കൊൽക്കത്ത: പശ്ചിമബംഗാളിലെ സ്കൂളുകളിൽ പ്രഭാത അസംബ്ലികളിൽ ഇനി മുതൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി. സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലാണ് വന്ദേമാതരം നിർബന്ധമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സർക്കാർ തലത്തിൽ നിർദ്ദേശം നൽകി.
ക്ലാസ് ആരംഭിക്കുന്നതിന് മുൻപായുള്ള ദേശീയ ഗീതാലാപനത്തിൽ എല്ലാ കുട്ടികളും പങ്കാളികളാകേണ്ടതുണ്ട്. വന്ദേമാതരത്തിന്റെ ആദ്യ ആറ് ഖണ്ഡികകളാണ് ആലപിക്കേണ്ടത്. ഇത് കർശനമായി പാലിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അടുത്ത തിങ്കളാഴ്ച മുതൽ സംസ്ഥാനമെമ്പാടുമുള്ള സ്കൂളുകളിൽ വന്ദേമാതരം പ്രാർത്ഥനാ ഗാനമായി അവതരിപ്പിക്കപ്പെടും. ഇത് വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തൽ.