെ ബാക്കി എല്ലാ ഉയർന്ന മൂല്യമുള്ള കറൻസികളും അടുത്ത 5 വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി അസാധുവാക്കണം എന്നാണ് കത്തിലെ പ്രധാന നിർദേശം. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സുതാര്യമാക്കാനും ഡിജിറ്റൽ ഇടപാടുകൾ വർദ്ധിപ്പിക്കാനുമാണ് ഈ നീക്കം. രാജ്യത്ത് ഡിജിറ്റൽ പേയ്മെൻ്റുകൾ അതിവേഗം വളർച്ച കൈവരിച്ചെങ്കിലും ഇപ്പോഴും വൻതോതിൽ പണമിടപാടുകൾ നടക്കുന്നുണ്ടെന്ന് ബേൺസ്റ്റീൻ വിലയിരുത്തുന്നു. ഇത്തരം പണമിടപാടുകൾ പലതും കണക്കിൽ പെടാറില്ല. ഇത് നികുതി വെട്ടിക്കാനും കള്ളപ്പണ ഇടപാടുകൾക്കും വഴിവെക്കുന്നു. എന്നാൽ ഇടപാടുകൾ ബാങ്ക് വഴിയോ യുപിഐ വഴിയോ ആകുമ്പോൾ അത് സ്വാഭാവികമായും കണക്കുകളിൽ പെടുകയും നികുതി വലയിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കാതെ വരികയും ചെയ്യും. ഇത് സാമ്പത്തിക മേഖലയെ…
തമിഴ്നാട്: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രപരമായ പോളിങ് രേഖപ്പെടുത്തി. വൈകീട്ട് ആറ് മണി വരെയുള്ള കണക്കുകൾ പ്രകാരം 84.35 ശതമാനം പോളിങ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പോളിങ് സമയം കഴിഞ്ഞിട്ടും പലയിടത്തും വോട്ടർമാരുടെ നീണ്ട ക്യൂ അനുഭവപ്പെട്ടു. ഈ ആവേശം തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമോ എന്ന് ഏവരും ഉറ്റുനോക്കുന്നു. 2011-ൽ രേഖപ്പെടുത്തിയ 78.02 ശതമാനം പോളിംഗാണ് ഇത്തവണ മറികടന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗിൽ ആദ്യ രണ്ട് മണിക്കൂറിൽ തന്നെ 18 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അടക്കമുള്ള പ്രമുഖ നേതാക്കൾ ഉച്ചയ്ക്ക് മുൻപ് തന്നെ സമ്മതിദാന അവകാശം വിനിയോഗിച്ചു. കാര്യമായ ഇവിഎം തകരാറുകളോ സാങ്കേതിക പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പൂർണ്ണമായും സമാധാനപരമായിരുന്നു. സുരക്ഷയ്ക്കായി 85,000 പോലീസുകാരെയും 300 കമ്പനി കേന്ദ്രസേനയേയും വിന്യസിച്ചിരുന്നു. പോളിങ് ശതമാനം ഉയർന്നത് തങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി സംഭവിച്ചതാണെന്ന് ദളപതി വിജയുടെ പാർട്ടിയായ തമിഴക…
മുണ്ടത്തിക്കോട്: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മകൾ ലക്ഷ്മിയുടെ ഓർമയ്ക്കായി സ്ഥാപിച്ച ട്രസ്റ്റ് വഴിയാണ് തുക നൽകുന്നത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം അറിയിച്ചു. തൃശ്ശൂർ മുണ്ടത്തിക്കോട് പടക്ക നിർമ്മാണശാലയിലുണ്ടായ അപകടം വലിയ ദുരന്തമായി മാറിയിരുന്നു. ഈ സാഹചര്യത്തിൽ ദുരിതത്തിലായവരുടെ കുടുംബങ്ങളെ ചേർത്തുപിടിക്കാൻ സുരേഷ് ഗോപി മുന്നോട്ട് വന്നു. അദ്ദേഹത്തിന്റെ കുടുംബ ട്രസ്റ്റായ ‘ലക്ഷ്മി സുരേഷ് ഗോപി എം.പിസ് ഇനിഷ്യേറ്റീവ് ട്രസ്റ്റ്’ വഴിയാണ് ധനസഹായം നൽകുന്നത്. ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റി രാധിക സുരേഷ് ഗോപിയാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. പൂരങ്ങളെയും പൂരക്കലകളെയും ജീവശ്വാസം പോലെ കരുതുന്ന തൃശൂരിൽ, അതിനു വേണ്ടി ജീവിതം സമർപ്പിച്ചവർക്ക് ഇങ്ങനെയൊരു ദുരന്തം സംഭവിച്ചത് വേദനാജനകമാണെന്ന് അദ്ദേഹം കുറിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഈ സഹായം…
കേരളം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയർന്നതിനെ തുടർന്ന് പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ ഈർപ്പം കൂടുതലായതിനാൽ ചൂട് ഒരുപോലെ അനുഭവപ്പെടുന്നുണ്ട്. പൊതുജനങ്ങൾ നിർജലീകരണം, സൂര്യാഘാതം എന്നിവ ഒഴിവാക്കാൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൊതുജനങ്ങൾ പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക. മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഉപേക്ഷിക്കുക. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർ എന്നിവർ ഈ സമയത്ത് പുറത്തിറങ്ങരുത്. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും കുടിവെള്ളവും തണലും നൽകണം. തുറസ്സായ സ്ഥലങ്ങളിലെ പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ എന്നിവ ഒഴിവാക്കുക. തൊഴിലാളികളുടെ…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.