Author: ഓൺലൈൻ ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ തരംഗം സൃഷ്ടിച്ചിട്ടും കേവലഭൂരിപക്ഷത്തിലേക്ക് എത്താനാകാതെ ദളപതി വിജയുടെ തമിഴക വെട്രി കഴകം. ടിവികെ ആകെ 108 സീറ്റുകളാണ് നേടിയത്. കേവല ഭൂരിപക്ഷം തികച്ച് മുഖ്യമന്ത്രി കസേരയിലെത്താൻ ഇരുമുന്നണികളിലെയും വിവിധ പാർട്ടികളെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ് വിജയ്. ഇതിന്റെ ഭാഗമായി കോൺഗ്രസുമായി ചർച്ചകൾ ആരംഭിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയെങ്കിലും പിന്തുണ വിജയ്ക്ക് അനിവാര്യമാണ്. ടിവികെയുമായി സഖ്യത്തിന് തുടക്കം മുതൽ തന്നെ താല്പര്യം പ്രകടിപ്പിച്ചിരുന്ന കോൺഗ്രസിനാണ് നിലവിൽ പ്രഥമ പരിഗണന. ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി 28 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് അഞ്ച് സീറ്റുകളിലാണ് വിജയിച്ചത്. തമിഴ്നാട്ടിൽ സാധാരണഗതിയിൽ ലഭിക്കാൻ സാധ്യതയില്ലാത്ത മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താൽ കോൺഗ്രസ് ടിവികെ സഖ്യത്തിലേക്ക് വന്നേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഡിഎംകെ, എഡിഎംകെ സഖ്യങ്ങളിലെ മറ്റ് പാർട്ടികളെയും TVK ലക്ഷ്യമിടുന്നുണ്ട്. മുസ്ലീം ലീഗ്, വിടുതലൈ സിറുത്തൈകൾ കക്ഷി എന്നീ കക്ഷികളെയും ടിവികെ പരിഗണിക്കുന്നു. ഇരു പാർട്ടികൾക്കും രണ്ട് സീറ്റുകൾ വീതമാണുള്ളത്. അണ്ണാ ഡിഎംകെ…

Read More

ഏനാത്ത്: പ്രമുഖ ചലച്ചിത്ര നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ അന്തരിച്ചു. പത്തനംതിട്ട ഏനാത്ത് വെച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന് 62 വയസ്സായിരുന്നു. 1982-ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്തേക്ക് എത്തിയത്. 100ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ ഏനാത്തിന് സമീപമായിരുന്നു അപകടം. സന്തോഷ് സഞ്ചരിച്ചിരുന്ന കാർ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ശുഭശ്രീക്കും വാൻ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷിന് ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മലയാള സിനിമയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും. വില്ലൻ, നായകൻ, സഹനടൻ, ഹാസ്യ താരം എന്നിങ്ങനെ വിവിധ തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനായിരുന്നു സന്തോഷ് കെ. നായർ. അദ്ദേഹത്തിന്റെ അവസാന ചിത്രം ‘മോഹിനിയാട്ടം’ ആയിരുന്നു.

Read More

കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് തനിക്ക് അവകാശവാദങ്ങളില്ലെന്നും ആര് മുഖ്യമന്ത്രിയാകണമെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കുമെന്നും കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ. തന്നെ ഏൽപ്പിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിലുള്ള ആത്മവിശ്വാസവും യു.ഡി.എഫിന്റെ വിജയത്തിന് പിന്നിൽ ചിട്ടയായ പ്രവർത്തനവുമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കേണ്ടത് പാർട്ടിയാണ്. ഈ വിഷയത്തിൽ അഭിപ്രായ പ്രകടനത്തിനോ അവകാശവാദങ്ങൾ ഉന്നയിക്കാനോ താനില്ല. പാർട്ടി പറയുന്നതനുസരിച്ച് പ്രവർത്തിക്കും. ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്തു തീർത്തുവെന്ന ആത്മവിശ്വാസമുണ്ട്. കേരളത്തിൽ പലയിടത്തും സി.പി.എം – ബി.ജെ.പി ഡീൽ നടന്നതായി അദ്ദേഹം ആരോപിച്ചു. മൂന്ന് സിറ്റിങ് സീറ്റുകളും രണ്ട് മന്ത്രിമാരുടെ സീറ്റുകളും നഷ്ടപ്പെടാൻ കാരണം ഈ ഒത്തുകളിയാണെന്ന് സംശയമുണ്ട്. ബി.ജെ.പിക്ക് വെള്ളിത്തളികയിൽ സീറ്റ് വെച്ചുനൽകിയത് സി.പി.എം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് നേടിയ വിജയത്തിന് പിന്നിൽ കൂട്ടായ പ്രവർത്തനമാണ്. തിരഞ്ഞെടുപ്പിൽ പുറത്ത് കണ്ടതിനേക്കാൾ പത്തിരട്ടി നിശബ്ദമായ പ്രവർത്തനമാണ് യു.ഡി.എഫ് കാഴ്ചവെച്ചത്. സർക്കാരിന്റെ വീഴ്ചകൾ വിമർശിക്കുന്നതിനൊപ്പം ജനങ്ങൾക്ക് മുന്നിൽ ബദൽ നിർദ്ദേശങ്ങൾ അവതരിപ്പിക്കാനും കഴിഞ്ഞു.…

Read More

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ആഗോള വിപണികളെ ഉലയ്ക്കുമ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച പിടിച്ചുനിർത്താൻ അടിയന്തര നടപടികളുമായി റിസർവ് ബാങ്ക്. 2013-ൽ രാജ്യം നേരിട്ട സമാന പ്രതിസന്ധി ഘട്ടത്തിൽ നടപ്പിലാക്കിയ ‘എമർജൻസി പ്ലേബുക്ക്’ വീണ്ടും തുറക്കാനാണ് ആർബിഐയുടെ നീക്കം. ഡോളർ നിക്ഷേപം ആകർഷിക്കുന്നതിനും വിദേശനാണ്യ ശേഖരം ശക്തിപ്പെടുത്തുന്നതിനുമുള്ള പദ്ധതികൾക്ക് ആർബിഐ രൂപം നൽകി കഴിഞ്ഞു. ഈ വർഷം മാത്രം രൂപയുടെ മൂല്യത്തിൽ 5.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ 30-ന് ഡോളറിനെതിരെ 95.33 എന്ന റെക്കോർഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തിയിരുന്നു. സമ്മർദ്ദം തുടർന്ന രൂപ ഇന്ന് 94.95 എന്ന നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. രൂപയെ പിടിച്ചുലയ്ക്കുന്ന ചില ഘടകങ്ങൾ ഇവയാണ് യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങൾ അസംസ്‌കൃത എണ്ണവില കുതിച്ചുയരാൻ കാരണമായി. ഇത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കൂട്ടി. വിദേശ നിക്ഷേപകരുടെ പിൻവാങ്ങൽ ഒരു പ്രശ്നമായി തുടരുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിലായി മാത്രം വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് 19…

Read More

ദേശീയ വാർത്ത: രാജ്യത്തെ ഇൻഷുറൻസ് കമ്പനികളിൽ 100% വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഓട്ടോമാറ്റിക് റൂട്ടിലൂടെ ഈ നിക്ഷേപം സാധ്യമാകും. ഇതിനായി 1938-ലെ ഇൻഷുറൻസ് ആക്ട് പ്രകാരം ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (IRDAI) അനുമതി ആവശ്യമാണ്. പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനെ (LIC) ഈ പൊതു നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. എൽ.ഐ.സിയിൽ വിദേശ നിക്ഷേപകർക്ക് ഓട്ടോമാറ്റിക് റൂട്ടിലൂടെ പരമാവധി 20% നിക്ഷേപം മാത്രമേ സാധ്യമാകൂ. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ആക്ട് 1956, ഇൻഷുറൻസ് ആക്ട് 1938 എന്നിവയിലെ വ്യവസ്ഥകൾ പ്രകാരമാണ് ഇതെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ‘Consolidated FDI Policy, 2020’ ഭേദഗതി വരുത്തിയാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഇതുപ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ തന്നെ ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് 100% ഓഹരി പങ്കാളിത്തം നേടാം. മുമ്പ് ഈ പരിധി 74% ആയിരുന്നു. വിദേശ നിക്ഷേപമുള്ള ഏതൊരു…

Read More

സംസ്ഥാനം: ആത്മവിശ്വാസമെന്നതിന് ഒരു രൂപം നൽകാനാവശ്യപ്പെട്ടാൽ ഒട്ടും സംശയിക്കാതെ വി.ഡി.സതീശന് നേരെ വിരൽ ചൂണ്ടാം. തുടർച്ചയായി രണ്ടാം തവണയും അധികാരം നഷ്ടപ്പെട്ട് മാനസികമായി തളർന്ന യുഡിഎഫ് പ്രവർത്തകരോട് ‘നമ്മൾ തിരിച്ചുവരും’ എന്ന് പറഞ്ഞുകൊണ്ടാണ് 2021-ൽ സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരുന്നത്. അഞ്ചുവർഷത്തിന് ശേഷം തോറ്റാൽ വനവാസത്തിന് പോകുമെന്ന് ദൃഢനിശ്ചയത്തോടെ തിരഞ്ഞെടുപ്പ് നേരിട്ട് സ്വപ്നതുല്യമായ ഒരു തിരിച്ചുവരവ് നടത്തി സതീശൻ തല ഉയർത്തി നിൽക്കുകയാണ്. അതും സെഞ്ചുറി എന്ന വാക്ക് പാലിച്ച്, വനവാസത്തിന് വിടാമെന്ന് കരുതിയവർക്കിടയിൽ സതീശൻ നെഞ്ചുവിരിച്ച് നടക്കും. നൂറിലധികം സീറ്റ് നേടി വിജയിക്കുമെന്നുള്ള സതീശന്റെ വാക്കുകൾ യുഡിഎഫ് പ്രവർത്തകരുടെ മനസ്സിലുണ്ടാക്കിയ ആത്മവിശ്വാസം ചെറുതല്ല. യുഡിഎഫ് രാഷ്ട്രീയമായി വലിയ തിരിച്ചടികൾ നേരിട്ട ഘട്ടത്തിലാണ് അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. ചിതറിക്കിടന്ന അണികളിൽ ആത്മവിശ്വാസം നിറയ്ക്കാനും തളർന്നുപോയ കോൺഗ്രസ് പ്രസ്ഥാനത്തിന് പുതിയൊരു ദിശാബോധം നൽകാനും അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്. തളരാത്ത പോരാട്ടവീര്യവും കൃത്യമായ ആസൂത്രണവുമാണ് അദ്ദേഹത്തെ ഒരു കരുത്തുറ്റ നായകനാക്കുന്നത്. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ…

Read More

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ മോശം പ്രകടനത്തിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മാത്രമല്ല ഉത്തരവാദിയെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ക്യാപ്റ്റനെന്ന നിലയിൽ പാണ്ഡ്യയ്ക്ക് ടീമിൽനിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഒൻപതു മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈ രണ്ടെണ്ണം മാത്രമാണ് വിജയിച്ചത്. നിലവിൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ടീം. മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ച മട്ടിലാണ് കാര്യങ്ങൾ. ഈ സാഹചര്യത്തിലാണ് താരങ്ങൾക്കെതിരെ മനോജ് തിവാരിയുടെ വിമർശനം. ടീമിൽ ഹാർദിക് പാണ്ഡ്യ ഒറ്റപ്പെട്ടെന്നും തുടർച്ചയായ തോൽവികളിൽ താരത്തിന് ആരുടെയും പിന്തുണ ലഭിച്ചില്ലെന്നും തിവാരി ഒരു സ്പോർട്സ് മാധ്യമത്തോട് പറഞ്ഞു. ക്രിക്കറ്റിൽ ഒരു ക്യാപ്റ്റനിൽ എല്ലാ താരങ്ങൾക്കും ആത്മവിശ്വാസം ഉണ്ടായിരിക്കണം. എന്നാൽ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം ഒരാൾ പോലും നിൽക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന് ഇപ്പോൾ പിന്തുണയാണ് ലഭിക്കേണ്ടത്. പക്ഷേ അത് സംഭവിക്കുന്നില്ലെന്നും മനോജ് തിവാരി കൂട്ടിച്ചേർത്തു. അതേസമയം അഞ്ചു തവണ ചാമ്പ്യന്മാരായ മുംബൈയുടെ ഈ സീസണിലെ സാധ്യതകൾ…

Read More

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അവിശ്വസനീയമായ മുന്നേറ്റം കുറിച്ചുകൊണ്ട് വിജയന്റെ തമിഴക വെട്രി കഴകം ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ്. പുതിയ ട്രെൻഡുകൾ പ്രകാരം 234 അംഗ നിയമസഭയിൽ 100 ലധികം സീറ്റുകളിൽ ലീഡ് നേടി വിജയന്റെ പാർട്ടി മുന്നേറുകയാണ്. എന്നാൽ കേവല ഭൂരിപക്ഷത്തിലേക്ക് വേണ്ട 118 സീറ്റുകൾ എന്ന കടമ്പ കടക്കാൻ വിജയിക്കാകുമോ എന്നത് ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്. തെരഞ്ഞെടുപ്പിന് മുൻപേ എഐഡിഎംകെയുമായും എൻഡിഎയുമായും ഡിഎംകെയുമായും സഖ്യത്തിനില്ലെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. പിന്തുണയ്ക്ക് തയ്യാറാണെന്ന് കോൺഗ്രസ് സൂചന നൽകിയിട്ടുണ്ട്. ഡിഎംകെയ്ക്ക് സാധാരണയായി ലഭിക്കുന്ന ദളിത്, ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകളിൽ വലിയ പങ്കും ഇത്തവണ വിജയ് നേടിയെന്നാണ് വിലയിരുത്തൽ. ഭരണ വിരുദ്ധ വികാരവും വിജയയ്ക്ക് തുണയായെന്നും വിലയിരുത്തപ്പെടുന്നു. ടി വി കെക്ക് ഭൂരിപക്ഷം ഉറപ്പാക്കാൻ സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമായി വരാനിടയുണ്ട്. ഈ സാഹചര്യത്തിൽ വിജയ്ക്ക് മുന്നിലുള്ള സാധ്യതകൾ പരിശോധിക്കാം. എഐഡിഎംകെയുമായി സഖ്യമുണ്ടാക്കുക എന്നതാണ് ആദ്യ വഴി. തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യചർച്ചകൾ പരാജയപ്പെട്ടിരുന്നെങ്കിലും, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ…

Read More

കണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ എൽഡിഎഫിന് ലീഡ്. ആദ്യ ആറ് റൗണ്ടുകളിൽ പിന്നിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഏഴാം റൗണ്ടിൽ മുന്നിലെത്തി. യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദിനെക്കാൾ 1536 വോട്ടുകളുടെ ലീഡാണ് നിലവിൽ ഉള്ളത്. ആദ്യ ആറ് റൗണ്ടുകളും വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ 647 വോട്ടുകൾക്ക് പിന്നിലായിരുന്നു. സി.പി.എമ്മിന്റെ കോട്ടകളിൽ അടക്കം മേധാവിത്വം നേടാൻ യു.ഡി.എഫിന് കഴിഞ്ഞു. ആകെ 15 റൗണ്ടുകളാണ് വോട്ടെണ്ണാനുള്ളത്. ആദ്യ റൗണ്ടിൽ തന്നെ പിണറായി വിജയനെ മറികടന്ന് അബ്ദുൽ റഷീദ് ലീഡ് നേടി. ആദ്യ റൗണ്ടിൽ പിണറായി 5008 വോട്ടുകൾ നേടിയപ്പോൾ അബ്ദുൽ റഷീദ് 5741 വോട്ടുകൾ നേടി. ആദ്യ റൗണ്ടിലെ ലീഡ് 733 വോട്ടുകൾ ആയിരുന്നു. രണ്ടാം റൗണ്ടിൽ അബ്ദുൽ റഷീദ് ലീഡ് 2523 വോട്ടുകളായി ഉയർത്തി. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോൾ ലീഡ് 2077 ആയി. നാലാം റൗണ്ടിലും അബ്ദുൽ റഷീദ് ക്രമാനുഗതമായി ലീഡ് ഉയർത്തി. നാലാം റൗണ്ട് കഴിയുമ്പോൾ അബ്ദുൽ റഷീദിന്റെ ലീഡ്…

Read More

സാമ്പത്തിക ലോകം: കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് നേടിയ മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഈ ഫണ്ടുകൾ ഏകദേശം 28% വരെ മികച്ച നേട്ടം നിക്ഷേപകർക്ക് നൽകി. ഉയർന്ന വളർച്ചാ ശേഷിയുള്ള ഇക്വിറ്റി സെഗ്മെന്റിലെ ഫണ്ടുകളായ ഇവ പ്രധാനമായും മിഡ്ക്യാപ്, സ്മാൾക്യാപ്, തീമാറ്റിക് വിഭാഗങ്ങളിൽ ഉൾപ്പെടുന്നു. ഈ ഫണ്ടുകളിൽ പ്രധാനമായവ താഴെ നൽകുന്നു: ആദിത്യ ബിർള സൺലൈഫ് പി.എസ്.യു ഇക്വിറ്റി ഫണ്ട്: ഈ ഫണ്ടിന്റെ എൻഎവി 96.96 രൂപയും, കൈകാര്യം ചെയ്യുന്ന ആസ്തി 5,334.01 കോടി രൂപയുമാണ്. ഇതിന്റെ എക്സ്പെൻസ് റേഷ്യോ 1.82%വും, എക്സിറ്റ് ലോഡ് 1% (ഒരു മാസത്തിനകം), 3 വർഷത്തെ സിഎജിആർ റിട്ടേൺ 28.64% എന്നിങ്ങനെയാണ്. നിപ്പോൺ ഇന്ത്യ പവർ & ഇൻഫ്രാ ഫണ്ട്: 378.87 രൂപ എൻഎവി ഉള്ള ഈ ഫണ്ടിന്റെ എയുഎം 6,533.73 കോടി രൂപയാണ്. 1.86% എക്സ്പെൻസ് റേഷ്യോയും 1% എക്സിറ്റ് ലോഡുമുള്ള ഈ ഫണ്ട് കഴിഞ്ഞ…

Read More