Author: ഓൺലൈൻ ഡെസ്ക്

തൃശ്ശൂർ നഗരത്തിലെ വർദ്ധിച്ചുവരുന്ന വാഹനത്തിരക്കും യാത്രാക്ലേശവും പരിഹരിക്കുന്നതിനും, പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടനുബന്ധിച്ച് സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി തൃശ്ശൂർ സിറ്റി ട്രാഫിക് എൻഫോഴ്സസ്മെൻറ് യൂണിറ്റിൻെറ നേതൃത്വത്തിൽ പുതിയ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. പൊതുജനങ്ങളും വാഹന ഡ്രൈവർമാരും താഴെ പറയുന്ന നിർദ്ദേശങ്ങളോട് പൂർണ്ണമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഹൈറോഡ് (സ്വരാജ് റൌണ്ട്മുതൽ കൺട്രോൾ റൂം ജംഗ്ഷൻ വരെ),സാഹിത്യ അക്കാദമി – സെന്റ് മേരീസ് കോളേജ് റോഡ്,സെന്റ് തോമസ് കോളേജ് ജംഗ്ഷൻ -സേക്രട്ട് ഹാർട്ട് ജംഗ്ഷൻ,ബെന്നറ്റ് റോഡ്,പാലക്കലങ്ങാടി (മോർച്ചറി) ഹൈറോഡ് SNA ജംഗ്ഷൻ കിഴക്കുംപാട്ടുകര റോഡ്പടിഞ്ഞാറെ കോട്ടശങ്കരയ്യർ റോഡ് ജംഗ്ഷൻ,അച്യുത മേനോൻ പാർക്ക് – ശങ്കരയ്യർ റോഡ് ജംഗ്ഷൻ,പള്ളത്ത് റോഡ് (പൂത്തോൾ ചിന്താമണി പ്രിന്റേഴ്‌സിന് മുൻ വശം), ചെമ്പൂക്കാവ് രാമനിലയംഇൻഡോർ സ്റ്റേഡിയംജവഹർ ബാലഭവൻ റോഡ്, കരുണാകരൻ നമ്പ്യാർ റോഡ് ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ പുതിയ ലെയ്ൻ/പ്രവേശന നിയന്ത്രണങ്ങൾ സെൻറ് തോമസ് കോളേജ് റോഡിൽ നിന്നും പാലക്കലങ്ങാടി (മോർച്ചറി) റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. തിരുവമ്പാടി ഭാഗത്തുനിന്നും…

Read More

തിരുവനന്തപുരം: കേരളത്തിന്റെ 13-ാമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി. സതീശനെ നേരിൽ കണ്ട് ഭാരതത്തിലെ പ്രമുഖ മാധ്യമ സംഘടനകളിലൊന്നായ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) ഭാരവാഹികൾ സ്നേഹാദരങ്ങൾ അറിയിക്കുകയും ഓൺലൈൻ മാധ്യമ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം സമർപ്പിക്കുകയും ചെയ്തു.വ്യാജ പ്രസ്സ് കാർഡുകളുമായി മാധ്യമപ്രവർത്തകരെന്ന വ്യാജേന പ്രവർത്തിക്കുന്നവരെ കർശനമായി നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം പ്രവണതകൾ യഥാർത്ഥ മാധ്യമങ്ങൾക്കും സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് ജെ.എം.എ ചൂണ്ടിക്കാട്ടി. നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ: • കർശന നിയന്ത്രണങ്ങൾ: കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ ഓൺലൈൻ വാർത്താ പോർട്ടലുകൾക്കും സെൽഫ് റെഗുലേറ്ററി ബോർഡ് (SRB) രജിസ്ട്രേഷൻ നിർബന്ധമാക്കണം. ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾ (IT Rules 2021) അനുശാസിക്കുന്ന ‘ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്’ പൂർണ്ണമായും പാലിക്കുന്നവർക്ക് മാത്രം സർക്കാർ അംഗീകാരം നൽകുക. • പരാതി പരിഹാര സംവിധാനം: ഐ.ടി നിയമങ്ങളിൽ നിഷ്കർഷിക്കുന്നതുപോലെ ത്രിതല പരാതി പരിഹാര സംവിധാനവും (Three-tier grievance redressal mechanism)…

Read More

ഇഎംഐ (EMI) അടിസ്ഥാനത്തിൽ വാങ്ങിയ മൊബൈൽ ഫോണുകളുടെയും ടാബ്‌ലെറ്റുകളുടെയും തിരിച്ചടവ് മുടങ്ങിയാൽ ഉപകരണം ഭാഗികമായി ‘ലോക്ക്’ ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുതിയ കരട് മാർഗരേഖ പുറത്തിറക്കി. നിലവിൽ പല കമ്പനികളും ഈ രീതി പിന്തുടരുന്നുണ്ടെങ്കിലും, ഉപഭോക്താക്കളുടെ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിച്ചുകൊണ്ട് ഇതിനൊരു കൃത്യമായ ചട്ടം കൊണ്ടുവരികയാണ് ആർബിഐ. പ്രധാന നിബന്ധനകൾ ലഭ്യമാക്കേണ്ട അവശ്യ സേവനങ്ങൾ ഫോൺ ഭാഗികമായി ലോക്ക് ചെയ്താലും ഉപഭോക്താവിന് താഴെ പറയുന്ന സേവനങ്ങൾ തടയാൻ പാടില്ലെന്ന് ആർബിഐ കർശന നിർദേശം നൽകുന്നു: ധനകാര്യ സ്ഥാപനങ്ങൾക്കുള്ള വ്യവസ്ഥകളും പിഴയും പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനായി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കരട് ചട്ടം ഉടൻ തന്നെ ഔദ്യോഗികമായി പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരാതികൾ വേഗത്തിൽ പരിഹരിക്കാൻ കൃത്യമായ സംവിധാനം ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്.

Read More

ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ സിനിമാ പ്രേമികൾക്ക് ഇരട്ടി മധുരമായി മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ദൃശ്യം 3’ (Drishyam 3) തിയേറ്ററുകളിലെത്തി. ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്രം സൃഷ്ടിച്ച, ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ക്രൈം ത്രില്ലർ പരമ്പരയുടെ മൂന്നാം ഭാഗത്തിനായുള്ള നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. 13 വർഷങ്ങൾക്ക് ശേഷം വീണ്ടും ജോർജുകുട്ടിയും കുടുംബവും ആദ്യ ചിത്രം പുറത്തിറങ്ങി 13 വർഷങ്ങൾക്ക് ശേഷമാണ് ദൃശ്യത്തിന് മൂന്നാം ഭാഗം ഒരുങ്ങുന്നത്. ഒരു സാധാരണ കുടുംബനാഥന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ‘ദൃശ്യം’ ആദ്യമായി മലയാള സിനിമയിൽ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമാണ്. വെറും നാലാം ക്ലാസ് വിദ്യാഭ്യാസവും സിനിമകളെ പ്രാണനായി കാണുകയും ചെയ്യുന്ന കേബിൾ ടിവി ഓപ്പറേറ്ററായ ജോർജുകുട്ടി, അബദ്ധത്തിൽ കൊലപാതകം ചെയ്യേണ്ടി വന്ന ഭാര്യയെയും മക്കളെയും നിയമത്തിന്റെ മുന്നിൽ നിന്ന് രക്ഷിക്കാൻ നടത്തുന്ന ബുദ്ധിപരമായ നീക്കങ്ങളാണ് 2013-ലെ ക്രിസ്മസ് റിലീസായി എത്തിയ ആദ്യ ഭാഗത്തിൽ കണ്ടത്. ചിത്രം പിന്നീട്…

Read More

തൃശൂർ: തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കങ്ങൾ നിർമ്മിക്കുന്നതിനിടെയുണ്ടായ വൻ സ്ഫോടനത്തിൽ ഏഴുപേർ മരിച്ചു. 40-ൽ അധികം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. മുണ്ടത്തിക്കോട് ലൈസൻസിയായ സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്. രണ്ടു വലിയ സ്ഫോടനങ്ങളാണ് ആദ്യം കേട്ടതെന്നും, കിലോമീറ്ററുകളോളം പ്രകമ്പനം അനുഭവപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞു. തിരുവമ്പാടി ദേവസ്വത്തിന് വേണ്ടി വെടിക്കെട്ട് ഒരുക്കുന്ന ലൈസൻസിയുടെ വെടിക്കെട്ട് പുരയിലാണ് ഈ മാസം 24-ന് നടക്കാനിരിക്കുന്ന തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള സാമഗ്രികൾ നിർമ്മിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീഷിനും സ്ഫോടനത്തിൽ പൊള്ളലേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയ ഘടകങ്ങളിൽ ഒന്നാണ് അപകടസ്ഥലത്തേക്കുള്ള വഴിക്ക് വീതി കുറവാണെന്നത്. ഫയർഫോഴ്സ് സംഘത്തിന് എത്താൻ ബുദ്ധിമുട്ട് നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് സംഘം സംഭസ്ഥലത്തേക്ക് കടന്നത്. അപകടത്തിന് ശേഷവും പടക്ക സാമഗ്രികൾ പൊട്ടിക്കൊണ്ടിരുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.

Read More

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ സുപ്രധാന നിരീക്ഷണം നടത്തി സുപ്രീംകോടതി. ക്ഷേത്രാചാരങ്ങളെയും വിശ്വാസങ്ങളെയും അവിശ്വാസികൾ ചോദ്യം ചെയ്യേണ്ടതില്ലെന്ന് കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. യഥാർത്ഥ വിശ്വാസികൾ ഒരിക്കലും വിശ്വാസത്തിന് പിന്നിലെ യുക്തിയെ ചോദ്യം ചെയ്യാറില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു അവിശ്വാസി എക്കാലവും അവിശ്വാസിയായി തന്നെ തുടരുന്നതിനാൽ, അവർ ക്ഷേത്രാചാരങ്ങളെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നാണ് ജസ്റ്റിസ് നാഗരത്നയുടെ നിരീക്ഷണം. ഓരോ ക്ഷേത്രത്തിലെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്തമാണെന്നും അവ മതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും മുൻ തന്ത്രി കണ്ഠരര് രാജീവര്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി.വി. ഗിരി സുപ്രീംകോടതിയിൽ വാദിച്ചു. ഏതെങ്കിലും തരത്തിലുള്ള വ്യതിചലനമോ ലംഘനമോ ഉണ്ടായാൽ അത് വിഗ്രഹത്തിന്റെ പവിത്രത നഷ്ടപ്പെടാൻ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയിലെ പ്രതിഷ്ഠയുടെ സവിശേഷതകൾ കാരണം സ്ത്രീകൾക്ക് പ്രവേശിക്കാൻ കഴിയില്ലെങ്കിൽ, അതിനെ മതത്തിന്റെ സവിശേഷതകളുമായി സമന്വയിപ്പിച്ച് കാണേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ശബരിമലയിലെ ദേവൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും കേരളത്തിലെ സമൂഹം ഈ ആചാരങ്ങളെ…

Read More

കൊച്ചി: സെൻ ടെക്നോളജീസ് ഓഹരിയിൽ ആറ് വർഷം മുൻപ് നിക്ഷേപിച്ച ഒരു ലക്ഷം രൂപ ഇന്ന് 70 ലക്ഷം രൂപയായി വളർന്നു. ഓഹരി വിപണിയിൽ ശരിയായ നിക്ഷേപങ്ങൾ നടത്തുന്നത് വഴി വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സെൻ ടെക്നോളജീസ് നൽകുന്നത്. അടുത്തിടെ ലഭിച്ച പുതിയ ആയുധ നിർമ്മാണ ലൈസൻസോടെ, വരും ദിവസങ്ങളിലും ഓഹരിക്ക് മികച്ച മുന്നേറ്റം പ്രകടമാക്കാൻ സാധ്യതയുണ്ട്. 2020 മാർച്ചിൽ കോവിഡ് പ്രതിസന്ധിയുടെ സമയത്ത് വെറും 25 രൂപയായിരുന്ന ഓഹരി വില, 2026 ഏപ്രിലിൽ 1,825 രൂപയിലെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ 24 ശതമാനത്തിലധികവും, ഈ വർഷം ഇതുവരെ 28.93 ശതമാനവും ഓഹരി നേട്ടമുണ്ടാക്കി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 471.69 ശതമാനവും, അഞ്ച് വർഷത്തിനിടെ 2257.28 ശതമാനവും ഓഹരി ഉടമകൾക്ക് ലാഭം നേടാനായി. ഈ വർഷം തുടക്കത്തിൽ 1,355 രൂപയായിരുന്ന ഓഹരി, എൻഎസ്ഇയിൽ (NSE) 1,825 രൂപയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഏപ്രിൽ 17-ന് പ്രതിരോധ…

Read More

ലഖ്‌നൗ: രാഹുൽ ഗാന്ധിക്കെതിരായ ഇരട്ടപ്പൗരത്വ ആരോപണ ഹർജി പരിഗണിക്കുന്നതിൽ നിന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് വിദ്യാർഥി പിന്മാറി. കോടതിയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ജഡ്ജിയുടെ ഈ നടപടി. ഹർജിക്കാരനായ ബി.ജെ.പി നേതാവിൻ്റെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളാണ് ജഡ്ജിയെ ചൊടിപ്പിച്ചത്. ഹർജിക്കാരനായ ബി.ജെ.പി നേതാവ് വിഘ്‌നേശ് ശിശിർ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവനകൾ കോടതിയുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്ന് ജസ്റ്റിസ് സുഭാഷ് വിദ്യാർഥി വ്യക്തമാക്കി. ജഡ്ജി പിന്മാറിയ സാഹചര്യത്തിൽ ഈ ഹർജി ഇനി പുതിയ ബെഞ്ച് പരിഗണിക്കും. രാഹുൽ ഗാന്ധിയുടെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും ഹർജിയിലെ തുടർനടപടികൾ തീരുമാനിക്കുക. കോടതിയെ ശരിയായ നിയമവശങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ അഭിഭാഷകർ പരാജയപ്പെട്ടുവെന്നും, ഈ കേസിൽ യു.പി. സർക്കാരിൻ്റെ അഭിഭാഷകനിൽ നിന്നോ ഡെപ്യൂട്ടി സോളിസിറ്റർ ജനറലിൽ നിന്നോ ആവശ്യമായ നിയമസഹായം ലഭിച്ചില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതിയുടെ…

Read More

ഇസ്ലാമാബാദ്: ഇറാനും അമേരിക്കയും തമ്മിലുള്ള താത്കാലിക വെടിനിർത്തൽ നാളെ അവസാനിക്കാനിരിക്കെ, ഇസ്ലാമാബാദിൽ നടക്കേണ്ട സമാധാന ചർച്ചകളിൽ കടുത്ത അനിശ്ചിതത്വം നിലനിൽക്കുന്നു. ഭീഷണിയുടെ നിഴലിൽ ചർച്ചക്ക് തയ്യാറല്ലെന്ന നിലപാടിലാണ് ഇറാൻ. ഇന്ത്യൻ സമയം നാളെ രാവിലെ 5:30-നാണ് നിലവിലെ വെടിനിർത്തൽ അവസാനിക്കുന്നത്. ചർച്ചകളിൽ പങ്കെടുക്കാനായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പാക്കിസ്ഥാനിലെത്തും. എന്നാൽ അമേരിക്കയുടെ പുതിയ നീക്കങ്ങളോടെ ഇറാൻ പ്രതിനിധികൾ ചർച്ചക്ക് എത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ ഞായറാഴ്ച ഇറാനിയൻ ചരക്കുകപ്പലായ ‘ടോസ്ക’ അമേരിക്കൻ സൈന്യം പിടിച്ചെടുത്തതാണ് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായത്. ഹോർമുസ് കടലിടുക്കിൽ യു.എസ് ഏർപ്പെടുത്തിയ വിലക്ക് മറികടക്കാൻ ശ്രമിച്ചതിനാണ് കപ്പൽ പിടിച്ചെടുത്തതെന്ന് അമേരിക്കൻ സൈന്യം വ്യക്തമാക്കി. ഇത് യു.എസ് നാവികസേന പിടിച്ചെടുക്കുന്ന ആദ്യത്തെ ഇറാൻ കപ്പലാണ്. ഹോർമുസിലെ അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കാൻ പാക്കിസ്ഥാൻ മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇറാൻ ഇതുവരെ വഴങ്ങിയിട്ടില്ല. നാവിക ഉപരോധം ആരംഭിച്ചതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ 27 ചരക്കുകപ്പലുകളെ…

Read More

ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ പ്രധാന സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ട് ആരംഭിച്ച ശാസ്താംകോട്ട റവന്യൂ ടവറിന്റെ നിർമാണം അനന്തമായി നീളുന്നു. മാർച്ച് മാസത്തിൽ ആദ്യഘട്ടം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്ന പ്രഖ്യാപനം പാഴായി. 12.5 കോടി രൂപയുടെ ഈ പദ്ധതി എന്ന് പൂർത്തിയാകുമെന്ന കാര്യത്തിൽ നിലവിൽ യാതൊരു വ്യക്തതയുമില്ല. ശാസ്താംകോട്ട ടൗണിൽ പോസ്റ്റ് ഓഫീസിന് പിന്നിലായി, ജല അതോറിറ്റിയുടെ പഴയ ക്വാർട്ടേഴ്‌സുകൾ നിന്നിരുന്ന സ്ഥലത്താണ് റവന്യൂ ടവർ ഉയരുന്നത്. രണ്ട് ഘട്ടങ്ങളിലായി 12.5 കോടി രൂപ ചെലവഴിച്ചാണ് ഈ പദ്ധതി സർക്കാർ നടപ്പിലാക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് (ULCCS) ഇതിന്റെ നിർമാണ ചുമതല നൽകിയിരിക്കുന്നത്. രണ്ട് ലിഫ്റ്റുകൾ അടക്കം അത്യാധുനിക സൗകര്യങ്ങളോടെയാണ് ഈ കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. ഒരു കോൺഫറൻസ് ഹാൾ ഉൾപ്പെടെ 17 സർക്കാർ ഓഫീസുകൾ പുതിയ ടവറിൽ പ്രവർത്തിക്കും. നിലവിൽ ശാസ്താംകോട്ട ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്ററോളം അകലെ തടാകതീരത്തെ കുന്നിൻ മുകളിലുള്ള കാലപ്പഴക്കം ചെന്ന…

Read More