Author: ഓൺലൈൻ ഡെസ്ക്
കേരളം: സംസ്ഥാനത്ത് ചുട്ടുപൊള്ളുന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് മാത്രം സംസ്ഥാനത്ത് എട്ടുപേർക്ക് സൂര്യാഘാതമേറ്റു. പൊതുജനങ്ങൾ കർശന ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മൂന്നാറിൽ യുവി ഇൻഡക്സ് നിരക്ക് എട്ടിലെത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. യുവി ഇൻഡക്സ് ഒൻപതിലെത്തിയാൽ റെഡ് അലർട്ട് നൽകേണ്ട സാഹചര്യമാണുള്ളത്. അതിനാൽ നേരിട്ട് വെയിലേൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പുറത്തിറങ്ങുമ്പോൾ തലയും ശരീരവും പൂർണ്ണമായി മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കാൻ നിർദേശമുണ്ട്. വിനോദസഞ്ചാരികൾക്ക് ആവശ്യമായ സുരക്ഷാ നിർദേശങ്ങൾ നൽകാൻ ടൂറിസം വകുപ്പിനും ഡിടിപിസിക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കൊല്ലം കുന്നിക്കോട് കൃഷിയിടത്തിൽ വയോധികൻ മരിച്ചത് സൂര്യാഘാതമേറ്റാണെന്ന് സംശയിക്കുന്നു. മരിച്ചയാളുടെ ഇരുകൈകളിലും പൊള്ളലേറ്റ പാടുകളുണ്ട്. കോഴിക്കോട് ബൈക്കിൽ സഞ്ചരിച്ച രണ്ടുപേർക്കും പൊള്ളലേറ്റിട്ടുണ്ട്. പകൽ സമയത്ത് (പ്രത്യേകിച്ച് 11 AM മുതൽ 3 PM വരെ) അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ…
മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ ചരക്കുലോറിക്ക് നേരെ ഗുണ്ടാ ആക്രമണം ഉണ്ടായ സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് കെ.സി വേണുഗോപാൽ എം.പി രംഗത്ത്. അക്രമികൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും അദ്ദേഹം കത്തയച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉമർഖേഡിൽ വെച്ചാണ് സംഭവം നടന്നത്. കിലോമീറ്ററുകളോളം പിന്തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് അക്രമിസംഘം ലോറി തടയുകയായിരുന്നു. തുടർന്ന് മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാസംഘം ലോറി ജീവനക്കാരെ വെട്ടി പരിക്കേൽപ്പിച്ചു. മംഗളൂരു സ്വദേശിയായ ഡ്രൈവർ ആൽവിൻ പയസിനും സഹായി മുഹമ്മദ് നദാഫിനുമാണ് ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും മുഖത്തും വെട്ടേറ്റ ഇവരെ വഴിയിൽ ഉപേക്ഷിച്ച ശേഷം അക്രമികൾ കടന്നുകളഞ്ഞു. പിന്നീട് അതുവഴി വന്ന യാത്രക്കാരും നാട്ടുകാരും ചേർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. സംസ്ഥാനത്തെ ഹൈവേകളിൽ ആയുധധാരികളായ ഗുണ്ടാസംഘങ്ങൾ നിയമം ലംഘിച്ച് യാത്ര ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നു. അതിനാൽ കേന്ദ്ര സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും കെ.സി വേണുഗോപാൽ…
ടോക്കിയോ: രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ സ്കൂൾ കുട്ടികൾക്കിടയിലെ ഇഷ്ടവിനോദമായിരുന്ന പോക്കിമോൻ കാർഡുകൾ ഇന്ന് കോടിക്കണക്കിന് രൂപ മൂല്യമുള്ള നിക്ഷേപങ്ങളായി മാറിയിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ വില കുതിച്ചുയർന്നത് കുറ്റവാളികൾ ഈ കാർഡുകൾ സ്വന്തമാക്കാൻ ഏതു മാർഗ്ഗവും അവലംബിക്കുമെന്ന സാഹചര്യം സൃഷ്ടിച്ചു. അമേരിക്ക, യു.കെ., ഹോങ്കോങ്ങ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ പോക്കിമോൻ കാർഡുകൾ കേന്ദ്രീകരിച്ച് വൻ കവർച്ചകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോവിഡ് കാലത്തെ താൽപര്യവും, പഴയകാലത്തെ ഇഷ്ട്ടങ്ങൾ ഓർമ്മവരുന്നതും (nostalgia) വളർച്ചയ്ക്ക് കാരണമായെങ്കിലും, നിലവിലെ സാഹചര്യത്തിൽ കടുത്ത സുരക്ഷാ വെല്ലുവിളികളാണ് ഈ രംഗത്ത് നേരിടുന്നത്. അപൂർവ്വ ഇനത്തിൽപ്പെട്ട കാർഡുകൾ ലക്ഷക്കണക്കിന് ഡോളറിന് ലേലം ചെയ്യപ്പെടുന്നത് കുറ്റവാളികൾക്ക് ഇത്തരം സ്ഥാപനങ്ങൾ ആക്രമിക്കാൻ പ്രേരണയാകുന്നു. കടകളിൽ തുരങ്കമുണ്ടാക്കിയും, തോക്കുകൾ ഉപയോഗിച്ചും നടത്തുന്ന കവർച്ചകൾ കാരണം പല വ്യാപാരികളും ബിസിനസ് നിർത്തുന്ന സാഹചര്യമാണുള്ളത്. പണം എളുപ്പത്തിൽ സമ്പാദിക്കാനുള്ള മാർഗ്ഗമായി പോക്കിമോൻ കാർഡുകൾ മാറിയത് ലോകമെമ്പാടും പുതിയൊരു സാമ്പത്തിക കുറ്റകൃത്യത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. 2025-ൽ യൂട്യൂബർ ലോഗൻ പോൾ 155 കോടി രൂപയ്ക്ക്…
ന്യൂഡൽഹി: ഈ ഐപിഎൽ സീസണിൽ ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം, നാല് വിക്കറ്റ് നഷ്ടത്തിൽ ഏഴ് പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബ് കിങ്‌സ് മറികടന്നു. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള പഞ്ചാബിന് ഇതോടെ 13 പോയിന്റായി. ഏഴ് മത്സരങ്ങളിൽ ആറും ജയിച്ച പഞ്ചാബ് സീസണിൽ തോൽവിയറിയാതെ കുതിപ്പ് തുടരുകയാണ്. ഡൽഹിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ആറു വിക്കറ്റിനാണ് പഞ്ചാബ് വിജയം നേടിയത്. ട്വന്റി20 ചരിത്രത്തിലെ ചേസിങ്ങിലെ ഏറ്റവും വലിയ വിജയമാണിത്. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ പ്രഭ്സിമ്രാൻ സിങ് ആണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 26 പന്തുകൾ നേരിട്ട പ്രഭ്സിമ്രാൻ 76 റൺസെടുത്തു. 36 പന്തുകൾ നേരിട്ട ക്യാപ്റ്റൻ ശ്രേയസ് അയ്യർ 71 റൺസുമായി പുറത്താകാതെ നിന്നു. ഏഴു സിക്സുകളും മൂന്നു ഫോറുകളും അടങ്ങുന്നതായിരുന്നു അയ്യരുടെ ഇന്നിംഗ്സ്. പ്രിയൻഷ് ആര്യ (17 പന്തിൽ 43), നേഹൽ വധേര (15 പന്തിൽ 25), ശശാങ്ക് സിങ് (10 പന്തിൽ 19) എന്നിവരാണ് പഞ്ചാബിന്റെ മറ്റു…
ഹൈദരാബാദ്: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ലക്ഷ്യങ്ങൾ യാഥാർത്ഥ്യത്തിലേക്ക് കൂടുതൽ അടുക്കുന്നു. സ്കൈറൂട്ട് എയ്‌റോസ്‌പേസ് തങ്ങളുടെ വിക്രം-1 റോക്കറ്റിന്റെ ആദ്യ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് നീങ്ങുകയാണ്. നിർണ്ണായകമായ പ്രീ-ലോഞ്ച് ഘട്ടങ്ങൾ പൂർത്തിയായി. ഇതോടെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്ക് വിക്രം-1 തുടക്കമിടുകയാണ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഹൈദരാബാദിലുള്ള സ്കൈറൂട്ടിന്റെ മാക്സ്-ക്യു കാമ്പസ് സന്ദർശിച്ച് യാത്ര ഫ്ലാഗ്ഓഫ് ചെയ്തു. സ്വകാര്യ കമ്പനി നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഓർബിറ്റൽ റോക്കറ്റിന്റെ ലോഞ്ച് രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണരംഗത്ത് വഴിത്തിരിവാകും. ഈ രംഗത്തുള്ള രാജ്യത്തെ മുൻനിര കമ്പനികളിൽ ഒന്നാണ് സ്കൈറൂട്ട്. വിക്രം-1 അതിന്റെ പ്രീ-ലോഞ്ച് ടെസ്റ്റിംഗ് പ്രോഗ്രാമിന്റെ ഭാഗമായ ഇന്റഗ്രേറ്റഡ് ഇലക്ട്രിക്കൽ ടെസ്റ്റ് (IET) കമ്പൈൻഡ്-ഫേസ് 3 പൂർത്തിയാക്കിയതായി സ്കൈറൂട്ട് എയ്‌റോസ്‌പേസ് അറിയിച്ചു. ലോഞ്ചിന് മുമ്പുള്ള ഏറ്റവും നിർണ്ണായകമായ ഘട്ടങ്ങളിലൊന്നാണിത്. വാഹനത്തെയും ഗ്രൗണ്ട് സോഫ്റ്റ്‌വെയറിനെയും ഇലക്ട്രിക്കൽ ഇന്റർഫേസുകളെയും ആദ്യമായി ഒന്നിച്ച് പ്രവർത്തിപ്പിക്കുന്നതാണിത്. ഈ കൃത്രിമ വിക്ഷേപണ സാഹചര്യത്തിൽ എല്ലാ ഓൺബോർഡ് സിസ്റ്റങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കി.…
സാമ്പത്തിക ലോകം: 0.14 പൈസയിൽ നിന്ന് 35.10 രൂപയിലേക്ക് കുതിച്ചുയർന്ന് നിക്ഷേപകരുടെ ഇഷ്ട ഓഹരിയായി മാറിയ നർചർ വെൽ ഇൻഡസ്ട്രീസ് (Nurture Well Industries) ശ്രദ്ധ നേടുന്നു. വെറും 5 വർഷം കൊണ്ട് ഒരു ലക്ഷം രൂപയുടെ നിക്ഷേപം 2.5 കോടി രൂപയായി ഉയർന്നതാണ് ഇതിന് കാരണം. ഈ ഓഹരി ലക്ഷപ്രഭുവിനെ കോടീശ്വരനാക്കിയെന്ന് പറയാം. ഇതിന്റെ 52 ആഴ്ചയിലെ ഉയർന്ന വില 46 രൂപയാണ്. ഈ നേട്ടം ഓഹരി നൽകി കഴിഞ്ഞു. 1985 മുതൽ കൺസ്യൂമർ ഫുഡ്സ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് നർചർ വെൽ ഇൻഡസ്ട്രീസ്. ഓർഗാനിക്, ഇനോർഗാനിക് ഫുഡ് ഉത്പന്നങ്ങളുടെ നിർമ്മാണമാണ് പ്രധാനമായും ചെയ്യുന്നത്. ബിസ്‌ക്കറ്റുകൾ, മിഠായികൾ, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവയും നിർമ്മിക്കുന്നു. ഉത്പന്ന വൈവിധ്യവൽക്കരണം, വിതരണ ശൃംഖലയുടെ വികസനം, ആഭ്യന്തര-വിദേശ വിപണികളിലെ ബിസിനസ് വികസനം എന്നിവ കമ്പനി ലക്ഷ്യമിടുന്നു. 2021 മെയ് 19-ന് 0.14 പൈസയായിരുന്നു ഓഹരിയുടെ വില. അവിടെ നിന്ന് ഏകദേശം 24,971% വരെ ഉയർന്ന് 35…
പത്തനംതിട്ട: ശബരിമലയിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്നത് ഗുരുതരമായ സുരക്ഷാ ലംഘനമാണെന്ന് കണ്ടെത്തൽ. എഡിജിപി എസ്. ശ്രീജിത്തിന്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ദിശ തെറ്റിയതാണെന്ന കോസ്റ്റ് ഗാർഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി പത്തനംതിട്ട എസ്.പിക്ക് ചുമതല നൽകി. ശബരിമല മുതൽ നിലക്കൽ വരെയുള്ള അതീവ സുരക്ഷാ മേഖലയിൽ അനുമതിയില്ലാതെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്ന സംഭവത്തെക്കുറിച്ച് എഡിജിപി എസ്. ശ്രീജിത്ത് റിപ്പോർട്ട് സമർപ്പിച്ചു. സന്നിധാനത്ത് കൊടിമരത്തിന് തൊട്ടുമുകളിലൂടെ ഹെലികോപ്റ്റർ പറന്നത് ഗുരുതരമായ സുരക്ഷാ ലംഘനമാണെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവം വിവാദമായതിനെത്തുടർന്ന് ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണറാണ് എഡിജിപിയോട് അന്വേഷണ റിപ്പോർട്ട് തേടിയത്. ഹെലികോപ്റ്റർ ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക നിരീക്ഷണത്തിന്റെ ഭാഗമായി പറന്നതല്ലെന്നാണ് കോസ്റ്റ് ഗാർഡ് നൽകിയ വിശദീകരണം. അന്തരീക്ഷം മേഘാവൃതമായതിനാൽ ദിശ തെറ്റി സഞ്ചരിച്ചതാണെന്നും, റഡാർ സംവിധാനമില്ലാത്ത ഹെലികോപ്റ്റർ ജിപിഎസ് മുഖേനയാണ് സഞ്ചരിച്ചതെന്നും അവർ അറിയിച്ചു. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്നും വിശ്വസനീയമല്ലെന്നുമാണ് എഡിജിപിയുടെ…
മണിപ്പൂർ: മണിപ്പൂരിൽ നാഗ – കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഉഖ്‌റൂലിലാണ് സംഭവം. അക്രമികൾ നിരവധി വീടുകൾക്ക് തീയിട്ടു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് വീണ്ടും സംഘർഷം ഉടലെടുത്തിരിക്കുന്നത്. ഉഖ്‌റൂലിൽ നാഗ, കുക്കി വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കാംജോങ് സ്വദേശിയായ നാഗ വില്ലേജ് ഗാർഡ് അംഗം കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഹോർഷാക്മി ജമാങ് (29) ആണ് മരിച്ചത്. സീനകൈതൈയിൽ സുരക്ഷാ പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രദേശം സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. 2023 മെയ് 3-ന് മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട മെയ്തി – കുക്കി വംശീയ കലാപം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സംസ്ഥാനത്ത് സമാധാനം പൂർണ്ണമായി പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. ഭൂരിപക്ഷ സമുദായമായ മെയ്തി വിഭാഗത്തെ പട്ടികവർഗ്ഗ പദവിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ കുക്കി വിഭാഗം നടത്തിയ പ്രതിഷേധമാണ് കലാപത്തിന് തുടക്കമിട്ടത്. ഈ പോരാട്ടത്തിൽ ഇതുവരെ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും 60,000-ത്തിലധികം പേർക്ക് പലായനം ചെയ്യേണ്ടി വരികയും ചെയ്തു. പുതിയതായി നാഗ-കുക്കി…
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ (എഎപി) വലിയ പിളർപ്പ്. ബിജെപിയിലേക്ക് കൂറുമാറിയ എംപിമാരെ അയോഗ്യരാക്കാൻ എഎപി നേതൃത്വം തീരുമാനിച്ചു. രാജ്യസഭയിൽ പാർട്ടിക്കുണ്ടായ ഈ തിരിച്ചടിയിൽ, രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള എംപിമാർക്കെതിരെ നടപടിയെടുക്കാൻ എഎപി രാജ്യസഭാ ചെയർമാന് കത്ത് നൽകും. പാർട്ടിയെ ദുർബലപ്പെടുത്തുന്ന ഈ നീക്കത്തിനെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം കൂറുമാറ്റ നിരോധന നിയമം ഉപയോഗിച്ച് എംപിമാരെ അയോഗ്യരാക്കാനാണ് എഎപി ലക്ഷ്യമിടുന്നത്. രാജ്യസഭാ എംപിമാരായ രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവർക്കെതിരെയാണ് ആദ്യഘട്ടത്തിൽ നടപടിയെടുക്കുകയെന്ന് മുതിർന്ന എഎപി നേതാവ് സഞ്ജയ് സിംഗ് വ്യക്തമാക്കി. പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് രാഘവ് ഛദ്ദ പാർട്ടി വിട്ടത്. തെറ്റായ പാർട്ടിയിലെ ശരിയായ വ്യക്തിയാണ് താനെന്ന് അദ്ദേഹം പ്രതികരിച്ചു. രാജ്യസഭയിലെ ഏതാണ്ട് മൂന്നിൽ രണ്ട് എഎപി അംഗങ്ങളും ബിജെപിയിലേക്ക് ചേക്കേറുന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയാണ്. ഇവർക്ക് പുറമെ പ്രമുഖ നേതാക്കളായ ഹർഭജൻ സിംഗ്, സ്വാതി മലിവാൾ,…
ദേശീയം: ആധുനിക യുദ്ധതന്ത്രങ്ങളിൽ നിർണായക മാറ്റങ്ങൾ വരുത്തി ചൈന. ഒറ്റയടിക്ക് 96 ഡ്രോണുകൾ വരെ വിക്ഷേപിക്കാൻ ശേഷിയുള്ള ‘അറ്റ്ലസ് ഡ്രോൺ സ്വാം’ എന്ന പുതിയ ആയുധം ചൈനീസ് സൈന്യം പുറത്തിറക്കി. ലളിതമായ നിയന്ത്രണ സംവിധാനങ്ങളുള്ള ഈ ആയുധം ഇന്ത്യയുൾപ്പെടെയുള്ള അയൽരാജ്യങ്ങൾക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ചൈന ഇലക്ട്രോണിക്സ് ടെക്നോളജി ഗ്രൂപ്പ് കോർപ്പറേഷൻ ആണ് ഈ അത്യാധുനിക പ്രതിരോധ സംവിധാനം വികസിപ്പിച്ചത്. ഒരു കമാൻഡ് വെഹിക്കിൾ, ഒരു ലോഞ്ച് വെഹിക്കിൾ, ഒരു സപ്പോർട്ട് വെഹിക്കിൾ എന്നിവ അടങ്ങുന്നതാണ് ഈ യൂണിറ്റ്. ഒരു കമാൻഡ് യൂണിറ്റിൽ നിന്ന് ഒരേസമയം 96 ഡ്രോണുകളെ വിക്ഷേപിക്കാനും അവയെ ഏകോപിപ്പിച്ച് കൃത്യമായ ആക്രമണം നടത്താനും ഇതിലൂടെ സാധിക്കും. വെറും 300 സെക്കൻഡിനുള്ളിൽ 96 ഡ്രോണുകളെയും വായുവിലെത്തിക്കാൻ അറ്റ്ലസ് സംവിധാനത്തിന് കഴിയും. ഇതിലെ ഓരോ ഡ്രോണും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ലക്ഷ്യങ്ങൾ സ്വയം ചിന്തിച്ച് തിരിച്ചറിയാനും ആക്രമിക്കാനും ഇവയ്ക്ക് ശേഷിയുണ്ട്. ശത്രുക്കളുടെ ആക്രമണത്തിൽ ഒരു ഡ്രോൺ…
News
- World
- Education
- Politics
- Business
- Opinion
- Technology
Subscribe to Updates
Get the latest creative news from FooBar about art, design and business.